വല്യേട്ടനെ തൊട്ടു കളിച്ചു; മ്യൂലന്‍സ്റ്റീനെ പുകച്ച് ചാടിച്ചതോ?

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്റെ രാജിക്കു വഴിവെച്ചത് താരങ്ങളോടുള്ള സമീപനമെന്ന് സൂചന. കളിക്കിടയിലും ഡ്രസിങ് റൂമിലും ടീമിലെ താരങ്ങളുമായി റെനെ മികച്ച ബന്ധം സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടതാണ് ടീമിന്റെ പ്രകടനം മോശമാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ പരിശീലകരെ അപേക്ഷിച്ച് പരിചയ സമ്പത്തില്‍ “മൂല്യം” കൂടുതലുള്ള റെനെ കളിക്കാരുമായി നല്ല ബന്ധമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടു. ടീമിന്റെ രണ്ട് മത്സരങ്ങള്‍ക്കു ശേഷം തന്നെ മാനേജ്‌മെന്റിന് പരിശീലകനെ കുറിച്ച് താരങ്ങളില്‍ നിന്നും പരാതി ലഭിച്ചതായും സൂചനകളുണ്ടായിരുന്നു. അതേസമയം, ബെംഗളൂരുവുമായുള്ള മത്സരത്തിന് ശേഷം ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനുമായി കോര്‍ത്തതാണ് അവസാന തീരുമാനമെടുക്കാന്‍ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്. നിര്‍ണായക മത്സരത്തില്‍ സ്വന്തം പോസ്റ്റിന്റെ ബോക്‌സില്‍ വെച്ച് ജിങ്കാന്‍ പന്ത് കൈകൊണ്ട് തൊട്ടത് ബ്ലാസ്റ്റേഴിസിനെതിരേ പെനാല്‍റ്റിയിലാണ് കലാശിച്ചത്. ഈ കാരണം പറഞ്ഞ് ജിങ്കനും റെനെയും വാഗ്വാദം നടത്തുകയും തുടര്‍ന്ന് മാനേജ്‌മെന്റി വിഷയത്തില്‍ അവസാന തീരുമാനമെടുക്കുകയുമായിരുന്നു.

പെനാല്‍റ്റി ക്ഷണിച്ചുവരുത്തിയ ജിങ്കാനെതിരേ റെനെ ക്ഷുഭിതനായെന്നാണ് ബ്ലാസ്റ്റേഴ്‌സുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം, മത്സരശേഷം കളിക്കാരുടെ പിഴവാണ് തോല്‍വിയില്‍ കലാശിച്ചതെന്ന രീതിയിലുള്ള പരാമര്‍ശവും റെനെ മാധ്യമങ്ങളോട് നടത്തിയിരുന്നു. ഇതും കളിക്കാരെ ചൊടിപ്പിച്ചു. അതേസമയം, കളിക്കാരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ നെഗറ്റീവാണെന്ന് മനസിലാക്കിയ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ഡേവിഡ് ജെയിംസുമായി നേരത്തെ കരാറിലെത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക