വല്യേട്ടനെ തൊട്ടു കളിച്ചു; മ്യൂലന്‍സ്റ്റീനെ പുകച്ച് ചാടിച്ചതോ?

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്റെ രാജിക്കു വഴിവെച്ചത് താരങ്ങളോടുള്ള സമീപനമെന്ന് സൂചന. കളിക്കിടയിലും ഡ്രസിങ് റൂമിലും ടീമിലെ താരങ്ങളുമായി റെനെ മികച്ച ബന്ധം സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടതാണ് ടീമിന്റെ പ്രകടനം മോശമാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ പരിശീലകരെ അപേക്ഷിച്ച് പരിചയ സമ്പത്തില്‍ “മൂല്യം” കൂടുതലുള്ള റെനെ കളിക്കാരുമായി നല്ല ബന്ധമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടു. ടീമിന്റെ രണ്ട് മത്സരങ്ങള്‍ക്കു ശേഷം തന്നെ മാനേജ്‌മെന്റിന് പരിശീലകനെ കുറിച്ച് താരങ്ങളില്‍ നിന്നും പരാതി ലഭിച്ചതായും സൂചനകളുണ്ടായിരുന്നു. അതേസമയം, ബെംഗളൂരുവുമായുള്ള മത്സരത്തിന് ശേഷം ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനുമായി കോര്‍ത്തതാണ് അവസാന തീരുമാനമെടുക്കാന്‍ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്. നിര്‍ണായക മത്സരത്തില്‍ സ്വന്തം പോസ്റ്റിന്റെ ബോക്‌സില്‍ വെച്ച് ജിങ്കാന്‍ പന്ത് കൈകൊണ്ട് തൊട്ടത് ബ്ലാസ്റ്റേഴിസിനെതിരേ പെനാല്‍റ്റിയിലാണ് കലാശിച്ചത്. ഈ കാരണം പറഞ്ഞ് ജിങ്കനും റെനെയും വാഗ്വാദം നടത്തുകയും തുടര്‍ന്ന് മാനേജ്‌മെന്റി വിഷയത്തില്‍ അവസാന തീരുമാനമെടുക്കുകയുമായിരുന്നു.

പെനാല്‍റ്റി ക്ഷണിച്ചുവരുത്തിയ ജിങ്കാനെതിരേ റെനെ ക്ഷുഭിതനായെന്നാണ് ബ്ലാസ്റ്റേഴ്‌സുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം, മത്സരശേഷം കളിക്കാരുടെ പിഴവാണ് തോല്‍വിയില്‍ കലാശിച്ചതെന്ന രീതിയിലുള്ള പരാമര്‍ശവും റെനെ മാധ്യമങ്ങളോട് നടത്തിയിരുന്നു. ഇതും കളിക്കാരെ ചൊടിപ്പിച്ചു. അതേസമയം, കളിക്കാരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ നെഗറ്റീവാണെന്ന് മനസിലാക്കിയ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ഡേവിഡ് ജെയിംസുമായി നേരത്തെ കരാറിലെത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി