മാനേജ്മെന്റിനോടുള്ള കലിപ്പ് തീർത്ത് കാണികളും, ആരാധകരോടുള്ള കടപ്പാട് രേഖപ്പെടുത്തി താരങ്ങളും; കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം

കടുത്ത പ്രതിസന്ധി ഘട്ടത്തിലും വിജയം ആവർത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. പഞ്ചാബ് എഫ്‌സിക്കെതിരായ എവേ മത്സര വിജയത്തിന് ശേഷം ഹോം മാച്ചിൽ കൂടി വിജയം ആവർത്തിച്ചിരിക്കുകയാണ് പുരുഷോത്തമന്റെ കീഴിലുള്ള ബ്ലാസ്റ്റേഴ്‌സ് പട. 3 – 2 എന്ന സ്കോറിനാണ് ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്‌സിയെ പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ക്വമെ പെപ്ര, ജീസസ് ജിമെനെസ്, നോഹ സദോയി എന്നിവർ ഗോൾ വല കുലുക്കി.

എന്നാൽ വെല്ലുവിളികളിൽ നിന്ന് വെല്ലുവിളികളിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ജൈത്രയാത്ര തുടരുന്നു. ഒഡീഷ എഫ്‌സിയുമായുള്ള ലീഗിലെ പതിനാറാമത്തെ മത്സരത്തിന് ഇറങ്ങുന്നതിന് മുന്നേ തന്നെ ബ്ലാസ്റ്റേഴ്സിന് അഭിമുഖീകരിക്കേണ്ടിയിരുന്നത് രണ്ട് പരീക്ഷണങ്ങളെ. എതിരാളികളെ വിറപ്പിച്ചിരുന്ന കലൂർ സ്റ്റേഡിയത്തിലെ എണ്ണം പറഞ്ഞ ആരാധക കൂട്ടത്തിന് പകരം വെറും മൂവായിരം കാണികളും ആരവങ്ങളൊഴിഞ്ഞ ഗാലറിയുമാണ് ബ്ലാസ്‌റ്റേഴ്‌സിനെ വരവേറ്റത്. മാത്രമല്ല ഗ്രൗണ്ടിലെ പാച്ചുകൾ കാരണം സ്വന്തം ഹോമിൽ എവേ ജേഴ്‌സി അണിഞ്ഞ് കളിക്കാനും ബ്ലാസ്റ്റേഴ്‌സ് നിർബന്ധിതരായി.

ഇത്രയൊക്കെ വെല്ലുവിളികൾ ഒരേസമയം നേരിട്ടിട്ട് മത്സരത്തിലേക്ക് വന്നപ്പോൾ ബഹുകേമമായിരുന്നു പിച്ചിലെ വിശേഷങ്ങൾ. പിച്ച് കൊണ്ടും കളി കൊണ്ടും പാടങ്ങളിലെ കളികളെ അനുസ്മരിപ്പിക്കുന്ന പ്രകടനങ്ങളാണ് ഇരു ടീമുകളും ആദ്യ പകുതിയിൽ കാഴ്ചവെച്ചത്. മാത്രമല്ല നാലാം മിനുട്ടിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ഗോൾ വഴങ്ങുകയും ചെയ്തു. ആരാധക പിന്തുണ ഇല്ലാതെ കളിക്കുന്നതിന്റെ എല്ലാ പോരായ്മകളും ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പകുതിയിലെ കളിയിൽ പ്രകടമായിരുന്നു.

എന്നാൽ രണ്ടാം പകുതിയിലേക്ക് വന്നപ്പോൾ മൊത്തത്തിൽ ഒരു മാറ്റത്തോടെയാണ് കളി മുന്നോട്ട് പോയത്. ബ്ലാസ്റ്റേഴ്‌സ് ആയാലും ഒഡീഷ ആയാലും മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ നിരന്തരം ശ്രമിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ നിരന്തര ശ്രമം ഫലം കണ്ടു. അറുപതാം മിനുട്ടിൽ ക്വമെ പെപ്രയിലൂടെ ബ്ലാസ്റ്റേഴ്സിന്റെ മറുപടി ഗോൾ പിറന്നു. പെപ്രയുടെ ഗോളോടെ ഉണർന്ന് കളിച്ച ബ്ലാസ്റ്റേഴ്‌സ് തുടരെ തുടരെ ഒഡീഷ പോസ്റ്റിൽ പന്തുകൾ എത്തിച്ചു കൊണ്ടിരുന്നു. നിരന്തരം ഗോൾ അവസരങ്ങൾ സൃഷ്ട്ടിക്കുമ്പോഴും ഒരു പ്രോപ്പർ സ്‌ട്രൈക്കർ ഇല്ലാത്തതിന്റെ പോരായ്മ ഫിനിഷിങ്ങിൽ പ്രതിഫലിച്ചിരുന്നു. ഇവിടെക്കാണ് ജീസസ് ജിമെനെസ് വരുന്നത്. മത്സരത്തിന്റെ 73 ആം മിനുട്ടിൽ ഗോൾ വല കുലുക്കി ജീസസ് ജിമെനെസ് തന്റെ രാജകീയ വരവറിയിച്ചു.

80 ആം മിനുട്ടിൽ ലഭിച്ച സെറ്റ്പീസ് അവസരത്തിന്റെ തുടർച്ചയിൽ ബ്ലാസ്റ്റേഴ്സിന്റെ ക്ലിയറിങ് പിഴവ് മൂലം ഡോറിയുടെ ഗോളിൽ ഒഡീഷ സമനില പിടിച്ചെങ്കിലും 83 ആം മിനുട്ടിൽ ഒഡീഷയുടെ ഡെൽഗാഡോ റെഡ് കാർഡ് വാങ്ങി പുറത്തായതോടെ ബ്ലാസ്റ്റേഴ്സിന് കൂടുതൽ അവസരങ്ങൾ തുറക്കപ്പെട്ടു. കളി സമനിലയിൽ അവസാനിച്ചെന്ന് ഏകദേശം വിധി എഴുതാൻ ഒരുങ്ങുമ്പോഴേക്കും ഇഞ്ചുറി ടൈമിൽ നോഹ സാദോയിയുടെ തകർപ്പൻ ഗോളിൽ ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു