ഗൃഹാതുരത, ട്രക്കിനെ വീടാക്കി സമരമുഖത്തെ കർഷകൻ

ഒരു മാസത്തിലേറെയായി വീട് വിട്ട് കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യാൻ സിംഘു അതിർത്തിയിൽ എത്തിയ ഹർപ്രീത് സിംഗ് മട്ടുവിന് പെട്ടന്നാണ് വീട്ടിൽ നിന്നും മാറിനിൽക്കുന്നതിന്റെ ഗൃഹാതുരത അനുഭവപ്പെട്ട് തുടങ്ങിയത്. പിന്നെയൊട്ടും താമസിച്ചില്ല, ഒരു വീടിന്റെ എല്ലാ സൌകര്യങ്ങളോടും കൂടി തന്റെ ട്രക്കിനെ ഒരു താത്കാലിക വീടാക്കി മാറ്റി. സോഫ, കിടക്ക,ടിവി, ടോയിലറ്റ്, ചാർജിംഗ് പോയിന്റ് തുടങ്ങി ഒരു വീടിന് അത്യാവശ്യമായ എല്ലാ സൗകര്യങ്ങളും ഹർപ്രീത് സിംഗിന്റെ ഈ താത്കാലിക ഭവനത്തിലുണ്ട്.

പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള ഹർപ്രീത് സിംഗ് അമേരിക്കയിലുള്ള സഹോദരന്റെ നിർദ്ദേശപ്രകാരമാണ് കാർഷിക നിയമങ്ങൾക്കെതിരായി നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞമാസം സിംഘു അതിർത്തിയിൽ എത്തിയത്. ഏഴ് ദിവസം എല്ലാ ജോലികളും വിട്ട് സമരമുഖത്തുണ്ടായിരുന്നു. പിന്നീട് താമസിക്കുന്ന ഹോട്ടലിലേക്ക് തിരിച്ചെത്തിയപ്പോൾ ഗൃഹാതുരത തോന്നി. അങ്ങനെയാണ് ട്രക്കിനെ താത്കാലിക അപ്പാർട്മെന്റ് ആക്കി മാറ്റാമെന്ന ആശയം ഉണ്ടായതെന്ന് ഹർപ്രീത് പറയുന്നു.

സുഹൃത്തുക്കളുടെ സഹായത്തോടെ വെറും ഒന്നരദിവസം കൊണ്ടാണ് ഹർപ്രീത് തന്റെ  പുതിയ വീട് നിർമ്മിച്ചത്. വീടിന് പുറമേ സിംഗു അതിർത്തിയിൽ സമരം നടക്കുന്ന സ്ഥലത്തായി ഒരു ചായക്കടയും ഹർപ്രീത് ആരംഭിച്ചിട്ടുണ്ട്. സമരമുഖത്തുള്ള കർഷകർക്കും ഇതിലൂടെ കടന്നു പോകുന്നവർക്കും ചൂട് ചായയും ചെറുകടികളും ഭക്ഷണവും ഇവിടെ ലഭ്യമാണ്. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഈ ചായക്കടയിൽ ഒരു ദിവസം പതിനായിരത്തിലധികം ആളുകൾ എത്തുന്നുണ്ടെന്നാണ് ഹർപ്രീത് അവകാശപ്പെടുന്നത്.

ഭാര്യയും മകനും അടുത്ത ബന്ധുവുമടക്കം എൺപതുപേർ അടങ്ങുന്ന സംഘമാണ് ഹർപ്രീതിനൊപ്പം സമരമുഖത്തുള്ളത്. ഉത്തരേന്ത്യയിലെ കടുത്ത തണുപ്പിനെ പോലും അവഗണിച്ച് കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ഒരു മാസത്തിലേറെയായി രാജ്യതലസ്ഥാനത്തിന്റെ വിവിധ അതിർത്തികളിലായി കർഷകർ പ്രതിഷേധിക്കുകയാണ്.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ