'നീരജിന്റേയും അർഷാദിന്റെയും സഹോദര്യമാണ് ഈ ഒളിമ്പിക്സിലെ ഏറ്റവും മികച്ച നിമിഷം'; ഏറ്റെടുത്ത് ആരാധകർ

ഈ വർഷത്തെ പാരീസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടിയത് പാകിസ്ഥാൻ താരമായ അർഷാദ് നദീം ആണ്. 92.97 മീറ്റർ എറിഞ്ഞ് റെക്കോഡ് നേടിയാണ് അദ്ദേഹം സ്വർണ മെഡൽ കരസ്ഥമാക്കിയത്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ താരമാണ് നീരജ് ചോപ്ര. ഇത്തവണ അദ്ദേഹം രണ്ടാം സ്ഥാനം നേടി ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡൽ കരസ്ഥമാക്കി. 89.45 മീറ്റർ എറിഞ്ഞാണ് നീരജ് രണ്ടാമത് എത്തിയത്.

വർഷങ്ങളായി ഇന്ത്യ പാകിസ്ഥാൻ മത്സരം കാണാൻ ആരാധകർക്ക് ഹരമാണ്. ആ പതിവ് ഇവിടെയും തെറ്റിയില്ല. 2016 മുതൽ നീരജിനെതിരെ മത്സരിക്കുന്ന താരമാണ് അർഷാദ്. എന്നാൽ ഇത് ആദ്യമായിട്ടാണ് അർഷാദ് നീരജിനെ ഒരു മത്സരത്തിൽ തോൽപ്പിക്കുന്നത്. ഇവർ രണ്ട് പേരും അടുത്ത സുഹൃത്തുക്കളുമാണ്. ഇന്ത്യ പാകിസ്ഥാൻ ശത്രുത ഇവരെ മാതൃകയാക്കി തീർക്കണം എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. അതിന്റെ ഉത്തമ ഉദാഹരണമാണ് താരങ്ങളുടെ അമ്മമാരുടെ വാക്കുകൾ.

നീരജിന്റെ അമ്മ സരോജ് ദേവി പറഞ്ഞത് ഇങ്ങനെ:

“ഞങ്ങൾക്ക് വെള്ളിയും സ്വർണ്ണം പോലെയാണ്. നീരജിന്റെ കാലിന് പരിക്കേറ്റിരുന്നു അതിനാൽ അവന്റെ പ്രകടനത്തിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് സ്വർണ്ണം നേടിയ അർഷാദും ഞങ്ങളുടെ മകനെപ്പോലെയാണ്” സരോജ് ദേവി പറഞ്ഞു.

അർഷാദ് നദീമിന്റെ അമ്മ റസിയ പർവീൻ പറഞ്ഞത് ഇങ്ങനെ:

“നീരജ് ചോപ്ര എൻ്റെ മകനെപ്പോലെയാണ്. അവന്‌ വേണ്ടിയും ഞാൻ പ്രാർത്ഥിച്ചു, അവൻ നദീമിന് ഒരു സഹോദരനെപ്പോലെയാണ്. ദൈവം അദ്ദേഹത്തിന് മികച്ച വിജയങ്ങളും കൂടുതൽ മെഡലുകളും നൽകട്ടെ” റസിയ പർവീൻ പറഞ്ഞു.

രാഷ്ട്രീയപരമായി ഇന്ത്യ പാകിസ്ഥാൻ ശത്രുക്കൾ ആണെങ്കിലും കായികപരമായി ഇവർ ഒന്നാണ്. യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റ് കാണാൻ സാധിക്കുന്നത് ഇവരിലൂടെയാണ് എന്നാണ് ആരാധകർ വിലയിരുത്തുന്നത്. ക്രിക്കറ്റിൽ ആയാലും ഇന്ത്യൻ താരങ്ങളും പാകിസ്ഥാൻ താരങ്ങളും കളിക്കളത്തിൽ കാത്ത് സൂക്ഷിക്കുന്ന സുഹൃത്ത് ബന്ധങ്ങളും ബഹുമാനവും, എല്ലാ ഇന്ത്യക്കാർക്കും പാകിസ്താനികൾക്കും ഒരു മാതൃകയാണ് എന്ന് നമുക്ക് പറയാൻ സാധിക്കും.

Latest Stories

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം