ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വന്നിട്ട് എന്തുഗുണം? 40 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ മാഞ്ചസ്റ്റര്‍ കളിക്കുന്നത് ഏറ്റവും മോശമായി

നാലു പതിറ്റാണ്ടിനിടയില്‍ ഇതിനേക്കാള്‍ വലിയ ദുര്‍വ്വിധി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഉണ്ടാകാനില്ല. ചാംപ്യന്‍സ് ലീഗില്‍ നിന്നു കൂടി പുറത്തായതോടെ ക്ലബ്ബ് ഏറ്റവും വലിയ ട്രോഫി വരള്‍ച്ച നേരിടുന്ന സീസണായി ഈ വര്‍ഷം മാറുകയാണ്. എല്ലാ ടൂര്‍ണമെന്റുകളിലും കൂടി ക്ലബ്ബിന് ഈ വര്‍ഷത്തെ വിജയശതമാനം വെറും 45 മാത്രമാണ്. 1989 -90 സീസണ് ശേഷം ഇത്രയും താഴുന്നത് ഇതാദ്യമാണ്. 2017 ല്‍ ജോസ് മൊറീഞ്ഞോയ്ക്ക് കീഴില്‍ യൂറോപ്പലീഗ് ചാംപ്യന്മാരായ ശേഷം യൂറോപ്പിലെ മെച്ചപ്പെട്ട ട്രോഫിയില്‍ മാഞ്ചസ്റ്റര്‍ കൈവെച്ചിട്ടേയില്ല.

കഴിഞ്ഞയാഴ്ചയായിരുന്നു ചാംപ്യന്‍സ് ലീഗില്‍ സ്പാനിഷ് ക്ല്ബ് അത്‌ലറ്റിക്കോ മാഡ്രിഡിനോട് തോറ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്തായത്. 40 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഒരു കിരീടമില്ലാതെ ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേരിടുന്നത്. ഇതിന് മുമ്പ് ഇതുപോലൊരു പ്രതിസന്ധി ചുവപ്പ് ചെകുത്താന്മാര്‍ നേരിടുന്നത് 1977 ല്‍ ആയിരുന്നു. അന്ന് എഫ്എ കപ്പ് നേടിയ ശേഷം പിന്നീട് ഒരു കിരീടത്തിനായി 1983 വരെ കാത്തിരിക്കേണ്ടി വന്നിരുന്നു. അവിടെ ആറു വര്‍ഷത്തെ ഗ്യാപ്പാണ് വന്നത്.

്2017 ല്‍ യൂറോപ്പാലീഗ് കിരീടം നേടിയ ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ചുവര്‍ഷമായി വിഷമിക്കുകയാണ്. 1989 – 90 കാലയളവിന് ശേഷം വിജയശതമാനം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കുറവായതും ഈ സീസണിലാണ്. വിഖ്യാത പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്‍ 2013 ല്‍ വിരമിച്ച ശേഷം മൂന്ന് കിരീടം മാത്രമാണ് ആകെ മാഞ്ചസ്റ്ററിന്റെ ഷോകേസില്‍ എത്തിയിട്ടുള്ളത്. 2016 ല്‍ ലൂയിസ് വാന്‍ഗാല്‍, ലീഗ് ക്പ്പ, ജോസ് മൊറീഞ്ഞോയ്ക്ക് കീളില്‍ 2017 ല്‍ യുറോപ്പാലീഗുമാണ് മാഞ്ചസ്റ്ററിന് നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞത്.

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ, റാഫേല്‍ വരാനേ, ജേഡന്‍ സാഞ്ചോ എന്നിവരെ കൊണ്ടുവന്നത് തന്നെ ഈ ദുര്‍വ്വിധി പരിഹരിക്കപ്പടും എന്നു കരുതിയാണ്. എന്നാല്‍ പ്രീമിയര്‍ ലീഗില്‍ നാട്ടുകാരായ എതിരാളികള്‍ സിറ്റിയ്ക്കും ലിവര്‍പൂളിനും പിന്നില്‍ പോകാനായിരുന്നു വിധി. ഇപ്പോള്‍ സീസണില്‍ ആദ്യ നാലിലെങ്കിലൂം എത്താനുള്ള ശ്രമമാണ്. ഇതിനിടയില്‍ പഴയ പരിശീലകന്‍ സോള്‍ഷ്യറെ മാറ്റി റാല്‍ഫ് റാംഗ്നിക്കിനെ ഇടക്കാല പരിശീലകനാക്കിയെങ്കിലും വെസ്റ്റ്ഹാമിനെയും മിഡില്‍സ്ബറോയെയും പോലെയുള്ള ടീമിനോട് തോല്‍ക്കാനായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നിയോഗം. ഫെര്‍ഗൂസന്‍ പരിശീലകനായിരുന്നപ്പോള്‍ പ്രീമിയര്‍ ലീഗില്‍ കിരീടമില്ലാതെ മൂന്ന് വര്‍ഷം പോലും പോയിരുന്നില്ല.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി