ബാലപീഡനാരോപണം: പ്രീമിയര്‍ ലീഗ് താരത്തിനെതിരെ അന്വേഷണം

കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് എവര്‍ട്ടന്റെ സുപ്രധാന താരത്തിനെതിരെ അന്വേഷണം ആരംഭിച്ചു. ആരോപണ വിധേയനായ മുന്‍നിര കളിക്കാരനെ ക്ലബ്ബ് അന്വേഷണ വിധേയമായി പുറത്താക്കിയിട്ടുണ്ട്.

ബാലപീഡനാരോപണത്തില്‍ എവര്‍ട്ടന്റെ കളിക്കാരനെ ജൂലൈ 16നാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ജാമ്യത്തില്‍വിട്ടു. ഏതു കളിക്കാരനെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസും ക്ലബ്ബും വ്യക്തമാക്കിയിട്ടില്ല.

മുപ്പത്തിയൊന്നുകാരനായ താരമാണ് പിടിയിലായതെന്നറിയുന്നു. എവര്‍ട്ടന്റെ ഫസ്റ്റ് ഇലവനില്‍ സ്ഥിരം ഇടം കണ്ടെത്തുന്നയാളാണ് ഈ കളിക്കാരന്‍. ഐസ്‌ലന്‍ഡ് താരം ഗില്‍ഫി സിഗുര്‍ഡ്‌സനാണ് ബാലപീഡനക്കേസില്‍പ്പെട്ടതെന്നും സൂചനയുണ്ട്.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ നല്‍കുമെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്നും എവര്‍ട്ടന്‍ അധികൃതര്‍ വ്യക്തമാക്കി. പ്രീമിയര്‍ ലീഗിലെ ഒരു പ്രധാന താരം ഗുരുതര ലൈംഗിക ആരോപണത്തിന് വിധേയമാകുന്നത് ഇതാദ്യമാണ്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍