ഇനി 100 ചിത്രങ്ങൾ ഒരുമിച്ച് അയക്കാം ; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്

ഓരോ അപ്ഡേഷനിലും പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളും കൊണ്ടുവരുന്നതിൽ മുൻപന്തിയിലാണ് ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്. നിത്യജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നായി വാട്സാപ്പ് മാറിയതു കൊണ്ടുതന്നെ സൗകര്യപ്രദമായതും ഉപയോക്താക്കളുടെ സുരക്ഷയെ മുൻനിർത്തിയും നിരവധി ഫീച്ചറുകളാണ് വാട്സ്ആപ് അവതരിപ്പിക്കാറുള്ളത്. എന്നാലിപ്പോൾ ഒറ്റയടിക്ക് 100 മീഡിയ ഫയലുകൾ വരെ അയക്കാൻ സാധിക്കുന്ന പുതിയ ഫീച്ചറുമായാണ് വാട്സ്ആപ് എത്തിയിരിക്കുന്നത്. ചില സമയങ്ങളിൽ ഒരുമിച്ച് ഒരുപാട് ചിത്രങ്ങൾ അയക്കേണ്ട ആവശ്യം പലപ്പോഴും വരാറുണ്ടെങ്കിലും നിലവിൽ വാട്സാപ്പിൽ ഒരു സമയത്ത് 30 മീഡിയ ഫയലുകൾ മാത്രമേ അയക്കാൻ സാധിക്കൂ. ഈ പ്രശ്നമാണ് വാട്സാപ്പ് പരിഹരിക്കാൻ ഒരുങ്ങുന്നത്.

വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ പുതിയ ഫീച്ചറുകള്‍ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഡെസ്‌ക്ടോപ്പ് പതിപ്പിലും ഈ സംവിധാനം ലഭിക്കാൻ സാധ്യതയുണ്ട്. ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് ഒരേ സമയം തന്നെ 100 ചിത്രങ്ങള്‍ അയക്കാനുള്ള ഫീച്ചര്‍ ഇതിനകം ലഭിച്ചു കഴിഞ്ഞു. അയക്കുന്ന 100 ചിത്രങ്ങളും അവയുടെ യഥാര്‍ഥ ഗുണനിലവാരം നിലനിർത്തുമെന്ന ഉറപ്പോടുകൂടിയാണ് വാട്സ്ആപ് ഈ ഫീച്ചർ പുറത്തിറക്കാൻ ഒരുങ്ങുന്നത്. 100 എന്ന പുതിയ ഫീച്ചർ എത്തുന്നതോടെ വാട്സാപ്പിലൂടെ ധാരാളം ചിത്രങ്ങൾ സുഹൃത്തുക്കളുമായി കൈമാറാൻ ഇഷ്ടപ്പെടുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുക. പുതിയ അപ്ഡേറ്റ് അനുസരിച്ച് അയയ്‌ക്കേണ്ട ചിത്രങ്ങളുടെ ക്വാളിറ്റി തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് കഴിയും.ഇത് കൂടാതെ ഫീച്ചർ ട്രാക്കർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഓട്ടോമാറ്റിക്, മികച്ച നിലവാരം,ഡാറ്റ സേവർ ഓപ്ഷനുകളിൽ നിന്നും തിരഞ്ഞെടുക്കാൻ സാധിക്കും.

സ്പെയ്സും ബാൻഡ് വിഡ്ത്തും ലാഭിക്കാന്‍ ചാറ്റുകളിലും ഗ്രൂപ്പുകളിലും അയക്കുന്ന ചിത്രങ്ങൾ നിലവിൽ വാട്‌സാപ് കംപ്രസ് ചെയ്യാറുണ്ട്. ഇത്തരത്തിൽ കംപ്രസ് ചെയുന്ന ചിത്രങ്ങളുടെ ഗുണനിലവാരം നഷ്ടപ്പെടുകയാണ് ചെയ്യുക. ഇതുകൊണ്ട് തന്നെ പല ചിത്രങ്ങളുടെയും യഥാർത്ഥ ഗുണനിലവാരം നിലനിർത്താൻ ചിലർ ഡോക്യുമെന്റ് ഫോർമാറ്റിൽ അയക്കാറുണ്ട്. എന്നാൽ വാട്സാപ്പിന്റെ ഈ ഫീച്ചർ ഉപയോഗിക്കുമ്പോൾ അയക്കുന്ന ഫോട്ടോകളുടെ പ്രിവ്യു കാണാൻ സാധിക്കാറില്ല.

പുതിയ ഫീച്ചർ എത്തുന്നതോടെ നിരവധി ഫയലുകൾ അയക്കാൻ സാധിക്കും എന്നതിനാൽ വാട്സ്ആപ് ഉപയോക്താക്കളുടെ വലിയൊരു പ്രശ്നം പരിഹരിക്കപ്പെടും എന്നാണ് കരുതുന്നത്. വാട്സപ്പിന്റെ ബീറ്റാ വേർഷനിലായിരിക്കും ഇത് ആദ്യം ലഭ്യമാകുക എന്നാണ് റിപ്പോര്‍ട്ട്. വാട്സാപ്പിന്റെ ഐ ഒഎസില്‍ ഉപയോഗിക്കുന്ന വേർഷനിൽ ഇനി മുതല്‍ പിക്ക് ഓണ്‍ പിക്ക് സേവനം ലഭ്യമാക്കുമെന്നും വാട്സ്ആപ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്. പിക്ക് ഇന്‍ പിക്ക് സേവനം ലഭ്യമാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് ആപ്പ് ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ മറ്റേതെങ്കിലും ആപ്പും ഉപയോഗിക്കാൻ സാധിക്കും.

ഇതിന് മുൻപ് സ്റ്റാറ്റസിൽ പുത്തൻ അപ്ഡേറ്റുമായാണ് വാട്സ്ആപ് എത്തിയിരുന്നത്. വോയ്‌സ് സ്റ്റാറ്റസിനുള്ള പ്രൈവസി സെറ്റിങ്സ്, സ്റ്റാറ്റസുകൾക്ക് റിപ്ലൈയായി നൽകുന്ന ഇമോജി റിയാക്ഷനുകൾ, സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലെ ലിങ്ക് പ്രിവ്യൂകൾ എന്നിവയുൾപ്പെട്ടതായിരുന്നു പുതിയ അപ്ഡേറ്റ്. ഇനി വരുന്ന ആഴ്ചകളിൽ ഈ ഫീച്ചറുകളും ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഓരോ തവണ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോഴും അവരുടെ സ്റ്റാറ്റസുകൾ ആർക്കൊക്കെ കാണാനാകുമെന്ന് തീരുമാനിക്കാൻ പുതിയ പ്രൈവസി ഓപ്ഷൻ ഉപയോക്താക്കളെ അനുവദിക്കും.30 സെക്കൻഡ് ദൈർഘ്യമേറിയ വോയ്‌സ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പങ്കിടാനുള്ള സംവിധാനവും ആപ്പ് പുറത്തിറക്കിക്കഴിഞ്ഞു . കൂടാതെ ഉപയോക്താക്കൾക്ക് പലതരം ഇമോജി ഉപയോഗിച്ച് സ്റ്റാറ്റസ് അപ്‌ഡേറ്റുകളോട് റിയാക്ട് ചെയ്യാനും സാധിക്കും.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി