കനയ്യ കുമാറിനെയും മറ്റുള്ളവരെയും രാജ്യദ്രോഹത്തിന് വിചാരണ ചെയ്യാൻ പൊലീസിന് ഡൽഹി സർക്കാർ അനുമതി നൽകില്ല

2016 ഫെബ്രുവരിയിൽ 9- ന് ജവഹർലാൽ നെഹ്‌റു സർവകലാശാല കാമ്പസിൽ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട മുൻ ജവഹർലാൽ നെഹ്‌റു വിദ്യാർത്ഥികളെ വിചാരണ ചെയ്യാൻ പൊലീസ് അനുമതി നൽകില്ലെന്ന് ഡൽഹി സർക്കാർ അറിയിച്ചതായി ഒന്നിലധികം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കനയ്യ കുമാർ, ഉമർ ഖാലിദ്, മറ്റ് ഒൻപത് പേർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ വിചാരണ ചെയ്യരുതെന്നും അവരുടെ പ്രവർത്തനങ്ങൾ രാജ്യദ്രോഹത്തിന് തുല്യമല്ല എന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് കരുതുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

രേഖയിലുള്ള തെളിവുകൾ ദുർബലവും “വിടവുകൾ” നിറഞ്ഞതുമാണ്, സ്റ്റാൻഡിംഗ് കൗൺസിലിന്റെ (ക്രിമിനൽ) രാഹുൽ മെഹ്‌റയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

വിചാരണ “കുറ്റാരോപിതരായ വ്യക്തികളുടെ ജീവൻ അപകടത്തിലാക്കാം, എല്ലാവരും വിദ്യാർത്ഥികളാണ്”, എന്നാണ് ഡൽഹി സർക്കാരിന്റെ നിലപാട്.

വിയോജിപ്പുകളെ അടിച്ചമർത്തുന്നതിനും വിയോജിക്കുന്നവരെ ശിക്ഷിക്കുന്നതിനുമുള്ള കേന്ദ്രസർക്കാർ ശ്രമത്തിന്റെ ഭാഗമായാണ് ജെ.എൻ.യു വിദ്യാർത്ഥികൾക്കെതിരായ ആരോപണങ്ങൾ എന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിമർശനം ഉയർന്നിരുന്നു. രാജ്യദ്രോഹ നിയമത്തിന്റെ ദുരുപയോഗമാണിതെന്നും വാദമുണ്ട്, അക്രമത്തിന് യഥാർത്ഥ പ്രേരണയുണ്ടെങ്കിൽ മാത്രമേ ആരോപണങ്ങൾ നിലനിൽക്കൂ എന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

“സംഭവം ഭരണകൂടത്തിനെതിരായ രാജ്യദ്രോഹത്തിനും രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണത്തിനും പ്രേരിപ്പിക്കുന്നില്ല, അതിനാൽ കുറ്റാരോപിതരായ 10 പ്രതികൾക്കെതിരെ ഐ.പി.സിയുടെ 124 എ വകുപ്പ് പ്രകാരം വിചാരണയ്ക്ക് കേസില്ല, … പ്രതികൾക്ക് അക്രമമോ പൊതുസമൂഹത്തിൽ അസ്വസ്ഥതയോ ഉണ്ടാക്കാൻ ഉദ്ദേശ്യമില്ല, ആരോപിക്കപ്പെടുന്ന മുദ്രാവാക്യങ്ങൾ പ്രതികൾ മുഴക്കി എന്ന് വ്യക്തമായി ആരോപിക്കാനാവില്ല, ഭരണകൂടത്തിന്റെ പരമാധികാരത്തെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ആരോപിക്കപ്പെടുന്ന മുദ്രാവാക്യങ്ങൾ,” എന്ന് കേസ് എടുത്ത് മൂന്നര വർഷത്തിലേറെ കഴിയുമ്പോൾ ഡൽഹി സർക്കാർ തീരുമാനത്തിലെത്തിയതായി സർക്കാർ ഫയലിനെ അധികരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

എന്നിരുന്നാലും, കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ മറ്റ് വകുപ്പുകൾ പ്രകാരം പ്രതികളെ വിചാരണ ചെയ്യാമെന്ന കാര്യം നിലനിൽക്കുന്നതായും സർക്കാർ പറയുന്നതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു.

Latest Stories

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍