പഞ്ചാബ് വിഷമദ്യ ദുരന്തത്തില്‍ മരണം 86 ആയി; ഒരു സ്ത്രീ ഉൾപ്പെടെ 25 പേർ അറസ്റ്റില്‍, മരിച്ചവരുടെ ബന്ധുക്കള്‍ വിവരം മറച്ചു വെക്കുന്നുവെന്ന് പൊലീസ്

പഞ്ചാബിലെ വിവിധ ജില്ലകളിലായി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയി. ബുധനാഴ്ച മുതലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയത്. അമൃത്‍സര്‍, ബത്‍ല, താന്‍ തരണ്‍ എന്നീ ജില്ലകളിലാണ് വിഷമദ്യം വിതരണം ചെയ്യപ്പെട്ടതെന്നാണ് വിവരം. അമൃത്സറിലെ മുച്ചാൽ, താൻഗ്ര ഗ്രാമങ്ങളിലാണ് ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംഭവത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷംവീതം ധനസഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

വ്യാജമദ്യ നിര്‍മാണം ഈ പ്രദേശങ്ങളിലെല്ലാം വ്യാപകമാണ്. സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന മദ്യ നിർമാണ യൂണിറ്റുകൾ കണ്ടെത്തി നശിപ്പിക്കാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി നല്‍കിയിരുന്നു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എസ്എസ്പിമാരേയും മറ്റ് ഉദ്യോഗസ്ഥരേയും ഏകോപിപ്പിച്ച് ജലന്ധർ ഡിവിഷൻ കമ്മീഷണര്‍ കേസില്‍ അന്വേഷണം നടത്തി വരുന്നുണ്ട്.

മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെക്കാള്‍ കൂടാനുള്ള സാധ്യത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിഷമദ്യം കുടിച്ചവരുടെ കുടുംബാംഗങ്ങള്‍ പലരും ഇക്കാര്യം വെളിപ്പെടുത്താന്‍ വിസമ്മതിക്കുകയാണ്. ഇവര്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അനുവദിക്കാതെ സംസ്കാരം നടത്തുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നും മറ്റും വരുത്തിത്തീര്‍ക്കാനാണ് പലരുടെയും ശ്രമം. നിലവില്‍ എത്രപേര്‍ വിഷമദ്യം കുടിച്ച് ചികിത്സയിലുണ്ടെന്ന കണക്കു പോലും പൊലീസിന്റെ പക്കലില്ല.

സംഭവത്തില്‍ ഇതുവരെ ഇരുപത്തഞ്ചോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതിലൊരാള്‍ സ്ത്രീയാണെന്നും വിവരമുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് 7 എക്സൈസ് ഉദ്യോഗസ്ഥരും 6 പൊലീസുകാരും സസ്പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ഒരു ദിവസത്തിനിടയില്‍ 48 പേരുടെ കൂടി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോണ്‍ഗ്രസ് നേതാക്കളുടെ സംരക്ഷണയിലാണ് സംസ്ഥാനത്ത് വ്യാജമദ്യ നിര്‍മാണം കൊഴുക്കുന്നതെന്നാണ് ശിരോമണി അകാലി ദളിന്റെ സുഖ്ബിര്‍ സിങ് ബാദല്‍ ആരോപിക്കുന്നത്. മന്ത്രിമാരും എംഎല്‍എമാരും വരും വ്യാജമദ്യ നിര്‍മാണത്തിന് പിന്തുണ കൊടുക്കുന്നു.

നിലവില്‍ സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് പോരെന്നും ഹൈക്കോടതി ജഡ്ജി തന്നെ അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. എന്നാല്‍ ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് പ്രതിപക്ഷമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Latest Stories

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു