നോക്കിയത് ബയേണും റയലും കിട്ടാതിരുന്നത് കൊണ്ടു ചെല്‍സി; നാക്കുളുക്കി ലൂക്കാക്കു വിവാദത്തില്‍

നിലവിലെ ഫുട്ബോള്‍ സൂപ്പര്‍താരങ്ങളില്‍ ഒരാളായ റൊമേലു ലൂക്കാക്കൂ സ്വന്തം ക്ലബ്ബിനെ തള്ളിപ്പറഞ്ഞുകൊണ്ട് രംഗത്ത് വന്നത് വിവാദമാകുന്നു. താരത്തിനെതിരേ സ്വന്തം ക്ലബ്ബിന്റെ പരിശീലകനും ആരാധകരുമെല്ലാം രംഗത്ത് വന്നിട്ടുണ്ട്. ബെല്‍ജിയം കാരനായ റോമേലു ലൂക്കാക്കൂ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സിയിലാണ് കളിക്കുന്നത്. തന്റെ മൂന്‍ ക്ലബ്ബായ ഇന്റര്‍മിലാന്‍ വിടുമ്പോള്‍ ചെല്‍സി തന്റെ അജണ്ഡയിലേ ഉണ്ടായിരുന്നില്ല എന്നും പ്രതീക്ഷിക്കപ്പെട്ട ക്ലബ്ബുകള്‍ താല്‍പ്പര്യം പ്രകടിപ്പിക്കാത്തതിനാലാണ് ചെല്‍സിയില്‍ എത്തിയത് എന്നുമാണ് താരം ഒരു ടെലിവിഷന്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞത്.

നേരത്തേ ഇറ്റാലിയന്‍ ക്ലബ്ബ് വിടുമ്പോള്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്, സ്പാനിഷ് മുന്‍നിര ക്ല്ബ്ബുകളായ റയല്‍ മാഡ്രിഡ്, ബാഴ്സിലോണ എന്നിവയായിരുന്നു തന്റെ ഉന്നമെന്ന് താരം പറഞ്ഞു. എന്നാല്‍ ഈ ക്ലബ്ബുകളൊന്നും താരത്തിനായി മുമ്പോട്ട് വന്നില്ല. അതുകൊണ്ടാണ് താന്‍ ചെല്‍സി സ്വീകരിച്ചതെന്നും സ്‌ക്കൈ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റക്കാരന്‍ പോളണ്ടിന്റെ ലെവന്‍ഡോവ്സ്‌ക്കിയുള്ളപ്പോള്‍ ബയേണ്‍ മ്യൂണിക്കിന് മറ്റൊരു ഫോര്‍വേഡിന്റെ ആവശ്യമില്ല. റയല്‍മാഡ്രിഡിന് ഫ്രഞ്ച് താരം കരീം ബെന്‍സേമയേക്കാള്‍ മികച്ച താരമല്ല ലൂക്കാക്കൂ. ബാഴ്സിലോണയാണ് കടം കയറി പൊളിഞ്ഞു നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ ഈ മൂന്ന് ക്ലബ്ബുകളും താരത്തിനായി രംഗത്ത് വരേണ്ട ആവശ്യമില്ല. താന്‍ ക്ലബ്ബ് വിടുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഈ മൂന്ന് ക്ലബ്ബുകളില്‍ ഒരെണ്ണം ഇന്ററിന് പിന്നാലെ വരുമെന്നാണ് കരുതിയതെന്നും താരം പറഞ്ഞു.

നിര്‍ദോഷിയെന്ന് താരം പറഞ്ഞ കമന്റ് പക്ഷേ കളിയെഴുത്തുകാരും വിമര്‍ശകരും ഏറ്റെടുത്തു. അഭിമുഖത്തിന്റെ വീഡിയോ ആരാധകരും കളിയെഴുത്തുകാരും എടുത്ത് സാമൂഹ്യമാധ്യമത്തില്‍ ഇട്ടതോടെ താരത്തിനെതിരേ ട്രോളോട് ട്രോള്‍ ആണ്. അതേസമയം താന്‍ ചെല്‍സിയെ സ്നേഹിക്കുന്നുണ്ടെന്നും ഇന്റര്‍ തന്റെ ഹൃദയത്തോട്് ചേര്‍ന്നു നില്‍ക്കുന്നതാണെന്നും ഒരിക്കലും അവിടം വിടേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്നുമെല്ലാം അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 115 ദശലക്ഷം യൂറോ നല്‍കിയാണ് ഇന്ററില്‍ നിന്നും ലൂക്കാക്കുവിനെ ചെല്‍സി സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ എത്തിച്ചത്.

Latest Stories

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി