"അതില്ലാതെ എനിക്ക് കളിക്കാൻ സാധിക്കില്ല"; തന്റെ ആരോഗ്യപരമായ പ്രശ്നങ്ങൾ വെളുപ്പെടുത്തി പ്രമുഖ താരം

ആരോഗ്യപരമായ പ്രശ്നങ്ങളിലൂടെ ആണ് തന്റെ ഫുട്ബോൾ യാത്ര തുടരുന്നതെന്ന് വെളുപ്പെടുത്തി ഇന്റർ മിയാമി താരം ലൂയി സുവാരസ്. ഓരോ മത്സരങ്ങളും കളിക്കാൻ നേരം താരം മൂന്നു മെഡിസിനുകൾ എടുത്തിട്ടതാണ് കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. മത്സരത്തിന് ഒരു മണിക്കൂർ മുൻപെങ്കിലും താരം ഇഞ്ചക്ഷനും എടുക്കും. ഉറുഗ്വൻ റേഡിയോ പരിപാടിക്കിടെ ആണ് സുവാരസ് തന്റെ ആരോഗ്യ പ്രശ്നങ്ങൾ വെളുപ്പെടുത്തിയത്. ഈ മരുന്നുകൾ എടുത്തില്ലെങ്കിൽ താരത്തിന് കളിക്കാൻ സാധിക്കില്ല. മരുന്നുകളുടെ സഹായം ഉള്ളത് കൊണ്ട് മാത്രമാണ് അദ്ദേഹം ഇപ്പോൾ ഇങ്ങനെ നിൽക്കുന്നത്.

ലൂയിസ് സുവാരസിന്റെ വാക്കുകൾ ഇങ്ങനെ:

“ഓരോ മത്സരത്തിന് മുൻപും ഞാൻ മൂന്ന് മരുന്നുകൾ എടുക്കും. മത്സരത്തിന് മണിക്കൂറുകൾ മുൻപ് ഞാൻ ഇഞ്ചക്ഷനും എടുക്കും. അല്ലെങ്കിൽ എനിക്ക് കളിക്കാൻ സാധിക്കില്ല. ഇങ്ങനെ പോയാൽ അടുത്ത അഞ്ച് വർഷം കൊണ്ട് എനിക്ക് എന്റെ കൂട്ടുകാരുടെ കൂടെ പോലും ഫുട്ബോൾ കളിക്കാൻ സാധിക്കില്ല. അതിരാവിലെ എണീക്കുമ്പോൾ ഞാൻ ഒരുപാട് വേദന സഹിച്ച് ബുദ്ധിമുട്ടുന്നുണ്ട്. അത്രയും കഷ്ടപെട്ടിട്ടാണ് ഞാൻ മത്സരങ്ങൾ കളിക്കുന്നത്” സുവാരസ് പറഞ്ഞു.

ലിവർപൂളിന് വേണ്ടിയും ബാഴ്സിലോണയ്ക്ക് വേണ്ടിയും മറക്കാനാവാത്ത ഒരുപാട് ഗംഭീര പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുള്ള താരമാണ് സുവാരസ്. ലിവർപൂളിന് വേണ്ടി 133 മത്സരങ്ങളിൽ താരം 82 ഗോളുകളും 34 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അതെ സമയം ബാഴ്സിലോണയ്ക്ക് വേണ്ടി താരം 283 മത്സരങ്ങളിൽ 195 ഗോളുകളും 113 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. താരം നാല് ലാലിഗ ട്രോഫികളും ഒരു യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്. നിലവിൽ അദ്ദേഹം ഇന്റർ മിയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. 22 മത്സരങ്ങളിൽ നിന്നുമായി 14 ഗോളുകളും നേടിയിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക