തോൽക്കത്തില്ലെടാ, കിരീടങ്ങൾ വിട്ടുകൊടുക്കാത്ത ശീലം നിലനിർത്തി അർജന്റീന; ഹാർഡ് റോക്കിൽ കൊളംബിയൻ കണ്ണീർ

കിരീടങ്ങൾ വിട്ടുകൊടുത്തുള്ള ശീലം ഞങ്ങൾക്ക് ഇല്ലെടാ പിള്ളേരെ എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കൊളംബിയയെ ഏകപക്ഷിയമായ ഒരു ഗോളിന് തോൽപ്പിച്ച് കോപ്പ അമേരിക്ക കിരീടം നിലനിർത്തി അർജൻ്റീന. കളി എങ്ങോട്ടും വേണമെങ്കിലും തിരിയാവുന്ന ആവേശ പോരാട്ടത്തിൽ അധിക സമയത്ത് അതായത് കളിയുടെ 112 ആം മിനിറ്റിൽ ലൗട്ടാരോ മാര്‍ട്ടിനെസ് ആണ് അർജന്റീനയുടെ വിജയ ഗോൾ കണ്ടെത്തിയത്.

കൊളംബിയ ആരാധകർ സ്റ്റേഡിയത്തിലേക്ക് തള്ളി കയറാൻ ശ്രമിച്ചത് കാരണം വൈകി തുടങ്ങിയ മത്സരത്തിൽ ആദ്യ പകുതിയിൽ കണ്ടത് കൊളംബിയയുടെ ആധിപത്യം തന്നെയാണ്. അർജന്റീനയുടെ പ്രതിരോധത്തിന് നല്ല രീതിയിൽ ഭീഷണി സൃഷ്ടിക്കാൻ കൊളംബിയക്ക് സാധിച്ചു. തുടർച്ചയായ ഉള്ള ആക്രമണങ്ങൾ കൊണ്ട് നിറഞ്ഞ് നിന്ന എതിരാളികൾക്ക് എതിരെ മെസിയും കൂട്ടരും നല്ല രീതിയിൽ ബുദ്ധിമുട്ടി, പന്തടക്കത്തിലും ഷോട്ട് ഓൺ ടാർഗെറ്റിലുമൊക്കെ ആധിപത്യം പുലർത്തിയ കൊളംബിയയെ ഭാഗ്യക്കേട് മാത്രമാണ് ആദ്യപകുതിയിൽ തളർത്തിയത് എന്ന് പറയാം.

മറുവശത്ത് അര്ജന്റീന തങ്ങളുടെ തനത് ശൈലിയിൽ കളിക്കാൻ ബുദ്ധിമുട്ടിയപ്പോൾ അവർക്ക് ഒരൊറ്റ ഓൺ ടാർഗറ്റ് ഷോട്ട് മാത്രമാണ് ആദ്യപകുതിയിൽ അടിക്കാൻ സാധിച്ചത്. മെസിക്ക് അടക്കമുള്ള സൂപ്പര്താരങ്ങൾക്ക് പ്രത്യേകിച്ചൊരു ഇമ്പാക്ട് ഉണ്ടാക്കാനും സാധിക്കാതെ വന്നതോടെ ആദ്യ പകുതി കൊളംബിയ തന്നെ നിറഞ്ഞ് നിന്നു.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ മികച്ച നീക്കങ്ങളോടെ അര്ജന്റീന മത്സരത്തിലേക് തിരിച്ചുവന്നു. അതിനിയയിൽ പരിക്കേറ്റ ലയണൽ മെസി മൈതാനം വിട്ടത് അർജന്റീനക്ക് തിരിച്ചടിയായി. 65 ആം മിനിറ്റിൽ താരത്തിന് മൈതാനം വിട്ടേണ്ടതായി വന്നു. കണ്ണീരണിഞ്ഞാണ് മെസി ഗ്രൗണ്ട് വിട്ടത്. ശേഷവും ഇരുടീമുകളുടെ ഭാഗത്ത് നിന്നും മികച്ച നീക്കങ്ങൾ ഉണ്ടായെങ്കിലും പ്രതിരോധ നിരയുടെയും ഗോൾകീപ്പറുടെയും മികവിൽ അവസരങ്ങൾ ഒന്നും ഗോൾ ആയില്ല.

ശേഷം മത്സരം അതിന്റെ അധിക സമയത്ത് നീണ്ടപ്പോൾ പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ  മാർട്ടിനസ് അർജന്റീനയെ വിജയിപ്പിച്ച ഗോൾ കണ്ടെത്തുക ആയിരുന്നു. ലോ സൽസ നീട്ടി നൽകിയ മനോഹരമായ പാസ് സ്വീകരിച്ച മാർട്ടിനസ് നിർണായക ഗോൾ നേടി. താരത്തിന്റെ ഈ ടൂര്ണമെന്റിലെ അഞ്ചാമത്തെ ഗോൾ ആയിരുന്നു ഇത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക