ഇതിഹാസ സ്‌ക്വാഷ് താരവും അർജുന അവാർഡ് ജേതാവുമായ രാജ് മഞ്ചന്ദ അന്തരിച്ചു

അർജുന അവാർഡ് ജേതാവും ആറ് ദേശീയ കിരീട ജേതാവുമായ ഇതിഹാസ സ്‌ക്വാഷ് താരം രാജ് മഞ്ചന്ദ ഞായറാഴ്ച അന്തരിച്ചതായി അദ്ദേഹത്തിൻ്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. 79 വയസ്സായിരുന്നു. ഇന്ത്യൻ സ്ക്വാഷ് സാഹോദര്യത്തിലെ ഏറ്റവും തിരിച്ചറിയാവുന്ന മുഖങ്ങളിലൊന്നായ മഞ്ചന്ദ, 1977 മുതൽ 1982 വരെ ദേശീയ ചാമ്പ്യനായിരുന്നു. കൂടാതെ അഭൂതപൂർവമായ 11 കിരീടങ്ങൾ അദ്ദേഹം തന്റെ കരിയറിൽ നേടി.

ഈ കാലയളവിൽ അദ്ദേഹം ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലും ലോകതല ടൂർണമെൻ്റുകളിലും ഇന്ത്യയെ പ്രതിനിധാനം ചെയ്തു. 1983ൽ മഞ്ചന്ദക്ക് അർജുന അവാർഡ് ലഭിച്ചു. ഇന്ത്യൻ ആർമിയുടെ ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ എഞ്ചിനീയർ കോർപ്സിൻ്റെ (ഇഎംഇ) ക്യാപ്റ്റനായിരുന്നപ്പോൾ, 33-ാം വയസ്സിൽ തൻ്റെ ആദ്യ ദേശീയ കിരീടം നേടി. 1981-ൽ, ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ, 1980-കളിൽ ലോക വേദിയിൽ ആധിപത്യം സ്ഥാപിക്കാൻ പോകുന്ന ഇതിഹാസ താരം ജഹാംഗീർ ഖാനെ അദ്ദേഹം നേരിട്ടു.

1981 ൽ കറാച്ചിയിൽ നടന്ന ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിൽ രാജ്യം വെള്ളി നേടിയപ്പോൾ ഉൾപ്പെടെ നിരവധി അവസരങ്ങളിൽ അദ്ദേഹം ഇന്ത്യൻ ടീമിനെ നയിച്ചു. 1984-ൽ ജോർദാനിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനം നേടിയതാണ് അദ്ദേഹത്തിൻ്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം. അവിടെ അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള ടീം വെങ്കല മെഡൽ നേടി.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി