ഇവിഎം വിരുദ്ധ സമരവുമായി മഹാവികാസ് അഘാഡി; 'ബിജെപി ഹാക്കിംഗില്‍ നിന്ന് രക്ഷയ്ക്ക് അമേരിക്കയിലെ പോലെ ബാലറ്റ് പേപ്പര്‍ തിരിച്ചുവരണം'

മഹാരാഷ്ട്രയില്‍ പോള്‍ ചെയ്ത വോട്ടിനേക്കാള്‍ അഞ്ച് ലക്ഷം വോട്ടുകള്‍ അധികമെണ്ണിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ വീണ്ടും ഇവിഎം ഹാക്കിംഗ് ചര്‍ച്ചയാവുകയാണ്. മഹാരാഷ്ട്രയില്‍ ബിജെപിയുടെ വന്‍ വിജയത്തില്‍ പുകഞ്ഞു കത്തുന്ന മഹാവികാസ് അഘാഡി രാജ്യവ്യാപകമായ പ്രതിഷേധത്തിന് ാെരുങ്ങുകയാണ്. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്യമം കാട്ടിയാണ് ബിജെപി വന്‍ തിരഞ്ഞെടുപ്പുകളില്‍ വിജയം നേടുന്നതെന്നാണ് പ്രതിപക്ഷ സഖ്യത്തിന്റെ ആക്ഷേപം. അതിനിടയിലാണ് മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ടെണ്ണിയെന്ന തരത്തില്‍ കണക്കുകള്‍ ഉദ്ധരിച്ചുള്ള വാര്‍ത്ത പുറത്തുവന്നത്. നവംബര്‍ 23ന് ഫലപ്രഖ്യാപനം നടന്ന മഹാരാഷ്ട്രയിലെ വോട്ടര്‍മാരുടെ ഡാറ്റ വിശകലനം ചെയ്തപ്പോഴാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

പലകുറിയായി സംശയ നിഴലിലാകുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ മാറ്റി ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകണമെന്ന ആവശ്യമാണ് ഇതോടെ ശക്തമാകുന്നത്. അമേരിക്കയടക്കം സാങ്കേതികതയുടെ ഏറ്റവും ഉയരെ നില്‍ക്കുന്ന രാജ്യങ്ങളില്‍ പോലും ഇന്നും ബാലറ്റ് പേപ്പറുകളാണ് തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകണമെന്ന ആവശ്യം ഉന്നയിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരാനായി ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക കാമ്പയിന് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുകയും ചെയ്തു. ഇനി ഇവിഎമ്മുകള്‍ വേണ്ടെന്നും ബാലറ്റ് പേപ്പര്‍ തിരികെ വരണമെന്നും ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭരണഘടനാ ദിന പരിപാടിയില്‍ സംസാരിക്കവെയാണ് ഖാര്‍ഗെ പറഞ്ഞത്.

കോണ്‍ഗ്രസും ഉദ്ധവ് താക്കറെയുടെയും ശരദ് പവാറിന്റെയും നേതൃത്വത്തിലുള്ള ശിവസേന, എന്‍സിപി വിഭാഗങ്ങളും ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും പദ്ധതിയിടുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ നാളുകളായുള്ള ആശങ്ക പരിഹരിക്കാന്‍ നിയമവിദഗ്ധരുമായി ഉദ്ദവും ശരദ് പവാറും സംസാരിക്കുന്നുണ്ട്. എന്‍സിപി മഹാരാഷ്ട്രയുടെ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ദയനീയ വോട്ടിംഗ് ചരിത്രത്തിലാണ് നിലവിലുള്ളത്. വിവിപാറ്റ് പരിശോധിക്കണമെന്ന ആവശ്യവും പാര്‍ട്ടി നേതാക്കള്‍ക്കുണ്ട്.

ഹരിയാന തിരഞ്ഞെടുപ്പിലെ പരാജയ സമയത്തും പ്രതിപക്ഷം ഇവിഎമ്മിനെതിരെ രംഗത്ത് വന്നിരുന്നു. അമേരിക്കയിലെ പോലെ ബാലറ്റിലേക്ക് തിരിച്ചു പോകണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞത്. പക്ഷേ ഈ പരാതികളെല്ലാം സുപ്രീം കോടതി ഏപ്രിലില്‍ ഇവിഎം മെഷീനെ അനുകൂലിച്ച് വിധി വന്നതിന് ശേഷവും തുടരുന്നുവെന്നതാണ് നിലവിലെ സ്ഥിതി. പ്രതിപക്ഷം വിജയിക്കുമ്പോള്‍ ഇവിഎമ്മിനെ കുറിച്ച് പരാതിയില്ലല്ലോ എന്നാണ് അന്ന് സുപ്രീം കോടതി ചോദിച്ചത്. ബിജെപി നേതാക്കളും സമാന ചോദ്യമാണ് ചോദിക്കുന്നത്. എന്തായാലും ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരാനായി ഭാരത് ജോഡോ യാത്ര പോലെ വലിയ മുന്നേറ്റത്തിന് കളമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും.

Latest Stories

IPL 2025: ഐപിഎല്‍ ട്രോഫികള്‍ വാരികൂട്ടുന്ന ബ്രദേഴ്‌സ്‌, ഹാര്‍ദിക് 5 കിരീടം നേടിയെങ്കില്‍ ക്രുണാല്‍ നേടിയത്, അനിയനും കൊളളാം ചേട്ടനും കൊളളാം

പിവി അന്‍വര്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഒരു ഘടകമല്ല; പൊതുജങ്ങളുടെ പണമാണ് പിണറായി അക്കൗണ്ടുകളില്‍ കൊണ്ടിടുന്നതെന്ന് കെ സുധാകരന്‍

ഹൈക്കോടതി ജഡ്ജിയുടെ വാഹനം ഉപയോഗിച്ച് റീല്‍ ചിത്രീകരണം; അഭിഭാഷകനെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ച് ബാര്‍ കൗണ്‍സില്‍

ബെംഗളൂരുവിലെ വിക്ടറി പരേഡിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് ഐപിഎല്‍ ഭരണസമിതി, ഫൈനലിന് ശേഷം സംഭവിച്ച കാര്യങ്ങള്‍ അറിയില്ലെന്നും വിശദീകരണം

ഫ്രഞ്ച് സാങ്കേതിക വിദ്യയില്‍ വീണ്ടും പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകരാന്‍ ഇന്ത്യ; നാവികസേനയ്ക്കായി കല്‍വരി ക്ലാസില്‍ മൂന്ന് അന്തര്‍വാഹിനികള്‍ കൂടി

IPL 2025: ഗില്ലും രോഹിതുമില്ല, ഐപിഎലിലെ എറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്ത് ഇര്‍ഫാന്‍ പത്താന്‍, ആ സൂപ്പര്‍താരത്തിനും ടീമില്‍ സ്ഥാനമില്ല

കര്‍മ ന്യൂസിന്റെ സ്വപ്‌ന പദ്ധതിയില്‍ നിന്ന് സ്വപ്‌ന സുരേഷും പുറത്ത്; പ്രജ്ഞ ന്യൂസിലെ കൂട്ടപ്പിരിച്ചുവിടലില്‍ കെയുഡബ്ല്യുജെ ഇടപെടണമെന്ന് ജീവനക്കാരുടെ കത്ത്

ബെംഗളൂരുവില്‍ ദുരന്തമായി ആര്‍സിബിയുടെ വിജയാഘോഷം; തിക്കിലും തിരക്കിലുംപെട്ട് 11 മരണം, അമ്പതിലധികം പേര്‍ക്ക് പരിക്ക്‌

'പൂട്ടണം ഹിന്ദുത്വയുടെ കംഗാരു കോടതികള്‍', ക്രൈസ്തവര്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ എണ്ണിപ്പറഞ്ഞ് ദീപിക; ഭൂരിപക്ഷ വര്‍ഗീയത നയമല്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിശബ്ദത വെടിയണമെന്ന് മുഖപ്രസംഗം

ഇന്ത്യയില്‍ 'മുസ്ലീങ്ങള്‍ ദുഷിച്ചവരായി ചിത്രീകരിക്കപ്പെട്ടു', ബിലാവല്‍ ഭൂട്ടോയുടെ നുണപ്രചാരണത്തെ പൊളിച്ചടുക്കി മാധ്യമപ്രവര്‍ത്തകന്‍; ലോകവേദിയില്‍ നാണംകെട്ട് മുന്‍ പാക് മന്ത്രി