വമ്പൻ ട്വിസ്റ്റുമായി നിക്കോ വില്ലിയംസ്; ആവേശത്തോടെ ഫുട്ബോൾ ആരാധകർ

ഇത്തവണത്തെ യൂറോ കപ്പിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന കളിക്കാരനാണ് നിക്കോ വില്യംസ്. സ്പെയിനിനു വേണ്ടി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഗോൾ നേടി മികച്ച പ്രകടനമാണ് താരം നടത്തിയത്. ഫുട്ബോളിൽ ഇപ്പോൾ മികച്ച താരങ്ങൾ എല്ലാം ട്രാൻസ്ഫർ വാങ്ങി മറ്റു ക്ലബുകളിലേക്ക് ചേക്കേറുകയാണ്. അത് കൊണ്ട് തന്നെ നിക്കോ വില്ലിയംസിനെ ക്ലബുകൾ നോട്ടമിട്ടിട്ടുണ്ട്. പ്രധാനമായും ബാഴ്സലോണ തന്നെയാണ് രംഗത്ത് ഉള്ളത്. 58 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്. എന്നാൽ കാര്യങ്ങൾ ഇപ്പോൾ മാറിമറിഞ്ഞു.

നിക്കോ തന്റെ ക്ലബ്ബായ അത്ലറ്റിക്ക് ബിൽബാവോയിൽ തന്നെ തുടരും എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ. കഴിഞ്ഞ ദിവസം ആയിരുന്നു താരം ക്ലബിന്റെ പരിശീലന ക്യാമ്പിലേക്ക് ജോയിൻ ചെയ്യ്തത്. ഇതോടെ താരം ടീം വിടാൻ ഉദ്ദേശിക്കുന്നില്ല എന്നത് ഉറപ്പായി. ഇപ്പോൾ ഈ തീരുമാനം ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. നിക്കോ വില്ലിയംസ് ക്ലബിന്റെ ആരാധകർക്കായി ഒരു സന്ദേശവും പറഞ്ഞിട്ടുണ്ട്.

നിക്കോ വില്ലിയംസ് പറയുന്നത് ഇങ്ങനെ:

“ഞാൻ തിരിച്ചെത്തിയിരിക്കുന്നു. ഈ സീസണിൽ മുന്നോട്ടുപോവാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്. വാമോസ് അത്ലറ്റിക്ക് “ നിക്കോ വില്ലിയംസ് പറഞ്ഞു.

കഴിഞ്ഞ ഡിസംബർ മാസത്തിൽ ക്ലബ്ബുമായുള്ള കോൺട്രാക്ട് താരം പുതുക്കിയിരുന്നു. നിലവിൽ 2027 വരെ നിക്കോക്ക് ക്ലബ്ബുമായി കരാർ അവശേഷിക്കുന്നുണ്ട്. താരത്തിനെ ഏറ്റവും കൂടുതൽ വാങ്ങിക്കുവാൻ മുൻപിൽ നിന്ന ടീമുകളാണ് ചെൽസി, ബാഴ്സ, പിഎസ്ജി എന്നി ടീമുകൾ. എന്നാൽ താരം കരാർ പുതുക്കിയതോടെ ഇനി രണ്ട് വർഷത്തേക്ക് നിലവിലെ അത്ലറ്റിക്ക് ബിൽബാവോയിൽ തന്നെ തുടരാനാണ് തീരുമാനം.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി