എമിയുടെ പേരിൽ ഉറ്റസുഹൃത്തുക്കൾ ബദ്ധശത്രുക്കൾ, ട്വിറ്ററിൽ തമ്മിലടിച്ച് സൂപ്പർ താരങ്ങൾ; സംഭവം ഇങ്ങനെ

അർജന്റീന ഫോർവേഡ് എയ്ഞ്ചൽ ഡി മരിയയും മുൻ ഫ്രാൻസ് ഡിഫൻഡർ ആദിൽ റാമിയും എമി മാർട്ടിനെസിന്റെ ഫിഫ ലോകകപ്പ് ഫൈനൽ കാണിച്ച പ്രവർത്തിയെച്ചൊല്ലി വാക്പോരിൽ എത്തിയത് ഫുട്‍ബോൾ ലോകത്തെ പുതിയ ചർച്ചാവിഷയം ആയി.

ഫ്രാൻസിനെതിരായ അർജന്റീനയുടെ ലോകകപ്പ് ഫൈനൽ വിജയത്തിൽ മാർട്ടിനെസിന്റെ പ്രവർത്തനങ്ങളിലും അതിനുശേഷം കൈലിയൻ എംബാപ്പെയെയും ഫ്രാൻസിനെയും പരിഹസിച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്.

ഡിസംബർ 22 ന് റാമി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എമി മാർട്ടിനെസിനെ “ഫുട്‌ബോളിലെ **** ഏറ്റവും വലിയ മകൻ” എന്ന് വിശേഷിപ്പിച്ചു.

എയ്ഞ്ചൽ ഡി മരിയ ഇത് കേട്ട് പ്രതികരിച്ചു, (ആർഎംസി സ്പോർട്ട് വഴി):

“അവൻ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറാണ്. നിങ്ങൾ മറ്റെവിടെയെങ്കിലും കരയൂ.”

പരിഹാസത്തോടെ റാമി മറുപടി പറഞ്ഞു:

“നീ എന്നെ പഠിപ്പിക്കുകയാണോ എയ്ഞ്ചൽ !?”

ഫിഫ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയത് മുതൽ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്ക് നൽകുന്ന ഗോൾഡൻ ഗ്ലോവ് ട്രോഫി നേടിയതിന് ശേഷം മാർട്ടിനെസ് ഒരു പരുക്കൻ ആംഗ്യം കാണിക്കുന്നത് കണ്ടു.

ലോകകപ്പ് ജേതാക്കളായ ടീമിന്റെ വിജയ പരേഡിനിടെ അർജന്റീന ഗോൾകീപ്പർ കൈലിയൻ എംബാപ്പെയുടെ മുഖമുള്ള ഒരു കുഞ്ഞ് കളിപ്പാട്ടം കൈവശം വച്ചിരിക്കുന്നത് കണ്ടു.ആഘോഷത്തിൽ സൂപ്പർ താരത്തെ കളിയാക്കാനാണ് അത്തരത്തിൽ ഒന്ന് കൈയിൽ വെച്ചതെത് വ്യക്തം.

Latest Stories

പാകിസ്ഥാനെതിരെ ഇന്ത്യ പ്രയോഗിച്ചത് തങ്ങളുടെ ആയുധങ്ങള്‍; വെളിപ്പെടുത്തലുമായി ബെഞ്ചമിന്‍ നെതന്യാഹു

ചര്‍ച്ച വേണ്ട, സമാന രീതിയില്‍ തീരുവ ഉയര്‍ത്തണം; യുഎസ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഉയര്‍ത്തണമെന്ന് ശശി തരൂര്‍

അവൻ സച്ചിൻ ടെണ്ടുൽക്കറുടെ ലോക റെക്കോർഡ് തകർക്കുകയും ടെസ്റ്റ് ക്രിക്കറ്റിൽ 18000 റൺസ് നേടുകയും ചെയ്യും: മോണ്ടി പനേസർ

തെളിവടക്കം തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചേര്‍ന്നുള്ള ബിജെപിയുടെ വോട്ട് അട്ടിമറി തുറന്നുകാട്ടി രാഹുല്‍ ഗാന്ധി; പിന്നാലെ വിവരങ്ങള്‍ ഒപ്പിട്ട സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

കൊച്ചി മെട്രോ ട്രാക്കില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു

ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം തളളി സുപ്രീംകോടതി

ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി: ഇന്ത്യ-ഇംഗ്ലണ്ട് സംയുക്ത ഇലവനെ തിരഞ്ഞെടുത്തു

ആ സിനിമയിൽ മോഹൻലാലിനെ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ല, കഥയിലും ക്ലൈമാക്സിലും പ്രശ്നമുണ്ടായിരുന്നു; വെളിപ്പെടുത്തി ഷീലു എബ്രഹാം

Asia Cup 2025: പന്തോ രാഹുലോ അല്ല!, ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പർ ആ താരം

IND vs ENG: : 'ഭാഗ്യം ഇംഗ്ലണ്ടിനൊപ്പമായിരുന്നു', അല്ലെങ്കിൽ ഇന്ത്യ പരമ്പര നേടിയേനെ എന്ന് ഇം​ഗ്ലീഷ് താരം