"അത് എനിക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു"; കപ്പ് നേടിയ ശേഷം തനിക്ക് ലഭിച്ച സമ്മാനത്തിന് നന്ദി പറഞ്ഞു സ്കലോണി

കോപ്പ അമേരിക്കൻ ടൂർണമെന്റിൽ കരുത്തരായ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച് ഇത്തവണത്തെ ടൂർണമെന്റ് കപ്പ് നേടിയിരുന്നു അര്ജന്റീന. അര്ജന്റീന ടീമിന് വേണ്ടി പരിശീലകൻ ലയണൽ സ്കലോണി ടീമിനൊപ്പം നേടുന്ന നാലാമത്തെ ട്രോഫി ആണ് ഇത്. രണ്ട് കോപ്പ അമേരിക്കൻ ട്രോഫികൾ, ഒരു ഫൈനലിസിമയും, ഫിഫ വേൾഡ് കപ്പും ആണ് താരം ടീമിന് നേടി കൊടുത്തത്. ലയണൽ സ്കലോണിയുടെ കീഴിലായിരുന്നു മെസി തന്റെ ട്രോഫി വേട്ട ആരംഭിച്ചതും അവ എല്ലാം നേടി എടുത്തതും. ഇന്നലെ കളി ജയിച്ച ശേഷം ട്രോഫി വാങ്ങാൻ നിന്നപ്പോൾ ലയണൽ സ്കലോണി ധരിച്ച ജേർസി ഏറെ ശ്രദ്ധ നേടിയിരുന്നു.

2006 ഇൽ അർജന്റീനയുടെ ഭാഗമാകാൻ ലയണൽ സ്‌കൈലോണിക്ക് സാധിച്ചിരുന്നു. അന്ന് നേടിയ അതെ ജേർസി തന്നെ ആയിരുന്നു സ്കലോണി ഇന്നലെ മത്സര ശേഷവും ധരിച്ചിരുന്നത്. അന്നത്തെ ലോകകപ്പിലായിരുന്നു താരം അർജന്റീനയ്ക്ക് വേണ്ടി കളിച്ചത്തിരുന്നത്. മത്സര ശേഷം മാധ്യമങ്ങൾ ഇതിനെ പറ്റി ചർച്ച വിഷയവും ആക്കിയിരുന്നു.

ലയണൽ സ്കലോണിയുടെ വാക്കുകൾ ഇങ്ങനെ:

” 1997 ഇൽ ഞാൻ ധരിച്ച ജേർസി സമ്മാനിച്ച അതെ വ്യക്തി തന്നെ ആയിരുന്നു എനിക്ക് ഇതും സമ്മാനിച്ചത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ജേർസിയും ഇത് തന്നെ ആയിരുന്നു. ഇത് തന്നതിന് ഞാൻ അദ്ദേഹത്തിനോട് നന്ദി പറയുന്നു” പത്ര സമ്മേളനത്തിൽ വെച്ച ലയണൽ സ്കലോണി പറഞ്ഞു.

ഖത്തർ വേൾഡ് കപ്പിലെ ഫൈനൽ കഴിഞ്ഞിട്ട് ലയണൽ സ്കലോണി 1997 ഇൽ മലേഷ്യയിൽ വെച്ച നടന്ന അണ്ടർ 20 അർജന്റീനൻ ജേർസി ആയിരുന്നു ധരിച്ചത്. തോമസ് കാൽവോ എന്ന ജേർസി കളക്ടർ ആയിരുന്നു ലയണൽ സ്കലോണിക്ക് ഈ ജേർസി നൽകിയത്. അദ്ദേഹം തന്നെ ആയിരുന്നു ഇന്നലെ നടന്ന മത്സര ശേഷവും താരത്തിന് ഈ ജേർസി സമ്മാനിച്ചത്. അർജന്റീനയുടെ വർഷങ്ങൾ പഴക്കമുള്ള ജേർസികൾ ഇദ്ദേഹത്തിന്റെ കൈയിൽ ഉണ്ട്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി