ചെന്നൈയിന്‍ കൈവിട്ടു; റാഫിയ്ക്ക് പിന്നാലെ വിനീതും ബ്ലാസ്റ്റേഴ്‌സിലെത്തുമോ?

ഐഎസ്എല്‍ ആറാം സീസണ്‍ ഒക്ടോബര്‍ 20 ന് തുടങ്ങാനിരിക്കെ മലയാളി താരം സി കെ വിനീത് നിലവിലെ ടീമായ ചെന്നൈയിന്‍ എഫ്‌സിയില്‍ നിന്ന് പുറത്ത്. കഴിഞ്ഞ സീസണിന്റെ പകുതിയില്‍ ലോണ്‍ വ്യവസ്ഥയില്‍ ചെന്നൈയിലെത്തിയ വിനീത് അവര്‍ക്കായി നാലുഗോളുകളും നേടിയിട്ടുണ്ട്. വിനീതിനെ കൂടാതെ മലയാളി താരം എം. മുഹമ്മദ് റാഫിയും ചെന്നൈയിന്‍ വിട്ടിട്ടുണ്ട്.

ചെന്നൈയിന്‍ വിട്ട റാഫി ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരും. റാഫി, രണ്ട്, മൂന്ന് സീസണുകളില്‍ മഞ്ഞപ്പടയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്. പ്രഥമ ഐഎസ്എല്ലില്‍ എടികെ കിരീടം നേടിയപ്പോഴും പിന്നീട് ചെന്നൈയില്‍ എഫ് സി ജേതാക്കളായപ്പോഴും റാഫി ടീമിലുണ്ടായിരുന്നു. ഇത്തവണ ബ്ലാസ്റ്റേഴ്‌സിനു മികച്ച ടീമാണുള്ളതെന്നും കപ്പടിക്കാമെന്നാണു പ്രതീക്ഷയെന്നും റാഫി പറയുന്നു.

റാഫി ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങി എത്തിയെങ്കിലും വിനീത് ടീമിലേക്ക് എത്തുമോ എന്നതിനെ കുറിച്ച് വിവരമില്ല. ബ്ലാസ്റ്റേഴ്സ് ആരാധകരുമായുള്ള അകല്‍ച്ചയെ തുടര്‍ന്ന് ടീം വിട്ട വിനീതിന്‍റെ  നിലപാടാണ് തിരികെയെത്തല്‍ സാധ്യത കുറയ്ക്കുന്നത്. ഒക്ടോബര്‍ 20-ന് കൊച്ചിയില്‍ വെച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ പോരാട്ടത്തോടെ പുതിയ സീസണ്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. 90 മത്സരങ്ങളാണ് ലീഗ്ഘട്ടത്തില്‍ നടക്കുക. നവംബര്‍ 10 മുതല്‍ 23 വരെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായുള്ള ഇടവേളയാണ്. അടുത്ത വര്‍ഷം ഫെബ്രുവരി 23-ന് ലീഗ്ഘട്ട മത്സരങ്ങള്‍ അവസാനിക്കും.

Latest Stories

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി