അടുത്ത ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ഇവർ; ആവേശത്തോടെ ഇന്ത്യൻ ആരാധകർ

ഈ വർഷം നടന്ന പാരീസ് ഒളിമ്പിക്സിൽ ഒരുപാട് മികച്ച പ്രകടനങ്ങൾ കാണാൻ സാധിച്ചു. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് മുൻ തവണകളിലെ പോലെ ഈ ഒളിമ്പിക്സിൽ മിന്നും പ്രകടനങ്ങൾ കാഴ്ച വെച്ച് മെഡലുകൾ നേടുവാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ 47 ആം സ്ഥാനത്താണ് ടൂർണമെന്റ് അവസാനിപ്പിച്ചത്. എന്നാൽ ഇത്തവണ ഇന്ത്യ 6 വെങ്കലവും ഒരു വെള്ളിയും നേടി 71 ആം സ്ഥാനത്താണ് ഇന്നിതാ നിലകൊള്ളുന്നത്. പ്രതീക്ഷിച്ച പല താരങ്ങള്‍ക്കും മെഡലിലേക്കെത്താന്‍ സാധിക്കാതെ പോയി. ഇന്ത്യയുടെ ബാഡ്മിന്റണ്‍ ടീം എപ്പോഴും ഇന്ത്യക്കായി ഒളിംപിക്‌സില്‍ തിളങ്ങുന്നവരാണ്. പിവി സിന്ധുവിലായിരുന്നു ഇന്ത്യ പാരീസ് ഒളിംപിക്‌സിലും പ്രതീക്ഷവെച്ചത്.

2016 മുതൽ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന താരമാണ് പി വി സിന്ധു. രണ്ട് തവണ അടുപ്പിച്ച് മെഡൽ നേടിയ താരവുമാണ് അദ്ദേഹം. എന്നാൽ ഈ തവണ സിന്ധു നിറം മങ്ങി. കൂടാതെ പുരുഷ ബാഡ്മിന്റണില്‍ എച്ച്എസ് പ്രണോയിയും ലക്ഷ്യ സെന്നും മെഡലിലേക്കെത്താതെ മടങ്ങി. ബാഡ്മിന്റണിൽ മിന്നും പ്രകടനം നടത്തിയെങ്കിലും അവസാന നിമിഷം ലക്ഷ്യ സെൻ കാലിടറി വീഴുകയായിരുന്നു. ഈ വർഷത്തെ എല്ലാ പിഴവുകളും പരിഹരിച്ച് അടുത്ത ഒളിമ്പിക്സിൽ ഇന്ത്യക്കായി മെഡലുകൾ നേടാനാണ് താരങ്ങളുടെ ശ്രമം. അടുത്ത ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി ബാഡ്മിന്റണിൽ അവസരം ലഭിക്കാനുള്ള താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം;

1. അഷ്മിത ചാലിഹ
ഒന്നാമത്തെ താരം അഷ്മിത ചാലിഹയാണ്. നിലവിലെ ഇന്ത്യയുടെ വനിതാ ബാഡ്മിന്റണ്‍ യുവ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മുഖമാണ് അഷ്മിത. 24കാരിയായ ആസാം താരം 2019ലെ നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിനടക്കം കടുത്ത വെല്ലുവിളി ഉയര്‍ത്തി. 2024ലെ ഏഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേടാന്‍ അഷ്മിതക്കായിരുന്നു. സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണ മെഡലും അഷ്മിതക്കായിരുന്നു. സിന്ധുവിന് ശേഷം ഇന്ത്യയുടെ ബാഡ്മിന്റണിലെ പ്രതീക്ഷകള്‍ കാക്കാന്‍ ഏറ്റവും കരുത്തുള്ള താരമാണ് അഷ്മിത

2. ആകര്‍ഷി കാശ്യപ്പ്

ആകര്‍ഷി കാശ്യപ്പ് 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും 2023ലെ ഏഷ്യ മിക്‌സഡ് ടീം ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണവും നേടാന്‍ താരത്തിനായിട്ടുണ്ട്. മികച്ച പരിശീലനം നല്‍കിയാല്‍ സിന്ധുവിനെപ്പോലെ അഭിമാനതാരമായി വളരാന്‍ കഴിവുള്ള താരമാണ് ആകര്‍ഷി കശ്യപെന്ന് പറയാം.

അടുത്ത 2028 ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ രാജ്യത്തിനായി ഒരുപാട് മെഡലുകൾ നേടി ടേബിൾ ടോപ്പിൽ എത്തിക്കാൻ കഴിയും എന്ന വിശ്വാസത്തിലാണ് താരങ്ങൾ. ബാഡ്മിന്റണിൽ ഈ തവണ ലക്ഷ്യ സെൻ ആണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. താരം സെമി ഫൈനലിൽ ആയിരുന്നു തോൽവി ഏറ്റുവാങ്ങിയത്. ഈ വർഷം ഒരു സ്വർണ മെഡൽ പോലും ഇന്ത്യയ്ക്ക് നേടാൻ ആയില്ല. അടുത്ത ഒളിമ്പിക്സിൽ ഈ തവണത്തെ എല്ലാ പാളീച്ചകളും പരിഹരിച്ച് മികച്ച മത്സരാർത്ഥികളെ ഇറക്കാനാണ് അധികൃതരുടെ തീരുമാനം.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ