ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാനുള്ള ടെസ്‌ലയുടെ പദ്ധതിക്ക് തിരിച്ചടി

ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വിൽക്കാനുള്ള ടെസ്‌ലയുടെ പദ്ധതിക്ക് തിരിച്ചടി. യുഎസ് ആസ്ഥാനമായുള്ള ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല നികുതി കുറയ്ക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ പദ്ധതിയില്ലെന്ന് സർക്കാർ അറിയിക്കുകയായിരുന്നു.

ടെസ്‌ലയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വില വളരെ ഉയർന്നതാണ്, ഇതിന്റെ കൂടെ 60-100 ശതമാനം ഇറക്കുമതി തീരുവ കൂടി ആയാൽ രാജ്യത്തെ മിക്ക ഉപഭോക്താക്കൾക്കും ഇത് താങ്ങാവുന്നതിലും അധികമായിരിക്കും.

പ്രാദേശിക ഉത്പാദനം ആരംഭിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ടെസ്‌ലയുടെ ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള പദ്ധതി സർക്കാർ പരിഗണിക്കുന്നതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു.

എന്നാൽ, ഹെവി ഇൻഡസ്ട്രീസ് മിനിസ്ട്രിയുടെ പരിഗണനയിൽ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഒന്നുമില്ലെന്ന്‌ കേന്ദ്ര സഹമന്ത്രി കൃഷൻ പാൽ ഗുർജർ തിങ്കളാഴ്ച പാർലമെന്റിൽ പറഞ്ഞു. ഓട്ടോ വ്യവസായത്തിനായി നയങ്ങൾ ഉണ്ടാക്കുന്നതിന്റെ ചുമതലയുള്ള മന്ത്രാലയത്തെയാണ് കേന്ദ്ര മന്ത്രി പരാമർശിച്ചത്.

ആഭ്യന്തര നികുതി കുറയ്ക്കുകയും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയും ചെയ്തുകൊണ്ട് ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും ഗുർജർ അറിയിച്ചു.

ഇലക്ട്രിക് വാഹനങ്ങളുടെ പ്രാദേശിക നിർമാണവും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ നിരവധി നടപടികൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും, ടെസ്‌ലയ്‌ക്കായി പ്രത്യേകമായി എന്തെങ്കിലും വ്യവസ്ഥകൾ ഏർപ്പെടുത്താൻ സാധ്യതയില്ല. ടെസ്‌ല തുടക്കത്തിൽ അതിന്റെ ഇറക്കുമതി ചെയ്ത ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കാനും പിന്നീട് ഒരു പ്രാദേശിക ഫാക്ടറിയുടെ സാധ്യത പരിഗണിക്കാനുമാണ് ആലോചിച്ചിരുന്നത്.

Latest Stories

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ