ആഘോഷയാത്ര ദുരന്തമായേനെ, വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് മെസിയും കൂട്ടുകാരും

ലോകകപ്പ് സന്തോഷത്തിൽ ആയിരുന്ന അര്ജന്റീന ഒരു നിമിഷം കൊണ്ട് ദുഃഖം നിറഞ്ഞ നഗരമാകേണ്ട അവസ്ഥ തലനാരിഴക്കാണ് ഒഴിവായത്. ലോകകപ്പ് ട്രോഫിയുമായി ആഘോഷത്തിൽ ആയിരുന്ന താരങ്ങൾ തലസ്ഥാനമായ ബ്യൂസണസ് ഐറിസില്‍ ആള്‍കൂട്ടത്തിനിടയിലൂടെ തുറന്ന് ബസില്‍ സഞ്ചരിക്കുമ്പോഴാണ് മെസിയും സംഘവും അപകടത്തില്‍ പെടേണ്ട സാഹചര്യമുണ്ടായത്.

പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ നഗരത്തിൽ അവരുടെ സ്വീകരണങ്ങളും സ്നേഹവും ഏറ്റവും വാങ്ങി വരുകയായിരുന്നു ടീം. ഇതിനിടയിൽ ബസിന്റെ മുകള്‍ ഭാഗത്താണ് മെസി, ഡി മരിയ, ഡി പോള്‍ അടക്കമുള്ള താരങ്ങള്‍ ഇരുന്നത്. ബസ് മുന്നോട്ട് പോകുന്നതിനിടെ കുറകെയുള്ള കേബിള്‍ ഇവർ ആദ്യം ശ്രദ്ധിച്ചില്ല. കൃത്യ സമയത്ത് താരങ്ങൾ കുനിഞ്ഞതിനാൽ അപകടം ഒഴിവായി.

എന്തായാലും വലിയ ഒരു ഞെട്ടലിൽ ഇരിക്കുന്ന താരങ്ങളുടെ മുഖം ക്യാമറ കണ്ണുകളിൽ വ്യക്തമായിരുന്നു. എന്തായാലും ആഘോഷത്തിലാണ് നാടും നഗരവും. വിജയത്തിന്റെ ഭാഗമായി അര്ജന്റീനയിലെങ്ങും പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഫൈനൽ മത്സരത്തിലേക്ക് വന്നാൽ ലോകം ഇത്രയും ആവേശത്തോടെ ഒരു മത്സരം കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. ലോകഫുട്ബോളിലെ രാജാക്കന്മാർ മെസിയും എംബാപ്പയും കളം നിറഞ്ഞ രാവിൽ പെനാൽറ്റി ആവേശത്തിനൊടുവിൽ ഫ്രാൻസിനെ തകർത്തെറിഞ്ഞ് മെസിയും കൂട്ടരും ലോകകപ്പ് സ്വന്തമാക്കുമ്പോൾ.നിശ്ചിത സമയത്തും അധിക സമയത്തും 3 -3 ന് അവസാനിച്ച കളിയിൽ പെനാൽറ്റിയിൽ 4 -2 നാണ് അര്ജന്റീന ജയം സ്വന്തമാക്കിയത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ