"ഞങ്ങൾ റേസിസ്റ്റുകൾ അല്ല"; ഫ്രാൻസ് താരങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് ലുകാസ് ബെൾട്രൻ

പാരീസ് ഒളിമ്പിക്സിലെ ഈ വർഷത്തെ ഫുട്ബോൾ മത്സരങ്ങളിൽ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ച് കൊണ്ട് കരുത്തരായ ഫ്രാൻസ് ക്വാട്ടർ ഫൈനലിൽ വിജയിച്ച് അടുത്ത ഘട്ടമായ സെമി ഫൈനലിലേക്ക് പ്രവേശിച്ചു. മത്സരം കയ്യാങ്കളിയും, ആരാധകരുടെ പരിഹാസങ്ങളും എല്ലാം നിറഞ്ഞതായിരുന്നു. അർജന്റീനയെ സംബന്ധിച്ച് ഫ്രാൻസുമായുള്ള മത്സരം അത്ര മികച്ചതല്ലായിരുന്നു. മത്സരത്തിന്റെ പറ്റി ഒരുപാട് വിവാദങ്ങളും ഉയർന്നിരുന്നു. മത്സരത്തിന്റെ അവസാനം രണ്ട് ടീമുകളിലെയും താരങ്ങൾ കളി അവസാനിപ്പിച്ചത് കയ്യാങ്കളിയിൽ ആയിരുന്നു. മത്സരത്തിനിടെ ഫ്രഞ്ച് ഡിഫൻഡർ ലൂയിസ് ബാഡേ അർജന്റൈൻ താരമായ ലുകാസ് ബെൾട്രനെ അഭിമുഖീകരിച്ച് അഗ്രഷൻ കാണിച്ചതും വലിയ വിവാദമായിരുന്നു. ഈ വിഷയങ്ങളിൽ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് ബെൾട്രൻ.

അർജന്റീനൻ താരം ലുകാസ് ബെൾട്രൻ പറയുന്നത് ഇങ്ങനെ:

”എനിക്ക് ഫ്രഞ്ചുകാരുമായി ഒരു പ്രശ്നവുമില്ല. നിങ്ങൾ ഞങ്ങളെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഞങ്ങൾ റേസിസ്റ്റുകൾ അല്ല. അർജന്റീനയിൽ വന്നാൽ നിങ്ങൾക്ക് അത് കാണാം. ഞങ്ങൾ എല്ലാവരോടും വളരെയധികം സൗഹൃദപരമായി പെരുമാറുന്നവരാണ്. ഞങ്ങളുടെ മുഖത്ത് നോക്കിയാണ് അവർ ആഘോഷിച്ചത്, ഞങ്ങളെ അവർ പരിഹസിച്ചു, റേസിസ്റ്റുകൾ എന്ന് മുദ്രകുത്തി. ഞങ്ങൾ അങ്ങനെയുള്ളവരല്ല, എന്തിനാണ് ഞങ്ങളെ അങ്ങനെ വിളിക്കുന്നത് എന്നാണ് തിരിച്ച് അവരോട് ചോദിച്ചത്. തങ്ങളുടെ കുടുംബാംഗങ്ങൾക്ക് മുന്നിൽ പോയാണ് അവർ ആഘോഷിച്ചത്. അത് ഒരിക്കലും ശരിയായ കാര്യമല്ല. എൻസോയുടെ കാര്യത്തിൽ സംഭവിച്ചത് അടർത്തി മാറ്റപ്പെട്ടതാണ്. ആ പാട്ടിലെ ഒരു ഭാഗം മാത്രം വച്ചുകൊണ്ടാണ് വിവാദമാക്കിയത്. വേൾഡ് കപ്പ് ഫൈനലിലെ മെമ്മറി മാത്രമാണ് അത്. നിങ്ങൾക്ക് അഡ്രിനാലിൻ റഷ് ഉണ്ടാകുമ്പോൾ ഇത്തരം കാര്യങ്ങളോട് നമ്മൾ പ്രതികരിക്കും. അതൊരിക്കലും ശരിയല്ല. പക്ഷേ കളിക്കളത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കും ” അർജന്റീനൻ താരം പറഞ്ഞത് ഇങ്ങനെ.

കഴിഞ്ഞ ഫിഫ ലോകകപ്പിൽ ഫ്രാൻസിനെ അർജന്റീന തോല്പിച്ചത് മുതൽ തുടങ്ങിയതാണ് ഇരു ടീമുകളും തമ്മിലുള്ള വൈരാഗ്യം. മാത്രമല്ല ഈ കഴിഞ്ഞ കോപ്പ അമേരിക്കൻ ടൂർണമെന്റിൽ കപ്പ് ജേതാക്കളായത് അർജന്റീന ആയിരുന്നു. തുടർന്നുള്ള കിരീടധാരണ ചടങ്ങിൽ ഫ്രാൻസിനെ അധിക്ഷേപിച്ച് അർജന്റീനൻ താരം എൻസോ ഫെർണാണ്ടസ് പാട്ട് പാടുകയും ചെയ്യ്തു. അതിനെ തുടർന്ന് ഒരുപാട് വിവാദങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ നടക്കുന്ന ഒളിമ്പിക്സിൽ അർജന്റീനൻ താരങ്ങൾക്ക് നേരെ ഫ്രാൻസ് ആരാധകരുടെ പരിഹാസവും അക്രമവും ഉണ്ടായിരുന്നു. സെമി ഫൈനലിൽ ഫ്രാൻസിന്റെ എതിരാളി ഈജിപ്ത് ആണ്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ