'ഈ എനര്‍ജി അവസാനം വരെ ഉണ്ടാകണം, അല്ലെങ്കില്‍ കാര്യം നടക്കില്ല'; ബ്ലാസ്റ്റേഴ്‌സ് വിജയത്തില്‍ ഐ.എം വിജയന്‍

ഐഎസ്എല്‍ ഒന്‍പതാം സീസണിലെ ആദ്യ മല്‍സരത്തില്‍ തന്നെ നേടിയ തകര്‍പ്പന്‍ വിജയം കേരള ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം പകരുമെന്ന് ഇന്ത്യന്‍ ടീം മുന്‍ താരം ഐ.എം.വിജയന്‍. ആദ്യ പാതത്തിലെ പതിഞ്ഞകളിയുടെ ക്ഷീണം മാറ്റുന്നതായിരുന്നു രണ്ടാം പകുതി. ഇതൊരു ചെറിയ വിജയമല്ല. മൂന്ന് ഗോള്‍ നേടിയുള്ള ഈ മത്സര വിജയം ഏറെ ആവേശവും പ്രതീക്ഷയും നല്‍കുന്നതാണ്. ഈ എനര്‍ജി അവസാനം വരെ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മത്സരശേഷം വിജയന്‍ പറഞ്ഞു.

സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ ആരാധകരെ സാക്ഷിയാക്കി തീപാറുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം. നിലവിലെ ആ സ്ഥിരത തുടര്‍ന്ന് പോകാനാണ് ശ്രമമെന്ന് മത്സര ശേഷം കേരളാ ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച് പറഞ്ഞു.

ഈ സീസണില്‍ ഞങ്ങള്‍ക്ക് ചില മികച്ച പുതിയ താരങ്ങളുണ്ട്. കഴിഞ്ഞ സീസണില്‍ ടീമില്‍ ഇല്ലാതിരുന്നൊരു സാഹചര്യമാണത്. ഈ താരങ്ങളെ പല വശങ്ങളിലും സാഹചര്യങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കും.

ഇവാന്‍ കലിയുഴ്‌നിയെപ്പോലുള്ള താരങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍, അദ്ദേഹം ഒരു നല്ല മനുഷ്യനാണ്, മികച്ച കളിക്കാരനാണ്. അദ്ദേഹം പലതരം ഉള്ള കഴിവുകളുള്ള താരമാണ്. അദ്ദേഹത്തെപ്പോലൊരു താരം ടീമിന്റെ ഭാഗമായതില്‍ ഞാന്‍ സന്തോഷിക്കുന്നു.

ഈ മത്സരങ്ങള്‍ ആദ്യത്തെ പത്തു പതിനഞ്ചു മിനിറ്റുകള്‍ മാത്രമല്ല. ആദ്യ പകുതിക്കുള്ളില്‍ വിധി പറയാവുന്നവയല്ലത്. ആദ്യ പകുതിക്കു ശേഷവും ഓര്‍ഗനൈസ്ഡ് ആയി കളിയില്‍ പരമാവധി ശ്രമിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു.

ആരാധകരുടെ ദീര്‍ഘ നാളത്തെ അഭാവത്തിനു ശേഷം അവര്‍ക്കുമുന്നിലേക്ക് ഇത്തരമൊരു അന്തരീക്ഷത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ശൈലിയോ കഴിവോ മാത്രമല്ല ശ്രദ്ധിക്കേണടത്, മാനസീകമായ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഞങ്ങള്‍ക്കിപ്പോഴുള്ള സ്ഥിരത തുടര്‍ന്നുകൊണ്ടുപോകണം. അതിനായി ഞാന്‍ പരമാവധി ശ്രമിക്കുമെന്നും വുകമാനോവിച്ച് പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ