നീ ആരാ എന്റെ കോർട്ടിൽ വന്ന് ഷട്ടിൽ എടുക്കാൻ എന്ന് സിന്ധു, ഞാൻ ഇഷ്ടമുള്ളത് ചെയ്യുമെന്ന് കരോലിന; ബാഡ്മിന്റൺ കോർട്ടിൽ തമ്മിലടിച്ച് സൂപ്പർതാരങ്ങൾ; പിന്നാലെ മഞ്ഞ കാർഡുമായി അമ്പയർ; വീഡിയോ വൈറൽ

ക്രിക്കറ്റിലും ഫുട്‍ബോളിലുമൊക്കെ താരങ്ങൾ പരസ്പരം പോരടിക്കുന്നതും ഏറ്റുമുട്ടുന്നതും ആരാധകർ കണ്ടിട്ടുണ്ട്. എന്നാൽ ബാഡ്മിന്റണിൽ അങ്ങനെ ഉള്ള കാഴ്ചകൾ ഒന്നും ആരാധകർ കണ്ടിട്ടുണ്ടാകാൻ സാധ്യതയില്ല. ഇന്നലെ അത്തരത്തിൽ ഒരു സംഭവത്തിന് കായിക ലോകത്തിന് സാക്ഷ്യം വഹിക്കേണ്ടതായി വന്നു. ഡെന്മാർക്ക് ഓപ്പൺ സെമി ഫൈനൽ മത്സരത്തിൽ പി.വി സിന്ധുവും കരോലിന മരിനുമായി ഏറ്റുമുട്ടിയപ്പോഴാണ് അത്ര സുഖകരമല്ലാത്ത ഏറ്റുമുട്ടൽ കാണേണ്ടതായി വന്നത്. മത്സരത്തിന്റെ ആദ്യ ഗെയിം മുതൽ തന്നെ കാര്യങ്ങൾ അത്ര നല്ല രീതിയിൽ പോയത്. അവസാനം ആയപ്പോൾ രംഗം കൂടുതൽ വഷളായി എന്ന് മാത്രം. സിന്ധു 18 – 21 , 21 – 19 , 7 -21 മത്സരം പരാജയപ്പെടുകയും ചെയ്തു.

പല ലോക വേദിയിൽ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ള താരങ്ങൾ ആണ് ഇരുവരും. നല്ല രീതിയിൽ പരസ്പരം സൗഹൃദം സൂക്ഷിച്ചിട്ടുമുണ്ട്. എന്നാൽ കാര്യങ്ങൾ കൈവിട്ട് പോകുന്ന കാര്യങ്ങളാണ് കണ്ടത്. ആദ്യ ഗെയിമിൽ ഓരോ പോയിന്റ് കിട്ടുമ്പോഴും കരോലിന അമിതമായ ശബ്ദത്തിൽ ആഹ്ലാദം കാണിച്ചു. അപ്പോൾ തന്നെ അമ്പയർ താകീത് നൽകിയതാണ്. ഇത് രണ്ട് പ്രാവശ്യം ഇങ്ങനെ തന്നെ സംഭവിച്ചു. രണ്ടാം ഗെയിം സിന്ധു സ്വന്തമാക്കിയതോടെ മത്സരം ആവേശകരമായി. ഇതിനിടയിൽ സിന്ധു സെർവ് ചെയ്യാൻ വൈകിയപ്പോൾ സിന്ധുവിനെയും അമ്പയർ താകീത് നൽകി.

“നിങ്ങൾ മരിനോട് പറഞ്ഞിട്ട് അവൾ അനുസരിച്ചില്ലലോ. ആദ്യം അവൾ അനുസരിക്കട്ടെ എന്നിട്ട് ഞാൻ അനുസരിക്കും.” അതാണ് സിന്ധു നൽകിയ മറുപടി. പിന്നാലെ മൂന്നാം സെറ്റിൽ സിന്ധുവിന്റെ കോർട്ടിൽ വീണ ഷട്ടിൽ എടുക്കാൻ കരോലിന എത്തിയപ്പോൾ അത് സിന്ധു ചോദ്യം ചെയ്തു. അവിടെ തർക്കം തുടർന്നപ്പോൾ ഇരുവർക്കും മഞ്ഞ കാർഡ് കൊടുക്കുക ആയിരുന്നു അമ്പയർ.

അതേസമയം കുറച്ചധികം മാസങ്ങളായി മോശം ഫോമിലാണ് സിന്ധു കളിക്കുന്നത്. സമീപകാലത്ത് വലിയ വിജയങ്ങൾ ഒന്നും താരത്തിന് ഇല്ല.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ