വാ തുറക്കൂ... കോമ്രേഡ് കാരാട്ട്; ഇന്തോ- യുഎസ് ആണവകരാറിന്റെ പേരില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് മറന്നുപോയോ?

2010ലെ ആണവ സിവില്‍ ബാധ്യതാ നിയമത്തെച്ചൊല്ലിയുള്ള പാര്‍ലമെന്റ് സംവാദം ശ്രദ്ധിച്ചിരുന്നവര്‍ക്കെങ്കിലും ഒരുപക്ഷേ ഓര്‍മ്മയുണ്ടാകാന്‍ സാധ്യതയുള്ള ഒരു കാര്യം ആണവോപകരണങ്ങള്‍ സപ്‌ളൈ ചെയ്യുന്ന കമ്പനികളെ ആണവാപകടങ്ങള്‍ക്ക് ഉത്തരവാദികളാക്കുന്ന നിബന്ധനകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചതില്‍ ബിജെപി അംഗങ്ങളും ഉണ്ടായിരുന്നുവെന്നതാണ്.

ഇന്ത്യയിലെ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും ആണവ വിരുദ്ധ പ്രസ്ഥാനങ്ങളും ഇത്തരമൊരു ആവശ്യം ഉന്നയിച്ച് അക്കാലത്ത് ഒരു കരട് ബില്‍ തയ്യാറാക്കിയതില്‍ ഇക്കാര്യം വ്യക്തമായിത്തന്നെ ആവശ്യപ്പെടുകയുണ്ടായിരുന്നു. ന്യൂക്ലിയര്‍ സപ്ലയേര്‍സ് ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന കമ്പനികള്‍ക്ക് രസിക്കുന്നതായിരുന്നില്ല ഈ നിബന്ധനകള്‍.

മോദി അധികാരത്തില്‍ ഇരിപ്പുറപ്പിച്ചതോടെ അമേരിക്കന്‍ ആണവക്കച്ചവടക്കാരുടെ വേദനകള്‍ തിരിച്ചറിയാന്‍ തുടങ്ങി. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്റെ പുതിയ ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ 1963ലെ ആണവോര്‍ജ്ജ നിയമവും, 2010ലെ ആണവ സിവില്‍ ബാധ്യതാ നിയമവും ഭേദഗതി ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നു.

കച്ചവടക്കാരനായ ട്രംപിന് കൗശലക്കാരനായ മോദി നല്‍കുന്ന സമ്മാനമാണ് പുതിയ ഭേദഗതി നീക്കം. ചങ്ങാത്ത മുതലാളിത്തത്തിന്റെ അപ്പോസ്തലന്മാരായ സംഘപരിവാര്‍ രാഷ്ട്രീയക്കാരില്‍ നിന്ന് ഇതിലപ്പുറമൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

എന്നാല്‍ 2005ലെ ഇന്തോ-യുഎസ് ആണവക്കരാറിന്റെ പേരില്‍ മന്‍മോഹന്‍ സിംഗ് ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ച സിപിഎം-ന്റെ നിലപാടെന്താണ്?

ആണവ സിവില്‍ ബാധ്യതാ നിയമം ഭേദഗതി ചെയ്തുകൊണ്ട് ജനറല്‍ ഇലക്ട്രിക്കിനെയും അരേവയെയും തോഷിബയെയും പോലുള്ള സ്വകാര്യ കമ്പനികള്‍ കേരളത്തിലേക്ക് കൂടും കുടുക്കയുമായി പോന്നോട്ടെയെന്നോ?

വാ തുറക്കൂ കോമ്രേഡ് കാരാട്ട്………….

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ