മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഇനി അതിവേഗം കണ്ടെത്താം; പുതിയ സംവിധാനവുമായി കേന്ദ്ര ടെലികോം മന്ത്രാലയം

മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളെ പിടികൂടാന്‍ പുതിയ സംവിധാനവുമായി കേന്ദ്ര ടെലികോം മന്ത്രാലയം. മോഷ്ടിക്കപ്പെടുന്ന ഫോണുകളുടെ ഐഎംഇഐ നമ്പര്‍ സമാഹരിച്ച് ഉപയോഗം തടയാനും ഫോണുകള്‍ കണ്ടെത്താനുമുള്ള സംവിധാനമാണ് നിലവില്‍ വരുക. മഹാരാഷ്ട്രയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംവിധാനം അടുത്തയാഴ്ച നിലവില്‍ വരുമെന്നാണു ടെലികോം മന്ത്രാലയം അധികൃതര്‍ നല്‍കുന്ന വിവരം.

മൊബൈല്‍ മോഷ്ടിക്കപ്പെടുകയോ കാണാതാവുകയോ ചെയ്താല്‍ പ്രത്യേക വെബ്‌സൈറ്റില്‍ ഐഎംഇഐ നമ്പര്‍ ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യുക. മന്ത്രാലയം ഈ നമ്പര്‍ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തുകയും ഏതെങ്കിലും മൊബൈല്‍ നെറ്റ്‌വര്‍ക്കില്‍ ഉപയോഗിക്കുന്നതു തടയുകയും ചെയ്യും. വൈറ്റ്, ഗ്രേ, ബ്ലാക്ക് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് ഐഎംഇഐ നമ്പറുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. നഷ്ടപ്പെട്ട ഫോണുകളുടെ ഐഎംഇഐ ബ്ലാക്ക് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തുക.

ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കേണ്ടതുമുണ്ട്. തുടര്‍ന്ന് ഹെല്‍പ്‌ലൈന്‍ നമ്പറിലൂടെ ടെലികോം വകുപ്പിനെയും അറിയിക്കുക. ഫോണ്‍ മോഷണം സംബന്ധിച്ചുള്ള വ്യക്തമായ തെളിവുകളും റിപ്പോര്‍ട്ടിനൊപ്പം നല്‍കണം.

Latest Stories

ഷൈന്‍ ടോം തേച്ചിട്ടു പോയോ..? വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്കിടെ തനൂജയുടെ മറുപടി; വൈറല്‍

'ഇ പി മാത്രമല്ല, കോൺഗ്രസിലെയും പല രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്'; അതിൽ എന്താണ് തെറ്റെന്ന് പ്രകാശ് ജാവദേക്ക‍ര്‍

ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസിപി ബിജെപിയുടെ ബൂത്ത് ഏജന്റ്; തന്നെ പ്രതിയാക്കാന്‍ 'ടിയാന്‍' നോക്കി; ഫോട്ടോ പുറത്തുവിട്ട് സന്ദീപാനന്ദഗിരി

'തൃശൂരില്‍ ബിജെപി കള്ളവോട്ടിന് ശ്രമിച്ചു, പൂങ്കുന്നം ഹരിശ്രീയിൽ ക്രോസ് വോട്ട്'; ആരോപണങ്ങളുന്നയിച്ച് കെ മുരളീധരൻ

ഒരാള്‍ വില്ലന്‍, മറ്റേയാള്‍ നായകന്‍.. മമ്മൂട്ടി-പൃഥ്വി കോമ്പോ വരുന്നു; പടം ഉടന്‍ ആരംഭിക്കും

'ഞാൻ തുറന്ന് പറഞ്ഞ് തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല': രാജ്‌മോഹൻ ഉണ്ണിത്താൻ

ബുംറക്ക് ഇനി പുതിയ റോൾ , മുംബൈ ഇന്ത്യൻസ് രീതികൾ മാറ്റുന്നു; വീഡിയോ വൈറൽ

മണിപ്പൂരിൽ സിആർപിഎഫിന് നേരെ ആക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു

വരുന്ന ടി20 ലോകകപ്പില്‍ അവന്‍ ഒരോവറില്‍ ആറ് സിക്സുകള്‍ നേടും; പ്രവചിച്ച് യുവരാജ് സിംഗ്

'ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു, ഇനി ഹിന്ദിയില്‍ വേണോ'; ഇപി ജയരാജനെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി സീതാറാം യെച്ചൂരി; മാധ്യമങ്ങള്‍ക്ക് വിമര്‍ശനം