ആശുപത്രിയിൽ പോവാൻ പറ്റാത്ത അത്ര അസുഖമോ; പ്രഗ്യാ സിംഗ് താക്കൂറിന് വീട്ടിലെത്തി വാക്സിൻ നൽകിയതിന് എതിരെ പ്രതിഷേധം

ബി.ജെ.പി എം.പി പ്ര​ഗ്യ സിം​ഗ് താക്കൂറിന് വീട്ടിലെത്തി കോവിഡ് വാക്സിൻ നൽകിയതിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു.

ആഴ്ചകൾക്ക് മുമ്പ് പ്ര​ഗ്യ സിം​ഗ് ബാസ്ക്കറ്റ് ബോൾ കളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെ പ്ര​ഗ്യയ്ക്ക് വീട്ടിലെത്തി വാക്സിൻ നൽകിയതിനെതിരെ നിരവധി പേർ രം​ഗത്തെത്തി.

പ്രായമായവർക്കും അംഗപരിമിതർക്കും മാത്രമാണ് നിലവിൽ വീട്ടിലെത്തി വാക്‌സിൻ കൊടുക്കാൻ അനുവാദമുള്ളത്. എന്നാൽ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്നാണ് മധ്യപ്രദേശ് സർക്കാർ പറഞ്ഞത്.

പ്രഗ്യയുടെ നടപടിയെ ചോദ്യം ചെയ്ത് കോൺഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുൾപ്പെടെ എല്ലാ ബിജെപി നേതാക്കളും ആശുപത്രിയിലെത്തിയാണ് കുത്തിവയ്പ്പ് സ്വീകരിച്ചതെന്നും എന്തിനാണ് താക്കൂറിന് മാത്രം ഒരു പ്രത്യേക പരിഗണനയെന്നും കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജ ചോദിച്ചു.

അതേസമയം മധ്യപ്രദേശിൽ വാക്‌സിൻ സെന്ററുകളിൽ വാക്‌സിനെടുക്കാനായി എത്തുന്നവരുടെ നീണ്ട നിര ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി