ബ്ലാസ്റ്റേഴ്സ് കളിച്ച ഏറ്റവും മോശം കളി, ഒരു പരിശീലകനെന്ന നിലയിൽ ലജ്ജിക്കുന്നു: ഇവാന്‍ വുകോമനോവിച്ച്

ഐഎസ്എല്ലില്‍ ഈ വര്‍ഷത്തെ ആദ്യ ഹോം മത്സര മത്സരത്തില്‍ പഞ്ചാബ് എഫ്സിയോട് തോല്‍വി വഴങ്ങാനായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സിന് വിധി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. പഞ്ചാബിനെതിരായ തോല്‍വിയെക്കുറിച്ച് മത്സര ശേഷം കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പ്രതികരിച്ചു.

ഞങ്ങള്‍ മോശം ടീമല്ല. പക്ഷേ ഇന്ന് ഞങ്ങള്‍ മോശമായിരുന്നു. ഞാന്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വന്നതിന് ശേഷം ഞങ്ങള്‍ കളിച്ച ഏറ്റവും മോശം കളിയാണിത്. പോയിന്റ് ടേബിളിന്റെ മുകളില്‍ ഇരിക്കാന്‍ ഞങ്ങള്‍ അര്‍ഹരല്ല. എതിര്‍ ടീം ഇന്ന് അര്‍ഹിച്ച വിജയമാണ് നേടിയത്. ഇന്നവര്‍ ഞങ്ങളെക്കാള്‍ മികച്ചവരായിരുന്നു. അവര്‍ നന്നായി കളിച്ചു.

സീനിയര്‍ താരങ്ങളുടെ അഭാവം ഈ സാഹചര്യത്തില്‍ ഒരു കാരണമായി ഞങ്ങള്‍ക്ക് പറയാനാകില്ല. ഏതെങ്കിലും താരങ്ങളെ നഷ്ടമായാല്‍ മറ്റുള്ള താരങ്ങള്‍ മുന്‍പോട്ടു വരണം. അതൊരു പ്രധാന താരമോ ഒരു ദേശീയ താരമോ ആകാം. ഈ സാഹഹര്യത്തിലാണ് മറ്റുള്ള താരങ്ങള്‍ മുന്‍പോട്ടു വരേണ്ടത്. മുന്‍പ് ഇത്തരം മത്സരങ്ങള്‍ നമ്മള്‍ വേഗത്തില്‍ ജയിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യം വ്യത്യസ്തമായിരുന്നു.

ഞാന്‍ ഇന്ത്യയില്‍ കേരളത്തിലെത്തിയപ്പോള്‍ നമ്മുടെ സാഹചര്യം വളരെ മോശമായിരുന്നു. ഇന്നത്തെ റിസള്‍ട്ടില്‍ ഒരു പരിശീലകനെന്ന നിലയില്‍ ഞാന്‍ ലജ്ജിക്കുന്നു. കളിക്കാരും ലജ്ജിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. ഇത്തരത്തിലുള്ള മത്സരങ്ങളാണ് മികച്ച പ്രകടനം നടത്തി വിജയിക്കേണ്ടത്. ഇത് പരിശീലകനെന്ന നിലയില്‍ എന്റെ മാത്രം ഉത്തരവാദിത്വമാണ്. ഇന്നത്തെത് വളരെ നിരാശാജനകമായ ഒരു വൈകുന്നേരമാണ്.’

ആദ്യ പകുതിയില്‍ ചില സാഹചര്യങ്ങളില്‍ ഞങ്ങള്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും വിജയിക്കാനുള്ള മാനസികാവസ്ഥ പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ പല തെറ്റായ തീരുമാനങ്ങളും പിഴവുകളുമാണ് ഈ തോല്‍വിയിലേക്ക് നയിച്ചത്. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ എല്ലാ മത്സരങ്ങളും വളരെ എളുപ്പത്തില്‍ തോല്‍ക്കും. ഇതിലും മോശമായ സാഹചര്യങ്ങളില്‍ ഞങ്ങള്‍ മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്. പക്ഷെ ഇത്തരത്തിലുള്ള തോല്‍വികള്‍ നിരാശാജനകമാണ്- വുകോമനോവിച്ച് പറഞ്ഞു.

പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളില്‍ തുടരുന്ന പഞ്ചാബ് അപ്രതീക്ഷിത മുന്നേറ്റങ്ങളിലൂടെ ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തുകയായിരുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സിനായി മിലോഷ് ഡ്രിന്‍ചിച്ച് ഗോള്‍ നേടിയപ്പോള്‍ വില്‍മര്‍ ജോര്‍ദാന്‍ ഗില്‍ പഞ്ചാബ് എഫ്സിക്കായി ഇരട്ട ഗോളും ലൂക്കാ മജ്സെന്‍ ഒരു ഗോളും നേടി.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്