ആഡംബരത്തിന്റെ അവസാന വാക്ക് ; ലക്ഷ്വറി എസ്‌യുവി ഗരാജിൽ എത്തിച്ച് കിംഗ് ഖാന്‍ !

നീണ്ട ഇടവേളയ്ക്ക് ശേഷം ബോക്‌സ്ഓഫീസിലും ഒടിടിയിലും വിപ്ലവം തീർത്ത ബോളിവുഡ് ചിത്രമാണ് പഠാൻ. ചിത്രം ബംബർ ഹിറ്റായതോടെ കോടികൾ വിലമതിക്കുന്ന ഒരു സൂപ്പർ ലക്ഷ്വറി എസ്‍യുവി സ്വന്തമാക്കിയിരിക്കുകയാണ് കിംഗ് ഖാൻ. റോൾസ് റോയ്സ് കലിനൻ ബ്ലാക്ക് ബാഡ്ജ് എഡിഷനാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മുംബൈയിലെ വസതിയ്ക്ക് സമീപം വാഹനത്തിന്റെ ചില ദൃശ്യങ്ങൾ ഓട്ടോമൊബിലി ആർഡന്റ് ഇന്ത്യ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആണ് പുറത്തുവിട്ടത്.

‘0555’ ആണ് താരത്തിന്റെ പുത്തൻ വാഹനത്തിന്റെ നമ്പർ. ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും വിലകൂടിയ എസ്‌യുവികളിൽ ഒന്നാണിത് എന്നത് എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്. മാത്രമല്ല, ഓരോ ഉപഭോക്താവിന്റെയും അഭിരുചിക്കനുസരിച്ച് യോജിച്ച നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകളുമായാണ് എസ്‌യുവി വിപണിയിൽ എത്തിയിരിക്കുന്നത്.

ആർട്ടിക് വൈറ്റ് നിറത്തിൽ ഉള്ള ആഡംബര എസ്‌യുവിയാണ് താരം വാങ്ങിയിരിക്കുന്നത്. കോബാൾട്ട് ബ്ലൂ ആക്‌സന്റോടുകൂടിയ ഓൾ-വൈറ്റ് ലെതറാണ് മോഡലിന്റെ ഇന്റീരിയറിന് ഉള്ളത്. രാജ്യത്ത് വിതരണം ചെയ്യുന്ന മൂന്നാമത്തെ റോൾസ് റോയ്‌സ് കലിനൻ ബ്ലാക്ക് ബാഡ്‌ജ് പതിപ്പാണിത്. ഹൈദരാബാദ് സ്വദേശിയായ നസീർ ഖാൻ ആണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ ആദ്യ ഉടമ. രണ്ടാമത്തെ വാഹനം എത്തിയത് ഒഡീഷയിലെ ഭുവനേശ്വറിലാണെന്നാണ് റിപ്പോർട്ടുകൾ.

കാറിന്റെ ഡിസൈനുകളിലേക്ക് കടന്നാൽ സ്റ്റാൻഡേർഡ് കലിനൻ മോഡലിനേക്കാൾ ബ്ലാക്ക് ബാഡ്‌ജ് എഡിഷനിലെ സ്പിരിറ്റ് ഓഫ് എക്‌സ്റ്റസിയിൽ ഡാർക്ക് ക്രോം ഘടകങ്ങളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നൈറ്റ് വിഷന്‍ ഫങ്ഷന്‍, പെഡസ്ട്രിയന്‍ ആന്‍ഡ് വൈല്‍ഡ് ലൈഫ് അലേര്‍ട്ട്, പനോരമിക് വ്യൂ ഒരുക്കുന്ന നാല് ക്യാമറകൾ, വൈ-ഫൈ ഹോട്ട്സ്പോട്ട്, കൊളീഷന്‍-ക്രോസ് ട്രാഫിക്-ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാണിങ് എന്നിവ സുരക്ഷയൊരുക്കും.

ഫ്രണ്ട് ഗ്രിൽ സറൗണ്ട്, ബൂട്ട് ഹാൻഡിൽ, ബൂട്ട് ട്രിം, ലോവർ എയർ ഇൻടേക്ക് ഫിനിഷർ, സൈഡ് ഫ്രെയിം ഫിനിഷറുകൾ, എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ എന്നിവയിലും റോൾസ് റോയ്‌സ് ഡാർക്ക് ക്രോം ഘടകങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. 22 ഇഞ്ച് അലോയ് വീലുകളും കോൺട്രാസ്റ്റിംഗ് റെഡ് ബ്രേക്ക് കാലിപെറുകളും സ്പോർട്ടിനെസ് ഫീൽ ഉയർത്തുന്നു. കറുപ്പ് നിറത്തിലാണ് ഇന്റീരിയർ പൂർണമായും നിർമിച്ചിരിക്കുന്നത്. കറുപ്പിനൊപ്പം പലയിടത്താ‍യി ഗോൾഡൻ ലൈനുകളും നൽകിയിട്ടുണ്ട്.

വാഹനത്തിന് മണിക്കൂറിൽ 250 കിലോമീറ്റർ വേഗത വരെ കൈവരിക്കാനാകും. പൂജ്യത്തിൽ നിന്നു നൂറു കിലോമീറ്ററിലെത്താന്‍ 4.9 സെക്കന്‍റ് മാത്രം മതി. 6.75 ലിറ്റർ ട്വിൻ-ടർബോ V12 എഞ്ചിനാണ് കലിനൻ ബ്ലാക്ക് ബാഡ്‌ജിന് തുടിപ്പേകുന്നത്. ഇത് 600 bhp കരുത്തിൽ പരമാവധി 900 Nm torque വരെ ഉത്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ട്വിൻ – ടർബോ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. എന്നാൽ വാഹനത്തിൽ ഫോർവീൽ ഡ്രൈവ് സംവിധാനം സ്റ്റാൻഡേർഡായി ലഭിക്കുകയും ചെയ്യും.

വാഹനലോകത്തെ വിവിഐപി പദവിയുള്ള കലിനനിന്റെ കുറച്ചു മോഡലുകൾ മാത്രമേ വിൽപനയ്ക്കെത്തുകയുള്ളൂവെങ്കിലും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനായി ഏകദേശം 44,000 പെയിന്റ് ഷെഡ് ഓപ്ഷനുകള്‍ റോൾസ് റോയ്‌സ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. കലിനന് പുറമെ ഔഡി, ബിഎംഡബ്ല്യു, മെർസിഡീസ് ബെൻസ് തുടങ്ങിയ ആഡംബര ബ്രാൻഡുകളുടെ കാറുകളും താരത്തിന്റെ ഗരാജിലുണ്ട്.

ഇന്ത്യൻ സെലിബ്രിറ്റികൾക്കും ബിസിനസുകാർക്കും വളരെ പ്രിയപ്പെട്ടതാണ് റോൾസ് റോയ്സ് കലിനൻ. അജയ് ദേവ്ഗൺ, മുകേഷ് അംബാനി, ഭൂഷൺ കുമാർ, റൂബെൻ സിംഗ്, അഭിനി സോഹൻ റോയ് എന്നിങ്ങനെ നിരവധി പ്രശസ്തർക്ക് ഈ വാഹനമുണ്ട്. 8.20 കോടി രൂപയാണ് കലിനൻ ബ്ലാക്ക് ബാഡ്ജിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വിലയെങ്കിലും കസ്റ്റമൈസേഷനോടെ വില 10 കോടി രൂപയോളം വരുമെന്നാണ് റിപ്പോർട്ട്. ആഡംബരത്തിന്‍റെ അവസാന വാക്ക് എന്നാണ് ബ്ലാക് ബാഡ്ജിനെ പൊതുവെ വിശേഷിപ്പിക്കുന്നത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്