ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കൈവിട്ടാല്‍ ജോക്കേവിക്കിന് വന്‍നഷ്ടമുണ്ടാകും

വിസാ പ്രശ്‌നങ്ങളില്‍ പെട്ട് ഓസ്‌ട്രേലിയയില്‍ കുരുങ്ങിയിരിക്കുന്ന ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നോവാക്ക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്റ്‌സ്‌ളാം ടൂര്‍ണമെന്റ്് നഷ്ടമായാല്‍ വന്‍ തിരിച്ചടിയാകും. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നിലനിര്‍ത്താനായി എത്തിയിരിക്കുന്ന താരത്തിന് കിരീടം കൈവിട്ടുപോകുക മാത്രമല്ല ഒന്നാം റാങ്കും നഷ്ടമാകും. താരത്തിന് പോയിന്റുകള്‍ നഷ്ടമായാല്‍ മുഖ്യഎതിരാളിയായ റഷ്യന്‍താരം ദാനില്‍ മെദ്‌വെദേവിനോ അലക്‌സാണ്ടര്‍ സ്വരേവിനോ ഒന്നാം സ്ഥാനം നല്‍കേണ്ടി വരും.

രണ്ടുവര്‍ഷമായ ഒന്നാം സ്ഥാനത്ത് തുടരുന്ന താരമാണ് നോവാക്ക് ജോക്കോവിച്ച്. വൈദ്യപരിശോധനയുടെ പേരില്‍ താരത്തിന് ടൂര്‍ണമെന്റ് നഷ്ടമായാല്‍ പോയിന്റുകളും കൂടെ പോകും. ഇതോടെ രണ്ടാം റാങ്കില്‍ നില്‍ക്കുന്ന ദാനില്‍ മെദ്‌വെദേവോ മൂന്നാം സ്ഥാനത്തുള്ള അലക്‌സാണ്ടര്‍ സ്വരേവോ കിരീടം നേടിയാല്‍ ജോക്കോവിച്ചിന് ഒന്നാം സ്ഥാനം നഷ്ടമാകും. ജയിച്ചാല്‍ ഇവരില്‍ ഒരാള്‍ ഒന്നാം സ്ഥാനത്ത് വരും. നിലവില്‍ മെല്‍ബണിലെ ഒരു ഹോട്ടലില്‍ ജോക്കോവിച്ചിനെ ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് തടഞ്ഞുവെച്ചിരിക്കുകയാണ്.

വിസയ്ക്ക് വേണ്ടി അപേക്ഷ നല്‍കിയപ്പോള്‍ കോവിഡ് വാക്‌സിനേഷനുമായ ബന്ധപ്പെട്ട വ്യാജരേഖ നല്‍കിയെന്ന ആരോപണത്തിലാണ് ജോക്കോവിച്ചിന് വിസ നിഷേധിച്ചത്. വാക്‌സിനേഷന്‍ നടത്താത്ത ആരേയൂം നിലവില്‍ ഓസ്‌ട്രേലിയ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. വിസ നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ ജോക്കോവിന്റെ അഭിഭാഷകര്‍ വിക്‌ടോറിയ കോടതിയില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് തവണത്തേത് ഉള്‍പ്പെടെ ഒമ്പതു തവണ ഈ ഗ്രാന്റ്‌സ്‌ളാം കിരീടം നേടിയയാളാണ് നോവാക്ക് ജോക്കോവിച്ച്. 20 ഗ്രാന്റ്‌സ്‌ളാം കിരീടവും പേരിലുണ്ട്.

Latest Stories

'മകന് സർക്കാർ ജോലി, 10 ലക്ഷം രൂപ ധനസഹായം'; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സഹായം

പെൺകുട്ടികളെ വിവസ്ത്രരാക്കി സ്കൂളിൽ ആർത്തവ പരിശോധന; പ്രിൻസിപ്പലും സഹായിയും അറസ്റ്റിൽ, പോക്സോ വകുപ്പ് ചുമത്തി

പ്രണയപരാജയത്തെ തുടർന്ന് ബി​ഗ് ബോസിൽ ഒരു നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

'ബ്രേക്കിംഗ് ബാഡ് ഫ്രം രാജസ്ഥാന്‍'; രണ്ടര മാസം അവധിയെടുത്ത് നിര്‍മ്മിച്ചത് 15 കോടിയുടെ മയക്കുമരുന്ന്; പിടിയിലായത് സര്‍ക്കാര്‍ സ്‌കൂളിലെ ശാസ്ത്ര അധ്യാപകനും സുഹൃത്തും

ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് സര്‍വേ ഫലം; പിന്നിൽ തട്ടിക്കൂട്ട് ഏജൻസിയെന്ന വിലയിരുത്തലിൽ കോൺഗ്രസ് നേതൃത്വം

'ആൾക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നത് എന്താണോ അതാണ് സെൻസർഷിപ്പ് കലയോട് ചെയ്യുന്നത്', ജെഎസ്കെ വിവാദത്തിൽ പ്രതികരണവുമായി മുരളി ​ഗോപി

ഡൽഹിയിൽ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന, ആളപായമില്ല

ഗുജറാത്തിൽ പാലം തകർന്ന സംഭവത്തിൽ വൻ അനാസ്ഥ എന്ന് ആരോപണം; അപകടാവസ്ഥയിലായിരുന്ന പാലം അറ്റകുറ്റപ്പണിക്ക് ശേഷം തുറന്ന് കൊടുത്തു

'സഞ്ജയ് ഗാന്ധി നടത്തിയത് കൊടും ക്രൂരത, കർക്കശ നടപടികൾക്ക് നിർബന്ധം പിടിച്ചത് ഇന്ദിര ഗാന്ധി'; അടിയന്തരാവസ്ഥയുടെ പേരിൽ നെഹ്‌റു കുടുംബത്തിനെതിരെ വിമർശനവുമായി ശശി തരൂർ

ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം