സുഷമയും ജെയ്റ്റ്‌ലിയും: ബി.ജെ.പിക്ക് നഷ്ടമായത് രണ്ട് ജനകീയമുഖങ്ങളെ

രണ്ട് നേതാക്കളുടെ അപ്രതീക്ഷിത മരണങ്ങളിലൂടെ ബി.ജെ.പിക്ക് നഷ്ടമായത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ട് സൗമ്യ മുഖങ്ങളെക്കൂടിയാണ്. ബി.ജെ.പി ഉയര്‍ത്തുന്ന തീവ്ര ഹിന്ദുത്വ നിലപാടുകള്‍ക്ക് അതീതമായി സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിച്ചിരുന്നവരായിരുന്നു സുഷമ സ്വരാജും ഏറെക്കുറെ അരുണ്‍ ജെയ്റ്റ്‌ലിയും.

ആര്‍എസ്എസിലൂടെ കടന്നു വന്നവരായിരുന്നു ബിജെപിയിലെ ഭൂരിപക്ഷം നേതാക്കളെങ്കിലും എബിവിപിയിലൂടെ വന്ന് പാര്‍ട്ടിയുടെ മുന്‍നിരനേതാവായി മാറിയ ചരിത്രമാണ് ജെയ്റ്റ്‌ലിയുടേത്. ദേശീയരാഷ്ട്രീയത്തിലെ എല്ലാ നേതാക്കളോടും അടുത്ത സൗഹൃദം പുലര്‍ത്തിയ ജെയ്റ്റലി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആധുനികമുഖവും സൗമ്യസാന്നിധ്യവുമായിരുന്നു.

ലാഹോറില്‍ നിന്ന് ഇന്ത്യയിലെത്തിയ കുടുംബമായിരുന്നു അരുണ്‍ ജയ്റ്റ്ലിയുടെത്. അടിയന്തരാവസ്ഥക്കാലത്ത് ഡ്ല്‍ഹി യുണിവേഴ്സിറ്റിയില്‍ എബിവിപിയുടെ നേതാവായി. വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിന് 19 മാസം ജയിലിലായതാണ് ജെയ്റ്റ്‌ലിയുടെ രാഷ്ട്രീയ ജീവിത്തിലെ നിര്‍ണ്ണായക വഴിത്തിരിവ്.

മോദിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു അദ്ദേഹം. ഗുജറാത്ത് വംശഹത്യയെ തുടര്‍ന്ന് വിവാദം കൊടുമ്പിരിക്കൊണ്ടുന്ന സമയം. അന്ന് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മോദിയെ മാറ്റണമെന്ന് അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്‌പേയി തീരുമാനമെടുത്തെങ്കിലും, മറ്റു നേതാക്കളെ സ്വാധീനിച്ച് മോദിയെ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് ജയ്റ്റ്‌ലി വഹിച്ചത്.

പ്രതിസന്ധിയില്‍ കൂടെ നിന്ന ജയ്റ്റ്‌ലിയെ മോദി എന്നും കൂടെ നിറുത്തി. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ധനവകുപ്പും പ്രതിരോധ വകുപ്പും അദ്ദേഹം ഒന്നിച്ച് കൈകാര്യം ചെയ്തു. സര്‍ക്കാരിനെതിരെ റാഫേല്‍ അടക്കമുള്ള വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ ജയ്റ്റ്‌ലിയാണ് പ്രതിരോധിച്ച് നിന്നത്.

ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തിന് സൗമ്യതയുടെ മൂടുപടമണിയിച്ച നേതാവായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. അതു കൊണ്ടു തന്നെ തീവ്ര നയങ്ങള്‍ രൂപീകരിക്കുന്ന ഘട്ടങ്ങളില്‍ അവയെ ജനകീയമാക്കി അവതരിപ്പിക്കാന്‍ പോന്ന ജെയ്റ്റ്‌ലിയെ പോലെ ഒരു നേതാവിന്റെ വിടവാങ്ങല്‍ ബിജെപിക്ക് തീരാ നഷ്ടമെന്ന് തന്നെ വിലയിരുത്താം.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ