ജാദവ്പൂർ സർവകലാശാലയിലേക്കുള്ള എ.ബി.വി.പിയുടെ മാർച്ച് തടഞ്ഞ പൊലീസിന് നേരെ കല്ലേറ്; 3 പൊലീസുകാർക്ക് പരിക്കേറ്റു

കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാലയിലേക്കുള്ള പ്രതിഷേധ റാലി പാതിവഴിയിൽ തടഞ്ഞതിനെ തുടർന്ന് അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) പ്രവർത്തകർ പൊലീസുകാർക്ക് നേരെ കല്ലെറിയുകയും. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. കല്ലേറിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു.

പൊലീസ് കല്ലെറിഞ്ഞപ്പോൾ ആറ് പ്രവർത്തകർക്ക് പരിക്കേറ്റതായും എബിവിപി നേതാക്കൾ ആരോപിച്ചു.

സെപ്റ്റംബർ 19 ന് ജാദവ്പൂർ യൂണിവേഴ്‌സിറ്റി കാമ്പസിൽ എബിവിപി സംഘടിപ്പിച്ച ഒരു സെമിനാറിൽ പങ്കെടുക്കാൻ പോയ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയെ ഇടതുപക്ഷ വിദ്യാർത്ഥികൾ തടഞ്ഞതിൽ പ്രതിഷേധിച്ച് ആർ‌എസ്‌എസിന്റെ വിദ്യാർത്ഥി വിഭാഗം തെക്കൻ കൊൽക്കത്തയിലെ ഗരിയാഹത്ത് പ്രദേശത്ത് നിന്നാണ് മാർച്ച് തുടങ്ങിയത്.

മാർച്ച് രണ്ട് കിലോമീറ്റർ അകലെയുള്ള ജോധ്പൂർ പാർക്കിലെത്തിയ ഉടൻ റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് അവരെ തടഞ്ഞുവെന്ന് വൃത്തങ്ങൾ അറിയിച്ചു.

പ്രതിഷേധക്കാർ പൊലീസിനെ കല്ലെറിഞ്ഞ് ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചു. തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച അവർ ഒരു മണിക്കൂറോളം റോഡിൽ കുത്തിയിരുപ്പ്‌ നടത്തി. ഒരു മണിക്കൂറിനുശേഷം അവർ റോഡ് ഉപരോധം നീക്കി.

പൊലീസ് കല്ലെറിഞ്ഞ ആറ് പ്രവർത്തകർക്ക് പരിക്കേറ്റതായുള്ള എബിവിപിയുടെ ആരോപണം പൊലീസ് നിഷേധിച്ചു.

എബി‌വി‌പി പ്രവർത്തകർ വ്യാഴാഴ്ച ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു കെട്ടിടം നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ജാദവ്പൂർ സർവകലാശാലയിലെ വിദ്യാർത്ഥികളും ക്യാമ്പസിന് പുറത്ത് ഒരു പരിപാടി സംഘടിപ്പിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക