ഇത്തവണ മരണഗ്രൂപ്പില്ലാത്ത ലോകകപ്പ്; പോര്‍ച്ചുഗലും സ്‌പെയിനും ഒരേ ഗ്രൂപ്പില്‍; ബ്രസീലിനും അര്‍ജന്റീനയ്ക്കും ആശ്വാസം

റഷ്യയില്‍ അടുത്ത വര്‍ഷം ജൂണ്‍ 14ന് ആരംഭിക്കുന്ന ലോകകപ്പിനുള്ള ഗ്രൂപ്പ് നിര്‍ണയം കഴിഞ്ഞു. ഇത്തവണ മരണഗ്രൂപ്പില്ല എന്നതാണ് ശ്രദ്ദേയം. മോസ്‌ക്കോയിലെ ചരിത്രപ്രസിദ്ധമായ ക്രെംലിന്‍ കൊട്ടാരത്തിലാണ് നറുക്കെടുപ്പ് നടന്നത്. യോഗ്യതാ റൗണ്ട് കടന്നെത്തിയ 32 വമ്പന്‍മാരെ നാല് ടീമുകളുള്ള എട്ട് ഗ്രൂപ്പുകളായി തിരിച്ചു.

എട്ട് ഗ്രൂപ്പുകളില്‍ മരണ ഗ്രൂപ്പുകളായി ഏതുമില്ല. മുന്‍ നിര ടീമുകള്‍ക്കെല്ലാം താരതമ്യേന ദുര്‍ബലരായ എതിരാളികളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ലഭിച്ചിരിക്കുന്നത്. കരുത്തരായ സ്‌പെയിനും പോര്‍ച്ചുഗലും വരുന്ന ഗ്രൂ്പ്പിയാണ് ഇതില്‍ പ്രതീക്ഷിക്കുന്ന ഉശിരുള്ള പോരാട്ടമാവുക. അര്‍ജന്റീന ഗ്രൂപ്പ് ഡിയിലും ബ്രസീല്‍ ഗ്രൂപ്പ് ഇയിലുമാണ്. ഫ്രാന്‍സിന് ഗ്രൂപ്പ് സിയിലാണ് ഇടം ലഭിച്ചത്.

നിലവിലെ ചാംപ്യന്‍മാരായ ജര്‍മനി ഗ്രൂപ്പ് എഫിലും ബെല്‍ജിയും ഗ്രൂപ്പ് ജിയിലുമാണ്. ഇംഗ്ലീഷ് ഇതിഹാസ താരം ഗാരി ലിനേക്കര്‍, ഡിയേഗോ മറഡോണ, മിറോസ്ലാവ് ക്ലോസെ, ലോറന്റ് ബ്ലാങ്ക്, കഫു, ഫാബിയോ കന്നവാരോ, ഡിയേഗോ ഫോര്‍ലാന്‍ തുടങ്ങിയവര്‍ നറുക്കെടുപ്പില്‍ പങ്കെടുത്തു.

ഗ്രൂപ്പ് എ

റഷ്യ, സൗദി അറേബ്യ, ഈജിപ്ത്, യുറഗ്വായ്

ഗ്രൂപ്പ് ബി

പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഇറാന്‍, മൊറോക്കോ

ഗ്രൂപ്പ് സി

ഫ്രാന്‍സ്, ഓസ്‌ട്രേലിയ, പെറു, ഡെന്‍മാര്‍ക്ക്

ഗ്രൂപ്പ് ഡി

അര്‍ജന്റീന, ഐസ്ലന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ

ഗ്രൂപ്പ് ഇ

ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, കോസ്റ്ററിക്ക, സെര്‍ബിയ

ഗ്രൂപ്പ് എഫ്

ജര്‍മനി, മെക്‌സിക്കോ, സ്വീഡന്‍, ദക്ഷിണ കൊറിയ

ഗ്രൂപ്പ് ജി

ബെല്‍ജിയം, പാനമ, ടുണീസിയ, ഇംഗ്ലണ്ട്

ഗ്രൂപ്പ് എച്ച്

പോളണ്ട്, സെനഗല്‍, കൊളംബിയ, ജപ്പാന്‍

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക