"നിക്കോയോട് ഞാൻ അങ്ങനെ പറയാൻ കാരണമുണ്ടായിരുന്നു"; മത്സര ശേഷം ബാഴ്‌സിലോണ പരിശീലകൻ പറഞ്ഞു

ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ ബാഴ്‌സിലോണ അത്ലറ്റിക്ക് ബിൽബാവോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിക്കാൻ സാധിച്ചുരുന്നു. മത്സരത്തിൽ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടത്തിയിരുന്നത്. ബാഴ്‌സ താരങ്ങളായ ലാമിൻ യമാൽ, റോബർട്ട് ലെവന്റോസ്ക്കി എന്നിവരാണ് ടീമിനായി ഗോളുകൾ നേടിയത്. അടുപ്പിച്ച് രണ്ട് മത്സരങ്ങൾ വിജയിച്ചത് കൊണ്ട് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ബാഴ്‌സ നിൽക്കുന്നത്.

മത്സരത്തിൽ നിക്കോ വില്യംസ് അത്ലറ്റിക്കിന് വേണ്ടി കളിച്ചിരുന്നു. അദ്ദേഹം ബാഴ്‌സയിലേക്ക് വരും എന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ താരം അത്ലറ്റിക്ക് ബിൽബാവോയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. മത്സര ശേഷം ബാഴ്‌സയുടെ പരിശീലകനായ ഹാൻസി ഫ്ലിക്ക് നിക്കോയെ കെട്ടിപ്പിടിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഫ്ലിക്ക് അതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്യ്തു.

ഹാൻസി ഫ്ലിക്ക് പറഞ്ഞത് ഇങ്ങനെ:

“യൂറോ കിരീടം നേടിയതിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് ഹഗ് നൽകിയത്. നിക്കോ വില്യംസ് ഇപ്പോൾ മറ്റൊരു ക്ലബ്ബിന്റെ താരമാണ്. അതുകൊണ്ടുതന്നെ താരത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല ” ഹാൻസി ഫ്ലിക്ക് പറഞ്ഞു.

ഇനി ടീമിലേക്ക് പുതിയ താരങ്ങളെ പരിഗണിക്കാനുള്ള സാധ്യത ബാഴ്‌സയിൽ കുറവാണ്. മുന്നേറ്റ നിരയിലേക്ക് താരങ്ങളെ കൊണ്ട് വരാൻ ശ്രമിച്ചിരുന്നുവെങ്കിലും അവർക്ക് അതിന്‌ കഴിഞ്ഞില്ല. ടീം ഇപ്പോൾ മികച്ച രീതിയിൽ തന്നെ ആണ് കളിച്ചു വരുന്നത്. ഈ വർഷത്തെ ലാലിഗ ട്രോഫി ഉയർത്താൻ സാധ്യത ഉള്ള ടീം തന്നെ ആണ് ബാഴ്‌സിലോണ.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക