ബിജെപി നേതാക്കളുടെ വീട്ടിലേക്ക് പ്രയാഗ്‌രാജിലെ വെള്ളം പാചകത്തിന് കൊണ്ടുപോകാത്തതെന്ത്?; തള്ളു നിര്‍ത്തി ഈ വെള്ളം അങ്ങ് കുടിക്കാമോ? യോഗിയോട് അഖിലേഷ്

മനുഷ്യവിസര്‍ജ്യം അടക്കം മാലിന്യം നിറഞ്ഞ കുംഭമേളയിലെ ജലത്തിന്റെ കാര്യത്തില്‍ രാജ്യത്തെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കുമ്പോള്‍ കെടുകാര്യസ്ഥത മറച്ചുപിടിക്കാന്‍ ബിജെപി നേതാക്കള്‍ നടത്തുന്ന മതവികാര വ്രണപ്പെടുത്തല്‍ പ്രസ്താവനകള്‍ വലിയ പരിഹാസത്തിനാണ് ഇടയാക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ത്രിവേണി സംഗമത്തിലെ ജലം ഇപ്പോഴും ശുദ്ധമാണെന്നും കുടിക്കാനാകുമെന്നുമുള്ള പരാമര്‍ശം വ്യാപക വിമര്‍ശനത്തിനാണ് ഇടയാക്കുന്നത്. ത്രിവേണി സംഗമത്തിലെ വെള്ളം പുണ്യസ്നാനത്തിന് മാത്രമല്ല കുടിക്കാന്‍ പോലും കഴിയുന്നതാണെന്നാണ് യോഗി ആദിത്യനാഥ് പറയുന്നത്. അത്രയ്ക്ക് ധൈര്യം ഉണ്ടെങ്കില്‍ ത്രിവേണി സംഗമത്തിലെ വെള്ളം കുടിക്കാനാണ് ബിജെപി നേതാക്കളെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വെല്ലുവിളിക്കുന്നത്.

എല്ലാ ബിജെപി നേതാക്കള്‍ക്കും കുംഭമേളയിലെ വെള്ളം നിറച്ച ടാങ്ക് നല്‍കണം. അപ്പോള്‍ അവര്‍ക്ക് പാചകം ചെയ്യാനും കുളിക്കാനും ആവശ്യമുള്ളപ്പോള്‍ വേണമെങ്കില്‍ മരുന്നായി കുടിക്കാനും കഴിയുമല്ലോ. ഇങ്ങനെ ഒരു ടാങ്ക് വെള്ളം കൊണ്ടുപോകുന്ന കാര്യം ബിജെപി നേതാക്കള്‍ക്ക് ചെയ്യാനാകുമോ?

https://youtu.be/vI_vwKXZt3o?si=Ciqg-hkxIRTkfuu7

എസ്പി നേതാവ് ഭരണകക്ഷി എംഎല്‍എമാരോടും മുഖ്യമന്ത്രിയോടും വെല്ലുവിളി നടത്തിയെങ്കിലും വെള്ളം കൊണ്ടുപോകാന്‍ തയ്യാറായി ആരും മുന്നോട്ട് വന്നിട്ടില്ല. പ്രയാഗ്രാജിലെ വെള്ളത്തില്‍ കോളിഫോമിന്റെ അളവ് ഉയര്‍ന്നതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചതോടെ ആകെ പ്രതിരോധത്തിലായ യുപി സര്‍ക്കാരും കേന്ദ്ര ബിജെപി നേതാക്കളും പുണ്യമാണ് പുണ്യസ്‌നാനമാണ് 56 കോടി ജനങ്ങളുടെ വിശ്വസത്തെ ചോദ്യം ചെയ്യലാണ് എന്നെല്ലാം പറഞ്ഞാണ് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത്. മലിനജലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ കുറിച്ചൊന്നും പറയാതെ കുളിക്കാന്‍ മാത്രമല്ല കുടിക്കാനും കുംഭമേളയിലെ ത്രിവേണി സംഗമത്തിലെ കൊള്ളാമെന്ന് പറഞ്ഞ യോഗി ആദിത്യനാഥും ടീമിനും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ധൈര്യമുണ്ടെങ്കില്‍ ആ വെള്ളം കുടിയ്ക്കുവെന്ന് പറഞ്ഞപ്പോള്‍ അതി കേട്ടില്ലെന്ന് നടിക്കുകയേ തരമുള്ളു.

ഇപ്പോള്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന്റെ രണ്ട് എഞ്ചിനുകളും കൂട്ടിമുട്ടുകയാണ്. ഡല്‍ഹിയും ലഖ്നൗവും പറയുന്നത് തമ്മില്‍ നല്ല വൈരുദ്ധ്യമുണ്ട്. യുപി സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്നുള്ള വിവരങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാവുന്നില്ല. സംഗമത്തിലെ വെള്ളം കുളിക്കാന്‍ യോഗ്യമല്ലെന്ന് ഡല്‍ഹിയിലുള്ളവര്‍ പറഞ്ഞപ്പോള്‍ ലഖ്നൗ അത് അംഗീകരിക്കുന്നില്ല. അതിനര്‍ത്ഥം ഡല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ സനാതനികള്‍ അല്ല എന്നാണോ?

അഖിലേഷ് യാദവിന്റെ ചോദ്യവും ഒരു ടാങ്ക് വെള്ളം വീട്ടില്‍ കൊണ്ടുപോയി കുടിക്കാനും പാചകം ചെയ്യാനുമുള്ള വെല്ലുവിളി ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. നേരത്തെ ആസൂത്രണ പിഴവ് ചൂണ്ടിക്കാട്ടി ‘മൃത്യുകുംഭ്’ എന്ന് കുംഭമേളയെ വിളിച്ച മമത ബാനര്‍ജിയെ വിശ്വാസികളോട് കളിക്കരുതെന്ന് പറഞ്ഞാണ് യോഗി ആദിത്യനാഥ് വിരട്ടാന്‍ നോക്കിയത്. കുംഭമേളയില്‍ മുങ്ങിയ 56 കോടി ജനങ്ങളുടെ വിശ്വാസത്തെയാണ് നിങ്ങള്‍ ചോദ്യം ചെയ്യുന്നതെന്നായിരുന്നു യുപി മുഖ്യമന്ത്രിയുടെ പ്രതികരണം. മമതയെ മതവികാരം ഉണര്‍ത്തി ആക്രമിക്കാന്‍ നോക്കിയ യോഗിയ്ക്ക് തിരിച്ചടിയായി ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യര്‍ സ്വാമി അവിമുക്തേശ്വരാനന്ദ് മമതയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നു ആസുത്രണ പിഴവ് ചോദ്യം ചെയ്തതോടെ ബിജെപിയുടെ സ്ഥിരം ‘മതനിന്ദ’ അടവ് ചീറ്റിപ്പോയി. ആളുകള്‍ മരിച്ചപ്പോഴും മറച്ചുപിടിക്കാന്‍ ശ്രമിച്ചത് കൊടും കുറ്റമാണെന്നും ശങ്കരാചാര്യര്‍ പറഞ്ഞിരുന്നു. ഇത്രയധികം ആളുകള്‍ വരുമെന്നും സ്ഥലപരിമിതി ഉണ്ടാകുമെന്നും അത് പരിഹരിക്കാന്‍ വേണ്ടി ഇക്കാര്യം അറിഞ്ഞപ്പോള്‍ തന്നെ അതിനൊരു പ്ലാന്‍ ഉണ്ടാക്കണമായിരുന്നു എന്നുമുള്ള വിമര്‍ശനങ്ങളൊന്നും പ്രതികരിക്കാന്‍ ബിജെപിയ്ക്ക് മുന്നില്‍ ഒന്നുമുണ്ടായിരുന്നില്ല. ഇപ്പോള്‍ അഖിലേഷിന്റെ വിമര്‍ശനം കൂടിയായപ്പോള്‍ മഹാകുംഭമേളയിലെ ആസൂത്രണ പിഴവ് ബിജെപിയ്ക്ക് മുന്നില്‍ വലിയ രാഷ്ട്രീയ ചോദ്യമാവുകയാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി