"ദിബാലയെ തഴയാൻ പാടില്ലായിരുന്നു" ലയണൽ സ്കലോണിയുടെ വാക്കുകളിൽ അമ്പരന്ന് ഫുട്ബോൾ ആരാധകർ

ഇന്ന് നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ചിലിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി കരുത്തരായ അർജന്റീന ലോകകപ്പിലേക്ക് രാജകീയമായി യോഗ്യത നേടി. മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ഹൂലിയൻ ആൽവരസായിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും ആണ് താരം നേടിയത്. കൂടാതെ മാക്ക് ആല്ലിസ്റ്റർ, ദിബാല എന്നിവർ ഓരോ ഗോളുകളും നേടി.

മെസിയുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ പത്താം നമ്പർ ജേർസി അണിഞ്ഞത് ദിബാലയായിരുന്നു. ഇന്നത്തെ മത്സരത്തിൽ ദിബാല പകരക്കാരന്റെ വേഷത്തിലാണ് ഇറങ്ങിയത്. കഴിഞ്ഞ കോപ്പയിൽ ദിബാലയ്ക്ക് ടീമിൽ സ്ഥാനം ലഭിച്ചിരുന്നില്ല. അതിനെ കുറിച്ച് പരിശീലകൻ ലയണൽ സ്‌കൈലോണി സംസാരിച്ചു.

ലയണൽ സ്‌കൈലോണി പറഞ്ഞത് ഇങ്ങനെ:

“പൗലോ ദിബാലയുടെ കാര്യത്തിൽ സന്തോഷവും സങ്കടവുമുണ്ട്. കോപ്പ അമേരിക്കയിൽ അദ്ദേഹം ഇല്ലാതിരുന്നത് ശരിയായില്ല എന്നൊരു തോന്നൽ എനിക്കുണ്ടായി. പക്ഷേ ഇത്തരം കാര്യങ്ങൾ ഫുട്ബോളിൽ സംഭവിക്കുന്നതാണ്. പല രീതിയിലും ടീമിനെ കോൺട്രിബ്യൂട്ട് ചെയ്യാൻ കഴിയുന്ന താരമാണ് അദ്ദേഹം. ടെക്നിക്കൽ ഡിസിഷൻസ് കാരണമാണ് അദ്ദേഹത്തെ കോപ്പ അമേരിക്കയിൽ ഉൾപ്പെടുത്താതിരുന്നത്. മാത്രമല്ല കോപ്പ അമേരിക്ക ലിസ്റ്റ് പ്രഖ്യാപിക്കുന്ന സമയത്ത് ഞങ്ങൾ റിസ്ക് എടുക്കാനുള്ള ഒരു സാഹചര്യത്തിൽ അല്ലായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഉൾപ്പെടുത്തേണ്ടതില്ല എന്ന് തീരുമാനമെടുക്കാൻ നിർബന്ധിതനാവുകയായിരുന്നു.

ലയണൽ സ്‌കൈലോണി തുടർന്നു;

ഇനി അദ്ദേഹത്തെ ഉൾപ്പെടുത്തുക എന്നുള്ളതാണ് ചെയ്യാൻ പറ്റുന്ന കാര്യം. മികച്ച പ്രകടനം നടത്തിക്കൊണ്ട് അദ്ദേഹം റിക്കവർ ആവുകയും ചെയ്തു. ഗോൾ നേടി എന്നുള്ളത് മാത്രമല്ല,മറ്റു പല കാര്യങ്ങളിലും അദ്ദേഹം കോൺട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തോട് നന്ദിയല്ലാതെ മറ്റൊന്നും ഇപ്പോൾ പറയാനില്ല “ ലയണൽ സ്‌കൈലോണി പറഞ്ഞു.

ഇത്തവണ ആദ്യ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ അതിൽ ദിബാലയെ പരിഗണിച്ചിരുന്നില്ല. പിന്നീട് പരിശീലകന്റെ നിർദേശ പ്രകാരം സിലക്ടർമാർ അദ്ദേഹത്തെ വീണ്ടും വിളിക്കുകയായിരുന്നു. ഏതായാലും പത്താം നമ്പർ ജേഴ്സി അണിഞ്ഞുകൊണ്ട് ഗോൾ നേടാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിന് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി