ആകാശക്കാഴ്ചകൾ അനുഭവിച്ചറിയാൻ മൂന്ന് വർഷത്തിനുള്ളിൽ ദുബായ് എയർ ടാക്‌സികൾ

വിസ്മയിപ്പിക്കുന്ന പല അത്ഭുതങ്ങളും ആകാശത്തുകൂടി പറന്ന് കാണാനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ് ദുബായ്. അറേബ്യൻ മരുഭൂമിയും, തിളങ്ങുന്ന കൂറ്റൻ കെട്ടിടങ്ങളും, മറ്റ് മനോഹരമായ കാഴ്ചകളും യുഎഇ നിവാസികളിലേക്ക് എത്തിക്കാനായി മൂന്ന് വർഷത്തിനുള്ളിൽ എയർ ടാക്‌സികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എയർ ടാക്‌സി സ്റ്റേഷനുകളുടെ രൂപരേഖയ്ക്ക് അംഗീകാരം നൽകി കഴിഞ്ഞു. ലോക ഗവൺമെന്റ് ഉച്ചകോടിക്ക് (WGS) ഒരു ദിവസം മുമ്പാണ് അത്യാധുനിക എഞ്ചിനീയറിംഗിന്റെ ഈ അത്ഭുതങ്ങൾ അരങ്ങേറിയത്. മൂന്ന് വർഷത്തിനുള്ളിൽ തന്നെ ദുബായ് നഗരത്തിന്റെ ഭാവി മുന്നിൽക്കണ്ടുള്ള പദ്ധതി ആരംഭിക്കുമെന്ന് ദുബായ് ഭരണാധികാരിയായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.

ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാനുള്ള സൗകര്യമാണ് എയർടാക്സിയിലുണ്ടാവുക. ദുബായിലെ വെർട്ടിപോർട്ടുകൾ എന്നറിയപ്പെടുന്ന ഫ്ലയിംഗ് ടാക്‌സി സ്റ്റേഷനുകളുടെ ചിത്രങ്ങളും ഇതിനകം പുറത്തുവിട്ടിട്ടുണ്ട്. ദുബായ് മീഡിയ ഓഫീസ് ആണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പ്രശസ്ത ആർക്കിടെക്ചർ സ്ഥാപനമായ ഫോസ്റ്റർ പ്ലസ് പാർട്ണർസിന്റെ ബ്രാൻഡിംഗ് ചിത്രങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദുബായ് മെട്രോ സ്റ്റേഷനോട് ചേർന്നുള്ള ഒരു വെർട്ടിപോർട്ടും ചിത്രത്തിലുണ്ട്.

കാർ പാർക്കിങ്ങിന് രണ്ട് നിലകളാണ് വെർട്ടിപോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എയർ ടാക്സികളുടെ ടെർമിനലായി ഏറ്റവും മുകളിലെ നില പ്രവർത്തിക്കും. ദുബായുടെ പൊതുവായ രൂപവും മനോഹാരിതയും പൂർത്തീകരിക്കുന്ന ഒരു സമകാലിക രൂപകൽപ്പനയാണ് വെർട്ടിപോർട്ടിനുള്ളത്. ഉപയോക്താക്കൾക്ക് വ്യത്യസ്‌തവും ആസ്വാദ്യകരവുമായ ഗതാഗതമാർഗമാണ് എയർ ടാക്സി വാഗ്ദാനം ചെയ്യുന്നത്. മികച്ച അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതോടൊപ്പം എയർ കണ്ടീഷൻഡ് സൗകര്യങ്ങളും വെർട്ടിപോർട്ടുകളിൽ ഉണ്ടാകും. ഏരിയൽ ടാക്സികൾക്കായി നാല് സ്റ്റാൻഡുകളും രണ്ട് ലാൻഡിംഗ് ഏരിയകളുമുണ്ട്. കുത്തനെയുള്ള ടേക്ക് ഓഫും ലാൻഡിങ്ങും സാധ്യമാക്കുന്നതോടൊപ്പം പരിസ്ഥിതിക്ക് ദോഷകരമായ മാലിന്യങ്ങൾ പുറന്തള്ളാത്തവയും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സുസ്ഥിരവും പരിസ്ഥിതി സൗഹൃദ വാഹനങ്ങളുമാണ് എയർ ടാക്‌സികൾ എന്ന പ്രത്യേകതയുമുണ്ട്.

ഏരിയൽ ടാക്‌സികൾക്ക് മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയാണ് ഉണ്ടാവുക. ഇവയുടെ പരമാവധി റേഞ്ച് 241 കിലോമീറ്റർ ആണ്. ഇടതുവശത്ത് ഒരു ഗിയറും വലതുവശത്ത് ഒരു കൺട്രോൾ സ്റ്റിക്കുമായി ഒരു റേസ് കാറിന്റേതിന് സമാനമായ സീറ്റാണ് എയർ ടാക്സിക്കായി നിർമ്മിച്ചിരിക്കുന്നത്. ഉയരത്തിന്റെയും മറ്റ് നിരവധി ഘടകങ്ങളുടെയും സൂചനകൾ കാണിക്കാൻ ഡാഷ്‌ബോർഡുമുണ്ട്. ഒരു വെർട്ടിപോർട്ട് കാണുമ്പോൾ പൈലറ്റിന് സാവധാനം ലാൻഡ് ചെയ്യാൻ സാധിക്കും.

2017ലെ ലോക ഗവൺമെന്റ് ഉച്ചകോടിയിൽ ആർടിഎ സ്വയംഭരണാധികാരമുള്ള ഏരിയൽ ടാക്സി പ്രദർശിപ്പിച്ചിരുന്നു. അതേ വർഷം തന്നെ, രണ്ട് യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഒരു എയർ ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കലിനായി ട്രയൽ റൺ ആരംഭിക്കുകയും ചെയ്തു. 2023ലെ ലോക ഗവൺമെന്റ് ഉച്ചകോടിയിൽ കൃത്രിമ എയർ ടാക്സി ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ സന്ദർശകരെ അനുവദിക്കുന്നുണ്ട്.എയര്‍ ടാക്‌സി ആരംഭിക്കുന്നതോടെ വെര്‍ട്ടിപോര്‍ട്ടുകളുടെ പൂര്‍ണമായി വികസിപ്പിച്ച ശൃംഖലകളുള്ള ലോകത്തിലെ ആദ്യ നഗരമായി ദുബായ് മാറും. 2026 മുതൽ പുതിയ ഏരിയൽ ടാക്സികൾ യുഎഇയിൽ ഉടനീളം ഓടി തുടങ്ങും. പ്രാരംഭ ലോഞ്ച് നെറ്റ്‌വർക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ഡൗണ്‍ഡൗണ്‍ ദുബായ്, പാം ജുമൈറ, ദുബായ് മറീന എന്നിങ്ങനെ നാല് പ്രധാന മേഖലകളെയാണ് എയർ ടാക്സി സംവിധാനം ബന്ധിപ്പിക്കുക.

Latest Stories

IPL 2025: ഹാര്‍ദിക്കും ഗില്ലും തെറ്റിപ്പിരിഞ്ഞു, ഇരുവര്‍ക്കുമിടയില്‍ എന്താണ് സംഭവിച്ചത്, ഇങ്ങനെ നടക്കുമെന്ന് വിചാരിച്ചില്ല, എല്ലാത്തിനും മറുപടിയുമായി ഒടുവില്‍ താരം

INDIAN CRICKET: കോഹ്‌ലിയുടെ പകരക്കാരന്‍ അവന്‍ തന്നെ, ഡബിള്‍ സെഞ്ച്വറി നേടിയാല്‍ പിന്നെ എങ്ങനെയാണ് ഒഴിവാക്കുക, ഇംഗ്ലണ്ട് ലയണ്‍സിനെതിരെ മിന്നിച്ച്‌ കരുണ്‍ നായര്‍

'ഇതൊരു അടി കേസല്ല, ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാക്കി'; വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളെന്ന് ഉണ്ണി മുകുന്ദൻ

ബംഗ്ലാദേശ് പൗരന്മാരെ മനുഷ്യത്വവിരുദ്ധമായി നാടുകടത്തരുത്; പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പരിശോധനയില്ലാതെ തള്ളിപ്പുറത്താക്കുന്നു; അംഗീകരിക്കാനാവില്ലെന്ന് സിപിഎം

ആനന്ദകര്‍ണ്ണികാരം 2025: കണിക്കൊന്നകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കേരളത്തിനായി പാരിസ്ഥിതിക ദിനത്തില്‍ ഹാപ്പിനസ് സര്‍ക്കിള്‍ കൂട്ടായ്മയുടെ പ്രത്യേക പരിപാടി

കട്ടും വെട്ടും മാറ്റങ്ങളുമില്ല; 'നരിവേട്ട'യ്ക്ക് റീ സെന്‍സറിങ് നടത്തിയത് ഇക്കാരണത്താല്‍, വ്യക്തമാക്കി നിര്‍മ്മാതാക്കള്‍

IPL 2025: ജയിക്കേണ്ട കളി ഗുജറാത്ത് കൈവിട്ടതിന് കാരണമിത്, ആ പിഴവുകള്‍ വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് ശുഭ്മാന്‍ ഗില്‍

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; കേരളത്തിൽ കൊവിഡ് മരണം സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

സ്‌കൂളുകൾ ജൂൺ 2ന് തുറക്കും; കാലാവസ്ഥ നിരീക്ഷിച്ചതിന് ശേഷം മാറ്റം വേണമോയെന്ന് തീരുമാനിക്കുമെന്ന് വിദ്യാഭ്യസ മന്ത്രി

സ്‌കൂള്‍ തുറക്കൽ നീട്ടണം; ആവശ്യവുമായി സ്‌കൂള്‍ മാനേജ്‌മെൻ്റ് അസോസിയേഷന്‍ രംഗത്ത്