ടീമിന്റെ തന്ത്രങ്ങൾ ദയനീയമാണ് പലപ്പോഴും, ഞാൻ തന്നെ അവസരം സൃഷ്ടിക്കേണ്ട അവസ്ഥയാണ്; സാവിയുടെ തന്ത്രങ്ങൾക്ക് എതിരെ റോബർട്ട് ലെവൻഡോവ്‌സ്‌കി

എഫ്‌സി ബാഴ്‌സലോണയുടെ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്‌സ്‌കി ഇപ്പോൾ അത്ര സന്തോഷത്തിൽ അല്ല . റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് സീസണിൽ ഇതുവരെ മികച്ച ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല. പതിവ് താളത്തിൽ എത്താൻ താരത്തിന് സാധിച്ചിട്ടില്ല. ഇത് സീസണിന്റെ ആരംഭം മാത്രമാണെങ്കിലും, പല ആരാധകരും ഈ കാര്യത്തിൽ നിരാശരാണ്. എന്നാൽ ലെവൻഡോവ്‌സ്‌കി തന്റെ പ്രകടനത്തിൽ അല്ല നിരാശനായിരിക്കുന്നത്. മാനേജർ സാവിയുടെ തന്ത്രങ്ങളിൽ താരം സന്തുഷ്ടൻ അല്ല. മത്സരം ആരംഭിക്കുമ്പോൾ സ്റ്റാർട്ടിങ് ഇലവനിൽ കഴിവുള്ള താരങ്ങളുമായി ചേർന്ന് തുടങ്ങാത്തതുമായി ബന്ധപ്പെട്ടാണ് സൂപ്പർ താരം ആരോപണം ഉന്നയിച്ചത്,

ഈ സീസണിൽ ഇതുവരെയുള്ള തന്റെ മൂന്ന് മത്സരങ്ങളിൽ, ലെവൻഡോവ്സ്കി ഒരു ഗോൾ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. മികച്ച കളിക്കാരെ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപെടുത്താത്ത രീതിയെ താരം വിമർശിച്ചു.

ലെവൻഡോവ്‌സ്‌കി പറയുന്നു, “ഞങ്ങൾ ബാഴ്‌സയാണ്, ഞങ്ങൾ വിജയിക്കുമെന്ന് മാത്രമല്ല, മികച്ച ആക്രമണ ഫുട്‌ബോൾ കളിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഈയിടെയായി അത് വേണ്ടപോലെയല്ല, അതിനാൽ മത്സരങ്ങളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾ പോരാടുകയാണ്.”

അദ്ദേഹം തുടർന്നു, “മികച്ച താരങ്ങൾ സബ് ആയി വരുമ്പോഴാണ് കളി ഉയരുന്നത്. അല്ലാത്ത സമയം പലപ്പോഴും എനിക്ക് പന്ത് കിട്ടുന്നല്ല എന്നതാണ് യാഥാർഥ്യം.”

റോബർട്ട് പറഞ്ഞു, “എന്റെ അനുഭവം ഉപയോഗിച്ച്, ടീമിമായി എല്ലാം നല്കാൻ ഞാൻ ആഗ്രഹിക്കുന്നു. ചിലപ്പോഴൊക്കെ, ഞാൻ രണ്ട് സെൻട്രൽ ഡിഫൻഡർമാർക്കിടയിൽ ആണെങ്കിൽ, അത് പ്രതിരോധക്കാർക്ക് എളുപ്പമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. പല കളികളിലും എനിക്ക് ഗോളടിക്കാൻ അധികം അവസരങ്ങൾ ഉണ്ടാകാറില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ എനിക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല, എനിക്ക് കൂടുതൽ പന്തുകൾ ലഭിച്ചില്ല, അതിനാൽ ചിലപ്പോൾ എനിക്ക് അവസരങ്ങൾ സൃഷ്ടിക്കേണ്ടി വരുന്നു.”

സഹായത്തിന്റെ അഭാവം നിമിത്തം ചിലപ്പോഴൊക്കെ തനിക്ക് അവസരങ്ങൾ സൃഷ്ടിക്കേണ്ടി വന്നിട്ടുണ്ടെന്ന് പ്രസ്താവിച്ചുകൊണ്ട് ലെവൻഡോവ്സ്കി തുടർന്നു. കഴിഞ്ഞ ശനിയാഴ്ച വിയ്യാറയലിനെതിരായ 4-3 വിജയത്തിൽ ഈ വർഷത്തെ തന്റെ ആദ്യ ഗോൾ നേടിയ ശേഷം, തന്റെ സ്ഥിതി ഗണ്യമായി മെച്ചപ്പെടുമെന്ന് ലെവൻഡോവ്സ്കി പ്രതീക്ഷിക്കുന്നു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി