റൊണാള്‍ഡോയ്ക്ക് കൂട്ടായി റയലില്‍ ഒരു സൂപ്പര്‍ താരമെത്തുന്നു; സ്ഥിരീകരിച്ച് ഈജിപ്ത് പരിശീലകന്‍

റയല്‍ മാഡ്രിഡിന്റെ ഗോളടി ക്ഷാമം തീര്‍ക്കാന്‍ പ്രീമിയര്‍ ലീഗ് സൂപ്പര്‍ താരമെത്തുന്നു. ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹില്‍ റയല്‍ മാഡ്രിഡിന് താല്‍പര്യമുണ്ടെന്ന് ഈജിപ്ത് പരിശീലകന്‍ ഹെക്ടര്‍ കൂപ്പര്‍ സ്ഥിരീകരിച്ചു. ഈ സീസണില്‍ ഇറ്റാലിയന്‍ ക്ലബ്ബ് റോമയില്‍ നിന്ന് ആന്‍ഫീല്‍ഡേലേക്ക് 34 മില്ല്യന്‍ യൂറോയ്ക്കാണ് സലാഹ് ചേക്കേറിയത്.

പ്രീമിയര്‍ ലീഗില്‍ മിന്നുന്ന ഫോമിലുള്ള വിങ്ങര്‍ ഇതുവരെ റെഡ്‌സിനായി 17 തവണയാണ് ലക്ഷ്യം കണ്ടത്. അതേസമയം, കാര്യങ്ങള്‍ അതിന്റെ വഴിക്കു നീങ്ങട്ടെയെന്നും ആരും തിടുക്കം കാണിക്കേണ്ട കാര്യമില്ലെന്നും ഇന്റര്‍മിലാന്‍, വലന്‍സിയ തുടങ്ങിയ ക്ലബ്ബുകളെ പരിശീലിപ്പിച്ച ഹെക്ടര്‍ വ്യക്തമാക്കി. തന്നെ സംബന്ധിച്ച് സലാഹ് ഇപ്പോള്‍ മികച്ച പൊസിഷനിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലാലീഗയില്‍ തുടക്കം പിഴച്ച റയല്‍ മാഡ്രിഡ് 13 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 27 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ്. അതേസമയം, ലിവര്‍പൂളിന്റെ ബ്രസീലിയന്‍ മധ്യനിര താരത്തിനായി ബാഴ്‌സലോണ കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ മുതല്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ജനുവരി വിന്‍ഡോയില്‍ ഈ രണ്ട് ട്രാന്‍സ്ഫറുകള്‍ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍.

Latest Stories

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ