പി.വി സിന്ധുവിന് സയ്യിദ് മോദി കിരീടം ; ലോക ചാമ്പ്യന്‍ഷിപ്പ് നേടിയ ശേഷമുള്ള ആദ്യകിരീടം

മുന്‍ ലോകബാഡ്മിന്റണ്‍ ചാംപ്യന്‍ പി.വി. സിന്ധുവിന് സയ്യിദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കിരീടം. ഫൈനലില്‍ സിന്ധു ഇന്ത്യയുടെ തന്നെ മാളവിക ബന്‍സോദിനെ പരാജയപ്പെടുത്തി. 2019 ലോകചാംപ്യന്‍ഷിപ്പിന് ശേഷം സിന്ധു നേരിടുന്ന ആദ്യ കിരീടമാണ്.

21-13, 21-16 എന്ന സ്‌കോറിലായിരുന്നു വിജയം. ടൂര്‍ണമെന്റിലെ ഒന്നാം സീഡായിരുന്ന പിവി സിന്ധു ഇത് രണ്ടാം തവണയാണ് സയ്യിദ് മോഡി അന്താരാാഷ്ട്ര ബാഡ്മിന്റണ്‍ കിരീടം നേടുന്നത്. നേരത്തേ 2017 ലും സിന്ധു കിരീടം നേടിയിരുന്നു. എതിരാളിയെ അനായാസം കീഴടക്കിയ സിന്ധു ഫൈനല്‍ മത്സരം വെറും 35 മിനിറ്റിനുള്ളില്‍ അവസാനിപ്പിക്കുകയും ചെയ്തു.

നേരത്തേ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ ഇഷാന്‍ ഭട്‌നഗര്‍, തനീഷാ ക്രാസ്‌റ്റോ സഖ്യം കിരീടം നേടിയിരുന്നു. നേരിട്ടുള്ള ഗെയിമുകള്‍ക്ക്് ടി ഹേമ നാഗേന്ദ്രബാബു – ശ്രീവേദ്യ ഗുരുസാദ സഖ്യത്തെയാണ് ഇവര്‍ കീഴടക്കിയത്. നേരത്തേ പുരുഷ സിംഗിള്‍സില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഫൈനല്‍ മത്സരം മാറ്റിയിരുന്നു.

Latest Stories

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം