അമേരിക്കയുടെ സര്‍വ്വാധികാരിയായി ഡൊണാള്‍ഡ് ട്രംപ്; ബിറ്റ്കോയിന്‍ 75,000 ഡോളറിന് മുകളില്‍; ചരിത്രത്തിലാദ്യം; 'സുവര്‍ണ്ണ കാലഘട്ടം' ഇതാണെന്ന് പ്രഖ്യാപനം

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വന്‍ മുന്നേറ്റതില്‍ കുതിച്ചതിന് പിന്നാലെ ക്രിപ്റ്റോകറന്‍സികളും കുതിക്കുന്നു. വാര്‍ത്തകള്‍ക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ബിറ്റ്കോയിനാണ്. ചരിത്രത്തിലാദ്യമായി ബിറ്റ്കോയിന്‍ 75,000 ഡോളറിന് മുകളിലെത്തി. ഈ വര്‍ഷം മാര്‍ച്ച് 14ലെ 73,797.68 ഡോളറാണ് ബിറ്റ്കോയിന്‍ മറികടന്നത്.

പ്രസിഡന്റായാല്‍ ക്രിപ്റ്റോകറന്‍സികളെ പിന്തുണയ്ക്കുന്ന നിലപാട് ട്രംപിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന വാര്‍ത്തകളാണ് ബിറ്റ്കോയിന് തുണയാകുന്നത്. അടുത്തിടെ വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ എന്ന പേരില്‍ ക്രിപ്റ്റോ കറന്‍സി രംഗത്തേക്ക് ട്രംപ് കുടുംബം കടന്നിരുന്നു.

തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം ക്രിപ്റ്റോ കറന്‍സികള്‍ വഴിയാക്കാനുള്ള നീക്കം ആദ്യം തന്നെ ട്രംപ് നല്‍കിയിരുന്നു. സ്വന്തം കുടുംബത്തിന് ബിസിനസ് സാന്നിധ്യമുള്ള മേഖലയ്ക്ക് ദോഷകരമായതൊന്നും ട്രംപ് ചെയ്യില്ലെന്ന വിശ്വാസം തന്നെയാണ് റെക്കോഡ് ഉയരത്തിലേക്ക് ക്രിപ്റ്റോ കറന്‍സികളെ ഉയര്‍ത്തിയത്. ജൂലൈയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ട്രംപിന് വെടിയേറ്റപ്പോഴും ബിറ്റ്കോയിന്‍ വില ഉയര്‍ന്നിരുന്നു. അന്ന് വെടിവയ്പ് കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ 1,3000 ഡോളറോളമാണ് കുതിച്ചത്.

സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി വന്‍ ആധിപത്യം നേടി. തിരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ അമേരിക്കന്‍ ജനതയ്ക്ക് ട്രംപ് നന്ദി പറഞ്ഞു. അമേരിക്കയുടെ ‘സുവര്‍ണ്ണ കാലഘട്ടം’ ഇതായിരിക്കുമെന്ന് പറഞ്ഞ ട്രംപ് രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിജയമാണിതെന്നും അവകാശപ്പെട്ടു. അമേരിക്കയുടെ അടുത്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് ആണെന്ന് ഡോണള്‍ഡ് ട്രംപ് പൊതുയോഗത്തില്‍ പ്രഖ്യാപിച്ചു. ഭാര്യ മെലാനിയയ്ക്കും കുടുംബത്തിനും ട്രംപ് നന്ദി പറഞ്ഞു. ഒദ്യോഗികമായി വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയിച്ചതായി സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ