ആമസോണ്‍.ഇന്‍ പാന്‍ട്രിയെ ഫ്രെഷില്‍ ലയിപ്പിക്കുന്നു; സിംഗിള്‍ ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റോറില്‍ കൂടുതല്‍ ലാഭിക്കാം

  • ഏറ്റവും വലിയ ഡെയ്‌ലി ഗ്രോസറി സെലക്ഷന്‍ പെരിഷബിള്‍, സ്റ്റേപ്പിള്‍ സാധനങ്ങളും വീട്ടുസാധനങ്ങളും 2 മണിക്കൂറിനുള്ളില്‍ ഡെലിവറി
  • സൂപ്പര്‍-വാല്യു പായ്ക്കുകളില്‍ അതുല്യമായ പാന്‍ട്രി സേവിംഗ്; ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലാഭിക്കാം!
  • പാന്‍ട്രി തുടര്‍ന്നും ശേഷിക്കുന്ന 290 നഗരങ്ങളില്‍ പ്രവര്‍ത്തിക്കും, ഡ്രൈ ഗ്രോസറിയിയിലും നിത്യോപയോഗ സാധനങ്ങളിലും നിസ്തുലമായ മൂല്യം ലഭിക്കുന്നു

ഉപഭോക്താക്കള്‍ക്ക് ഗ്രോസറി ഷോപ്പിംഗ് അനുഭവം ലളിതമാക്കുന്നതിനായി, ഇപ്പോള്‍ ഫ്രെഷ് പ്രവര്‍ത്തനം നടത്തുന്ന നഗരങ്ങളില്‍ ഫ്രെഷിലേക്ക് പാന്‍ട്രി ലയിപ്പിക്കുകയാണെന്ന് ആമസോണ്‍.ഇന്‍ ഇന്ന് പ്രഖ്യാപിച്ചു. ഈ അനുഭവം ബാംഗ്ലൂര്‍, ഡല്‍ഹി, അഹമ്മദാബാദ്, മൈസൂര്‍ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് അടുത്ത രണ്ട് ആഴ്ച്ചയില്‍ ലഭിക്കുന്നതാണ്, ഫ്രെഷ് ഇപ്പോള്‍ സേവനം നടത്തുന്ന നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് വരും മാസങ്ങളില്‍ ലഭ്യമാകും. ശേഷിക്കുന്ന 290 നഗരങ്ങളില്‍, ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പാന്‍ട്രിയില്‍ ഡ്രൈ ഗ്രോസറിയില്‍ മികച്ച സേവിംഗ് തുടര്‍ന്നും ലഭിക്കുകയും ചെയ്യും.

ആമസോണ്‍ ഫ്രെഷ് ഇനി ഉപഭോക്താക്കള്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റ് സെലക്ഷനും, ലാഭിക്കാന്‍ സൂപ്പര്‍-വാല്യു പായ്ക്കുകളും ഐറ്റങ്ങളും ഉള്‍പ്പെടെ സെല്ലേര്‍സില്‍ നിന്നുള്ള നൂറുകണക്കിന് പാന്‍ട്രി ഡീലുകളും ലഭ്യമാക്കുന്നതാണ്. ഈ സംയോജിത ഓണ്‍ലൈന്‍ സ്റ്റോറില്‍ ഉപഭോക്താക്കള്‍ക്ക് ഫ്രൂട്ട്, വെജിറ്റബിള്‍ എന്നിവയും, ഡെയറി, മാംസം പോലുള്ള ഫ്രോസന്‍ ആന്റ് ചില്‍ഡ് പ്രോഡക്ടുകളും, ഡ്രൈ ഗ്രോസറി ഐറ്റങ്ങള്‍, ബ്യൂട്ടി, ബേബി, പേഴ്സണല്‍ കെയര്‍, പെറ്റ് പ്രോഡക്ടുകള്‍ എന്നിവയും ഉള്‍പ്പെടെ വിപുലമായ റേഞ്ചില്‍ നിന്ന് ഷോപ്പ് ചെയ്യാം, രാവിലെ 6 മണി മുതല്‍ അര്‍ധരാത്രിവരെ 2 മണിക്കൂര്‍ ഡെലിവറി സ്ലോട്ടിന്റെ സൌകര്യവും ഉണ്ടായിരിക്കും.

ആമസോണ്‍ ഇന്ത്യ കാറ്റഗറി മാനേജ്‌മെന്റ് ഡയറക്ടര്‍ സിദ്ധാര്‍ത്ഥ് നമ്പ്യാര്‍പറഞ്ഞു, “”ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഗ്രോസറി ഷോപ്പിംഗിന് ഞങ്ങളെ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ദിവസേന ആവശ്യമായ ഗ്രോസറിക്ക് 2 മണിക്കൂര്‍ സൌകര്യം ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്നു, അതുപോലെ ഡ്രൈ ഗ്രോസറി വാങ്ങുമ്പോഴുള്ള അതുല്യമായ പാന്‍ട്രി സേവിംഗും അവരെ ആകര്‍ഷിക്കുന്നു. ഈ രണ്ട് സേവനങ്ങളും ലയിപ്പിച്ച് ഒരു സിംഗിള്‍ ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റോര്‍ ആക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഉപഭോക്താക്കള്‍ക്ക് അതുല്യമായ സൌകര്യവും മൂല്യവും ഇനി പ്രയോജനപ്പെടുത്താനാകും.””

ഉപഭോക്താക്കള്‍ക്ക് 2 മണിക്കൂര്‍ ഡെലിവറി, അതല്ലെങ്കില്‍ രാവിലെ 6 മണി മുതല്‍ അര്‍ധരാത്രി വരെ സൗകര്യപ്രദമായ 2 മണിക്കൂര്‍ സ്ലോട്ട് തിരഞ്ഞെടുക്കുകയും ചെയ്യാം. എല്ലാ ഉപഭോക്താക്കള്‍ക്കും 600 രൂപയില്‍ കൂടിയ ഓര്‍ഡറുകള്‍ക്ക് സൌജന്യമായ ഷെഡ്യൂള്‍ഡ് രണ്ടു മണിക്കൂര്‍ ഡെലിവറി ലഭിക്കും. ഈ പരിധിയില്‍ താഴെയുള്ള ഓര്‍ഡറുകള്‍ക്ക് 29 രൂപ ഡെലിവറി ഫീസ് ഉണ്ടാകും. ആമസോണ്‍ ഫ്രെഷ് സ്റ്റോറില്‍ പ്രോഡക്ടുകള്‍ ഓഫര്‍ ചെയ്യുന്ന സെല്ലേര്‍സില്‍ നിന്ന് ഷോപ്പ് ചെയ്യാന്‍ മിനിമം ഓര്‍ഡര്‍ ഇല്ല. ഉപഭോക്താക്കള്‍ക്ക് ആമസോണ്‍.ഇന്‍ ആപ്പിലോ, ഡെസ്‌ക്ക്ടോപ്പിലോ, മൊബൈല്‍ ബ്രൌസറിലോ ഫ്രെഷ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഈ സ്റ്റോര്‍ കാണാം, ആകര്‍ഷകമായ ഗ്രോസറി ഷോപ്പിംഗ് അനുഭവത്തിലേക്ക് പ്രവേശിക്കുകയും ചെയ്യാം. നിങ്ങള്‍ക്ക് സ്റ്റോര്‍ഇവിടെ കാണാം.

ഡിസ്‌ക്ലെയിമര്‍: ആമസോണ്‍.ഇന്‍ ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസ് ആണ്, സ്റ്റോര്‍ എന്നതുകൊണ്ട് സെല്ലേര്‍സ് ഓഫര്‍ ചെയ്യുന്ന സെലക്ഷനുകളുള്ള സ്റ്റോര്‍ഫ്രണ്ട് ആണ് ഉദ്ദേശിക്കുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി