പെഡ്രി- ദി ജീനിയസ് , മാറ്റത്തിന്റെ കാറ്റ് ബാഴ്സയിൽ വീശുന്നു

ജോസ് ജോർജ്

ഈ ലേഖനം എഴുതുന്ന നിമിഷം അയാള്‍ക്ക് 19 വയസ് മാത്രമേ പ്രായം ഉള്ളു.  ഈ പ്രായത്തില്‍ അയാൾ പ്രദര്‍ശിപ്പിക്കുന്ന അസാമാന്യ പന്തടക്കവും, കളിയുടെ ഗതി വായനയും, തന്റെ കളിക്ക് ആവശ്യമായ സ്പേസ് കണ്ടെത്തുന്നതും, ഒരു യന്ത്രം കണക്കെ അളന്നു മുറിച്ച പാസുകൾ കൊടുക്കുന്നതും ഒക്കെ അത്ഭുതത്തോടെ നോക്കി നില്‍ക്കാനെ നമ്മുക്ക് കഴിയുകയുള്ളു.  പെഡ്രിയെ കാറ്റലോണിയൻ ഇതിഹാസങ്ങളായ ഇനിയസ്റ്റ-ചാവി യോട് തുലനം ചെയത് മികവ് കാണുവാന്‍ ശ്രമിക്കുന്നതിനോട് യോജിക്കാനാവില്ല. കാരണം 19 വയസ്സില്‍ പെഡ്രിയുടെ മികവ് ഇതാണെങ്കിൽ 2027 വര്‍ഷത്തിലെ അയാളുടെ നിലവാരം ഊഹങ്ങൾക്കപ്പുറം ആയിരിക്കും.

3 സീസണിലെ സ്പാനിഷ് വമ്പന്‍മാരുടെ ദയനീയ പതനം അവര്‍ക്ക് ഒരു ഉണര്‍ത്തുപാട്ടായി.  അവർ തിരികെ വേരുകളിലേക്ക്, ലാ മാസിയിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ സംഭവിച്ച ഇന്ദ്രജാലം അതാണ് പെഡ്രി. മുന്‍ പ്രസിഡണ്ട് ജോസെപ് ബാർത്തമ്യൂവിന്റെ ചെയ്തികളെ രണ്ട് രീതിയിലും വ്യാഖ്യാനിക്കുന്നവർ ഉണ്ട്.  എങ്കിലും ലാ മാസിയ ഉത്പന്നമായ പെഡ്രിയെ ഏകദേശം 5 മില്യൻ യുറോയിക്ക് ലാ മാസിയയിൽ നിന്ന് തിരികെ എത്തിച്ച കച്ചവടം ഒരു ചരിത്രമായി മാറിയേക്കാം. ചരിത്രത്തിൽ ഇല്ലാത്ത പതർച്ചകളുടെ കാലത്തിലൂടെ ടീം കടന്നുപോവുകയിരുന്നു കുറച്ച് നാളുകളായി

പരിശീലകർ മാറി മാറി വന്നിട്ടും ബാഴ്‌സയെ പഴയ ബാർസയാക്കാൻ സാധിച്ചില്ല. ഇനി ഒരു തിരിച്ചുവരവുണ്ടാകില്ലെന്ന് എല്ലാവരും വിധിയെഴുതിയ സമയത്ത് രക്ഷകനായി മിഡ്‌ഫീൽഡ് ലോകം ഭരിച്ച പഴയ രാജാവ് തിരിച്ചെത്തി. തന്റെ ശിഷ്യഗണങ്ങളുടെ കുറവുകളെ കഴിവുകളാക്കാൻ വളരെ കുറച്ച് നാളുകൾ കൊണ്ട് അയാൾക്ക് സാധിച്ചു. ആ ശിഷ്യന്മാരിൽ ഒരുവനായ പെഡ്രിയിൽ സാവി തന്നെ തന്നെ കണ്ടു. “എന്റെ പിന്നാലെ വരുന്നവൻ എന്നേക്കാൾ വലിയവനെന്ന” ബൈബിൽ വചനം പോലെ പെഡ്രിയെ സാവി ഒരുക്കി.  അയാളുടെ പ്രതീക്ഷകൾ തെറ്റിക്കാതെ പെഡ്രി എതിരാളികൾക്ക് തലവേദനായി.ഈ സീസണിൽ തങ്ങളെ ആദ്യ റൗണ്ടിൽ തോൽപ്പിച്ച എതിരാളികളോടെല്ലാം പെഡ്രിയും ബാഴ്‌സയും പകരം വീട്ടി.

പെഡ്രിയുടെ റേഞ്ച് തിരിച്ചറിയാൻ,ഇക്കഴിഞ്ഞ എൽ-ക്ലാസ്സിക്കോ മാത്രം കണ്ടാൽ മതി.റയലിന്റെ ലോകോത്തര മധ്യനിരയെ പെഡ്രി വട്ടംചുറ്റിച്ചു. പെഡ്രിയുടെ ഓരോ നീക്കത്തിലും ആ മാജിക്ക് ഉണ്ടായിരുന്നു.സെവിയയുമായി കഴിഞ്ഞ മത്സരത്തിൽ പെഡ്രി നേടിയ ഗോൾ കണ്ട സെവിയ ഡയറക്ടർ ഇങ്ങനെ പറഞ്ഞു “ഇവൻ ലോകോത്തര താരമാകും എന്നതിൽ യാതൊരു സംശയവുമില്ല. മധ്യനിരയിലെ പ്രകടനത്തില്‍ മാത്രം ഒതുങ്ങാതെ പന്ത് റിക്കവറിയിലും, ഗോൾ ലൈന്‍ സേവുകളിലും, എതിരിക്ക് സമ്മര്‍ദ്ദം കൊടുക്കുന്നതിലും, വേണ്ടിവന്നാല്‍ ഗോൾ അടിക്കുന്നതിലും പെഡ്രി കാണിക്കുന്ന മികവ് ശ്ലാഘനീയമാണ്. കാറ്റലോണിയൻ മധ്യനിരയിലെ അവിഭാജ്യഘടകമായി ഇന്ന് പെഡ്രി മാറിയിരിക്കുന്നു.

എല്ലാ പ്രശ്‌നങ്ങള്‍ക്കും അവസാന പരിഹാരം നമ്മൾ തന്നെയാണ്. ആ അര്‍ത്ഥത്തില്‍ പറഞ്ഞാൽ ബാർസയുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ലാ മാസിയ. മാറ്റത്തിന്റെ കാറ്റ്‌ ബാർസയിൽ വീശുന്നുണ്ട്. ആ മാറ്റത്തില്‍ പെഡ്രിയുടെ നാമം പേറുന്ന അധ്യായം വലുതായിരിക്കും. കുറിച്ചുവെച്ചോളൂ, തീര്‍ച്ച.

Latest Stories

'എൽഡിഎഫിന്റെ അടിത്തറ ഭദ്രം, നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പറയാൻ കഴിയില്ല'; ടി പി രാമകൃഷ്‌ണൻ

'ഇന്ത്യയില്‍ വരുന്ന അമേരിക്കന്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്; ഇവിടെ ഏറ്റവും അധികം സംഭവിക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്ന് ബലാല്‍സംഗമാണ്'; യാത്രികര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ്

'പിണറായി സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്, നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയം'; വി ഡി സതീശൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം; 'ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; തുറന്നടിച്ച് ഡിവൈഫ്‌ഐ

എന്തുകൊണ്ട് തോറ്റു? ക്യാപ്‌സ്യൂളുകള്‍ അല്ല ഇനി വേണ്ടത്, നയത്തിലെയും ഭരണത്തിലെയും തിരുത്തലാണ്

ലഹരിക്കേസിൽ തമിഴ് നടൻ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയിൽ

രണ്ട് സംസ്ഥാനങ്ങളിൽ ആം ആദ്മി, ഒരിടത്ത് ബിജെപി, ബംഗാളിൽ തൃണമൂൽ; നിലമ്പൂരിന് പുറമെ തിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലെ ഫലം പുറത്ത്

'തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കും'; എം സ്വരാജ്

എന്നെ ആരും റൊമാന്റിക് ഹീറോ എന്ന് വിളിച്ചിട്ടില്ല, വളരെ സീരിയസ് ആയ പ്രണയങ്ങളാണ് മമ്മൂട്ടി ചെയ്തിട്ടുള്ളത് : സുരേഷ് ഗോപി

'മുഖ്യമന്ത്രി രാജിവെക്കണം, വി ഡി സതീശനോട് ഒരു വിരോധവും ഇല്ല'; ആര്യാടൻ ഷൗക്കത്തിന് വിജയാശംസകൾ നേർന്ന് പി വി അൻവർ