ഇതിഹാസ സ്‌ക്വാഷ് താരവും അർജുന അവാർഡ് ജേതാവുമായ രാജ് മഞ്ചന്ദ അന്തരിച്ചു

അർജുന അവാർഡ് ജേതാവും ആറ് ദേശീയ കിരീട ജേതാവുമായ ഇതിഹാസ സ്‌ക്വാഷ് താരം രാജ് മഞ്ചന്ദ ഞായറാഴ്ച അന്തരിച്ചതായി അദ്ദേഹത്തിൻ്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. 79 വയസ്സായിരുന്നു. ഇന്ത്യൻ സ്ക്വാഷ് സാഹോദര്യത്തിലെ ഏറ്റവും തിരിച്ചറിയാവുന്ന മുഖങ്ങളിലൊന്നായ മഞ്ചന്ദ, 1977 മുതൽ 1982 വരെ ദേശീയ ചാമ്പ്യനായിരുന്നു. കൂടാതെ അഭൂതപൂർവമായ 11 കിരീടങ്ങൾ അദ്ദേഹം തന്റെ കരിയറിൽ നേടി.

ഈ കാലയളവിൽ അദ്ദേഹം ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലും ലോകതല ടൂർണമെൻ്റുകളിലും ഇന്ത്യയെ പ്രതിനിധാനം ചെയ്തു. 1983ൽ മഞ്ചന്ദക്ക് അർജുന അവാർഡ് ലഭിച്ചു. ഇന്ത്യൻ ആർമിയുടെ ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ എഞ്ചിനീയർ കോർപ്സിൻ്റെ (ഇഎംഇ) ക്യാപ്റ്റനായിരുന്നപ്പോൾ, 33-ാം വയസ്സിൽ തൻ്റെ ആദ്യ ദേശീയ കിരീടം നേടി. 1981-ൽ, ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ, 1980-കളിൽ ലോക വേദിയിൽ ആധിപത്യം സ്ഥാപിക്കാൻ പോകുന്ന ഇതിഹാസ താരം ജഹാംഗീർ ഖാനെ അദ്ദേഹം നേരിട്ടു.

1981 ൽ കറാച്ചിയിൽ നടന്ന ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിൽ രാജ്യം വെള്ളി നേടിയപ്പോൾ ഉൾപ്പെടെ നിരവധി അവസരങ്ങളിൽ അദ്ദേഹം ഇന്ത്യൻ ടീമിനെ നയിച്ചു. 1984-ൽ ജോർദാനിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനം നേടിയതാണ് അദ്ദേഹത്തിൻ്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം. അവിടെ അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള ടീം വെങ്കല മെഡൽ നേടി.

Latest Stories

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ