ജിങ്കനില്ലാത്ത പ്രതിരോധം, ബ്ലാസ്റ്റേഴ്‌സിന് അടിതെറ്റുമോ?

തുടര്‍ച്ചയായ തോല്‍വികളില്‍ നിന്നും സമനിലകളില്‍ നിന്നും കരകയറി തുടങ്ങിയിട്ടേയുള്ളു ബ്ലാസ്‌റ്റേഴ്‌സ്. പൂനെയ്‌ക്കെതിരായ തകര്‍പ്പന്‍ ജയം ആഘോഷിക്കുമ്പോഴും ആരാധകരെയും ടീമിനേയും ആശങ്കയിലാഴ്ത്തുന്ന ഒരു കാര്യമുണ്ട്. കൊല്‍ക്കത്തയ്‌ക്കെതിരായ 8-ാം തീയതി നടക്കാന്‍പോകുന്ന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഉരുക്ക് കോട്ടയായ സന്ദേശ് ജിങ്കന്‍ ബൂട്ട്‌കെട്ടില്ല എന്നത്.ലീഗ് ഘട്ടങ്ങളില്‍ 4 മഞ്ഞ കാര്‍ഡ് നേടിയതിനാലാണ് ജിങ്കന് ഒരു മത്സരം വിലക്ക് നേരിടേണ്ടി വരിക.

നായകന്റെ അഭാവം ടീമിന്റെ പ്രതിരോധത്തെ ബാധിക്കുമെന്നതില്‍ തര്‍ക്കമൊന്നുമില്ല.എന്നാല്‍ എങ്ങനെ ഈ പോരായ്മ ഡേവിഡ് ജെയിംസ് മറികടക്കും എന്നതാവും നിര്‍ണായകമാവുക.പെസിക് മടങ്ങി എത്തിയത് ബ്ലാസ്റ്റേഴ്സിന്് ഒരു വലിയ ആശ്വാസം ആണ്.സെന്‍ട്രല്‍ ഡിഫെന്‍ഡേഴ്സ് ആയി വെസ് ബ്രൗണും ലാകിച് പെസിചും ഇറങ്ങും എന്നത് അപ്പോള്‍ ഉറപ്പ്.ലെഫ്‌റ് ബാക് ആയി ലാല്‍റുവതാര മിന്നുന്ന ഫോമില്‍ ആണ് കളിക്കുന്നത്.എന്നാല്‍ റൈറ്റ് ബാക് ആയ റിനോ ആന്റോയുടെ പരിക്ക് ടീമിനെ വലയ്ക്കുന്നുണ്ട്.

റിനോ മടങ്ങി വരാത്ത പക്ഷം 4-ാം ഡിഫെന്‍ഡര്‍ ആര് എന്നതാണ് ചോദ്യം. ജിങ്കന്റെ അസാന്നിധ്യം ബര്‍ബറ്റോവിലൂടെയും പുള്‍ഗയിലൂടെയും പരിഹരിക്കാമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ. ഇനിയുള്ള ഓരോ കളിയും ബ്ലാസ്‌റ്റേഴ്‌സിന് നിര്‍ണായകമാണ്.ഒരു ചെറിയ പാളിച്ചപോലും ടീമിന്റെ പ്ലേ ഓഫ് സാധ്യതയ്ക്ക് തിരിച്ചടിയാകും.

Latest Stories

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍