അനില്‍ അംബാനിയുടെ അത്ഭുതകരമായ തിരിച്ചുവരവ്; ചര്‍ച്ചയായി വിജയത്തിന് പിന്നിലെ വിലമതിയ്ക്കാനാവാത്ത ബുദ്ധികേന്ദ്രം

2008ല്‍ ലോക സമ്പന്നരുടെ പട്ടികയില്‍ ആറാം സ്ഥാനത്തുണ്ടായിരുന്ന അനില്‍ അംബാനി തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പട്ടികയില്‍ നിന്ന് അകന്ന് പോകുന്ന കാഴ്ചയായിരുന്നു. ഒടുവില്‍ സമ്പന്നനില്‍ നിന്ന് നിലയില്ലാ കടങ്ങളുടെ ആഴങ്ങളില്‍ വീണുപോയ അനില്‍ അംബാനിയെ കുറിച്ചായി രാജ്യത്തെ ചര്‍ച്ച. മുന്നോട്ട് വച്ച ഓരോ ചുവടിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അനില്‍ അംബാനിയ്ക്ക് കാലിടറുകയായിരുന്നു.

കടക്കെണിയില്‍ നിന്ന് വീണ്ടും കടത്തിലേക്ക് കൂപ്പുകുത്തിയ അനില്‍ അംബാനിയിലുള്ള വിശ്വാസം നിക്ഷേപകര്‍ക്കെല്ലാം നഷ്ടമാകുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ് അനില്‍ അംബാനിയുടെ ബിസിനസ് സാമ്രാജ്യം. തിരിച്ചുവരവിന്റെ പാതയിലുള്ള അനില്‍ അംബാനിയുടെ റിലയന്‍സ് പവറിന് നിലവില്‍ കടങ്ങളില്ല.

പിന്നാലെ കമ്പനികളുടെ ഓഹരി വിലകള്‍ ഉയരുകയാണ്. അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ കടബാധ്യതകള്‍ 87 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ റലയന്‍സ് പവറിനും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിനും ഓഹരി വിപണിയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നു.

കുറഞ്ഞ ദിവസങ്ങളില്‍ 60 ശതമാനം ലാഭമാണ് നിക്ഷേപകര്‍ക്ക് ലഭിച്ചത്. എന്നാല്‍ അനില്‍ അംബാനിയുടെ തിരിച്ചുവരവിന് പിന്നില്‍ ആരെന്ന ചോദ്യമാണ് ബാക്കിയാകുന്നത്. അനില്‍ അംബാനി കുടുംബത്തിലെ പുതു തലമുറയാണ് ഈ വളര്‍ച്ചയ്ക്ക് കാരണം. അനില്‍ അംബാനിയുടെ മക്കളായ ജയ് അന്‍മോല്‍ അംബാനിയും ജയ് അന്‍ഷുല്‍ അംബാനിയുമാണ് തിരിച്ചുവരവിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍.

അനിലിന്റെ മൂത്ത പുത്രന്‍ ജയ് അന്‍മോല്‍ അംബാനിയാണ് തിരിച്ചുവരവില്‍ പ്രധാന റോള്‍ വഹിക്കുന്നത്. റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിനെ പുനരുദ്ധരിതിലും ജയ് അന്‍മോല്‍ അംബാനിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. പതിനെട്ടാം വയസില്‍ ബിസിനസിലേക്ക് കടന്നുവന്നയാളാണ് അന്‍മോല്‍ അംബാനി. നിലവില്‍ അനില്‍ അംബാനിയുടെ ബിസിനസ് സാമ്രാജ്യത്തില്‍ നിര്‍ണായക തീരുമാനങ്ങളെല്ലാം എടുക്കുന്നത് അന്‍മോല്‍ അംബാനിയാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ