മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഇനി അതിവേഗം കണ്ടെത്താം; പുതിയ സംവിധാനവുമായി കേന്ദ്ര ടെലികോം മന്ത്രാലയം

മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളെ പിടികൂടാന്‍ പുതിയ സംവിധാനവുമായി കേന്ദ്ര ടെലികോം മന്ത്രാലയം. മോഷ്ടിക്കപ്പെടുന്ന ഫോണുകളുടെ ഐഎംഇഐ നമ്പര്‍ സമാഹരിച്ച് ഉപയോഗം തടയാനും ഫോണുകള്‍ കണ്ടെത്താനുമുള്ള സംവിധാനമാണ് നിലവില്‍ വരുക. മഹാരാഷ്ട്രയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംവിധാനം അടുത്തയാഴ്ച നിലവില്‍ വരുമെന്നാണു ടെലികോം മന്ത്രാലയം അധികൃതര്‍ നല്‍കുന്ന വിവരം.

മൊബൈല്‍ മോഷ്ടിക്കപ്പെടുകയോ കാണാതാവുകയോ ചെയ്താല്‍ പ്രത്യേക വെബ്‌സൈറ്റില്‍ ഐഎംഇഐ നമ്പര്‍ ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യുക. മന്ത്രാലയം ഈ നമ്പര്‍ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തുകയും ഏതെങ്കിലും മൊബൈല്‍ നെറ്റ്‌വര്‍ക്കില്‍ ഉപയോഗിക്കുന്നതു തടയുകയും ചെയ്യും. വൈറ്റ്, ഗ്രേ, ബ്ലാക്ക് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് ഐഎംഇഐ നമ്പറുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. നഷ്ടപ്പെട്ട ഫോണുകളുടെ ഐഎംഇഐ ബ്ലാക്ക് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തുക.

ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കേണ്ടതുമുണ്ട്. തുടര്‍ന്ന് ഹെല്‍പ്‌ലൈന്‍ നമ്പറിലൂടെ ടെലികോം വകുപ്പിനെയും അറിയിക്കുക. ഫോണ്‍ മോഷണം സംബന്ധിച്ചുള്ള വ്യക്തമായ തെളിവുകളും റിപ്പോര്‍ട്ടിനൊപ്പം നല്‍കണം.

Latest Stories

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ

ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, ഇനി അതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല: ഫഹദ് ഫാസിൽ

ഇഞ്ചി കൃഷി നഷ്ടമായതോടെ കോഴി ഫാമിലേക്ക്; ഒടുവില്‍ ഫാമിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു, ഡിപ്രഷനിലേക്ക് പോയി, ഒന്നൊന്നര മാസത്തോളം കൗൺസിലിങും: തുറന്നുപറഞ്ഞ് നിഷാ സാരംഗ്

ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും