ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ പ്രതിസന്ധിക്കു കാരണം വെളിപ്പെടുത്തി ഐഎം വിജയന്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ പ്രശ്‌നം വെൡപ്പെടുത്തി മലയാളി ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്‍. ഐഎസ്എല്ലില്‍ ഇതുവരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് ടീം ഗെയിമുണ്ടായിരുന്നില്ലെന്നാണ് ഐഎം വിജയന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇതുവരെയുള്ള തിരിച്ചടികള്‍ക്കു കാരണമായി പറഞ്ഞത്. മികച്ച ടീമായിട്ടും മ്യൂലന്‍സ്റ്റീന്‍ പലകാര്യങ്ങളിലും പരാജയമായിരുന്നു. ടീമിന്റെ മുഖ്യ പരിശീലകനാകുമ്പോള്‍ സഹ പരിശീലകന്റെ കാര്യങ്ങളല്ല ചെയ്യേണ്ടത്. വിജയന്‍ കൂട്ടിച്ചേര്‍ത്തു.

നാലഞ്ച് മാസം മികച്ച താരങ്ങളെ ടീമിലെത്തിച്ചിട്ടും പരിശീലകനെ കണ്ടെത്താന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിരുന്നില്ല. അസിസ്റ്റന്റ് കോച്ചായിരുന്നയാളെ പ്രധാന കോച്ചാക്കിയപ്പോള്‍ വേണ്ട കാര്യങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന്റെ മാനേജ്‌മെന്റും ശ്രദ്ധിച്ചിരുന്നില്ല. ഓരോ കളിക്കാരനെയും പ്രത്യേകമായി എടുത്ത് ഉപയോഗിക്കാന്‍ കോച്ചിന് അറിയണം. ഹ്യൂമിനെ പോലെയൊരാളെ എക്സ്ട്ര് ടൈമിലിറക്കിയും മറ്റും കളിപ്പിക്കുന്നത് കളിക്കാരന്റെ ആത്മവിശ്വാസത്തെയാണ് ബാധിക്കുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ കളികണ്ടാല്‍ ടീമിന് ഒത്തൊരുമയില്ലെന്ന് തോന്നും. ടീമിന് ഫിറ്റ്നസ് ഇല്ല. കളി പകുതിയാകുമ്പോഴേക്കും ഓടാന്‍ പോലുമാകാതെ കളിക്കാര്‍ തളരുന്നു. ടീമിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ല. ഒരു ടീം ഗെയിം പ്ലാന്‍ ചെയ്യാന്‍ കോച്ചിന് കഴിഞ്ഞിരുന്നില്ല. ടീമിന് സംഭവിച്ച ഏറ്റവും വലിയ പ്രശ്നമതാണ്. ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ വിഷമിക്കേണ്ടതില്ലെന്നും വിജയന്‍ പറഞ്ഞു. നല്ല കളിക്കാര്‍ ഇപ്പോഴും ടീമിലുണ്ട്. നല്ല മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. രണ്ട് കളി ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്താനുള്ള എല്ലാസാധ്യതയുണ്ടെന്നും ഐഎം വിജയന്‍ അഭിപ്രായപ്പെട്ടു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി