ഫിഫ ലോകകപ്പിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ അർജന്റീനയ്ക്കായി ലിയോണൽ മെസ്സിയുടെ സംഹാരതാണ്ഡവം. 76 മിനിറ്റുകൾ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ മെസ്സി മൂന്നു ഗോളുകൾ അൾജീരിയയുടെ വലയിൽ കയറ്റി ഹാട്രിക്ക് നേട്ടം സ്വന്തമാക്കി.
മത്സരത്തിൽ പൂർണാധിപത്യത്തിൽ നിൽക്കുന്നത് അർജന്റീന തന്നെയാണ്. 51% ശതമാനം പോസെഷനും അർജന്റീനയുടെ കൈകളിലാണ്. 6 ഷോട്ട് ഓൺ ടാർഗെറ്റിൽ 3 ഗോളുകൾ അർജന്റീന നേടി. ഇത് വരെയായി ഒരു ഗോൾ പോലും നേടാൻ അൾജീരിയൻ താരങ്ങൾക്ക് സാധിച്ചിട്ടില്ല. ഫിഫ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് ഗോളാണിത്.