പോർച്ചുഗൽ ടീമിലെ ഭാവി ഇനി എന്താണ്? വിരമിക്കൽ അപ്ഡേറ്റ് നൽകി സൂപ്പർതാരം; ആരാധകർ നിരാശയിൽ

2024 യൂറോകപ്പ് ചാമ്പ്യഷിപ്പിൽ നിന്ന് പുറത്തായതിന് ശേഷം വൈകാരിക പ്രസ്താവന നടത്തി പോർച്ചുഗീസ് വെറ്ററൻ പെപ്പെ. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഫ്രാൻസിനോട് തോറ്റതിന് ശേഷം പെപ്പെ, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കെട്ടിപിടിച്ചു തന്റെ വൈകാരിക നിമിഷം പങ്കുവെച്ചു. ഇന്നലെ നടന്ന മത്സരത്തിൽ ഫ്രാൻസ് പോർച്ചുഗലിന്റെ പെനാൽറ്റിയിൽ 5-3 എന്ന സ്കോറിനാണ് തോൽപ്പിച്ചത്. ഫ്രാൻസിന് വേണ്ടി പെനൽറ്റി എടുത്തവരൊക്കെ ഗോൾ നേടിയപ്പോൾ പോർച്ചുഗലിന്റെ ബാഴ്‌സലോണ പ്ലയെർ ജാവോ ഫെലിക്സിന് പിഴച്ചു.

മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച പെപ്പെ, തന്റെ വൈകാരിക നിമിഷത്തെ കുറിച്ച് പ്രതിപാദിക്കുകയും ക്രിസ്റ്റ്യാനോയെ ആറിനകം ചെയ്ത് ഇതിനെ ‘വേദനയുടെയും സങ്കടത്തിന്റെയും പ്രക്രിയ’ എന്ന് വിളിക്കുകയും ചെയ്തു. “എനിക്ക് സംസാരിക്കാൻ ഇനിയും സമയമുണ്ട്, ആദ്യം നമ്മൾ വേദനയുടെയും സങ്കടത്തിൻ്റെയും പ്രക്രിയയിലൂടെ കടന്നുപോകണം, അത് അതിൻ്റെ ഭാഗമാണ്. നാമെല്ലാവരും നമ്മുടെ രാജ്യത്തിനായി വിജയിക്കാൻ ആഗ്രഹിക്കുന്നു, ആ സന്തോഷം ജനങ്ങൾക്ക് നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, പക്ഷേ നിർഭാഗ്യവശാൽ, ഫുട്ബോൾ അങ്ങനെയാണ്” അദ്ദേഹം പറഞ്ഞു.

ജൂലൈ 1ന് നടന്ന യൂറോ റൗണ്ട് ഓഫ് 16ൽ സ്ലോവേനിയെ 3-0 പെനാൽറ്റിയിൽ തോല്പിച്ചതിനെ പെപ്പെ അനുസ്മരിച്ചു.”നാലോ അഞ്ചോ ദിവസം മുമ്പ് ഞങ്ങൾ പെനാൽറ്റിയിൽ വിജയിച്ചു, ഇന്ന് ഞങ്ങൾ തോറ്റു. ഞങ്ങളുടെ ടീമംഗങ്ങൾക്ക് കരുത്ത് നൽകുകയും പ്രക്രിയയിൽ വിശ്വസിക്കുകയും വേണം, ഞങ്ങൾ ശരിയായ പാതയിലാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. ഷൂട്ടൗട്ടിൽ ഫ്രാൻസിനായി തിയോ ഹെർണാണ്ടസ് അവസാന പെനാൽറ്റി കിക്ക് ഗോൾ അടിച്ചതിന് ശേഷം പോർച്ചുഗൽ 2024 യൂറോയിൽ നിന്ന് പുറത്തായി.

യൂറോ 2024ൽ പുറത്തായതിനെ തുടർന്ന് പതിറ്റാണ്ടുകളായി പോർചുഗലിനെ പ്രതിനിധികരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പെപ്പെയുടെയും അവസാന മത്സരമായിരുന്നു. മത്സര ശേഷം തന്റെ ഭാവിയെ കുറിച്ചുള്ള ചോദ്യത്തിന് പെപ്പെ മറുപടി പറഞ്ഞു “ഭാവിയോ? ഞാൻ ഇതിനകം എൻ്റെ തീരുമാനമെടുത്തിട്ടുണ്ട്, ഉടൻ തന്നെ അത് വെളിപ്പെടുത്തും. അതല്ല ഇപ്പോൾ പ്രധാന കാര്യം. കളിയോടുള്ള അവരുടെ അർപ്പണബോധത്തിന് എൻ്റെ ടീമംഗങ്ങളെ അഭിനന്ദിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഞങ്ങൾ പദ്ധതി നിറവേറ്റി, പക്ഷേ ഫുട്ബോൾ അങ്ങനെയാണ്, ചിലപ്പോൾ ക്രൂരമാണ്.” ഈ യൂറോ കപ്പ് തന്റെ അവസാന യൂറോപ്യൻ ടൂർണമെന്റ് ആയിരിക്കുമെന്ന് ക്രിസ്റ്റ്യാനോ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ