മെസി കാരണം മെക്സിക്കൻ റഫറിക്ക് ആറ് മാസത്തെ വിലക്ക്; സംഭവം ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ കടന്നു പോകുന്നത്. ക്ലബ് ലെവലിൽ അദ്ദേഹം ഇപ്പോൾ ഇന്റർ മിയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്.

ഫെബ്രുവരി 19 ന് ഇന്റർ മിയാമിയും സ്പോർട്ടിംഗ് കൻസാസ് സിറ്റിയും തമ്മിൽ നടന്ന കോൺകാഫ് ചാമ്പ്യൻസ് കപ്പ് മത്സരത്തിനിടെ മെക്സിക്കൻ റഫറിയായ മാർക്കോ അന്റോണിയോ ഒർട്ടിസ് നവ ലയണൽ മെസിയുടെ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടിരുന്നു. നിയമം പാലിക്കാതെയിരുന്നതിനെ തുടർന്ന് റഫറിയെ ആറ് മാസത്തേക്ക് വിലക്കി.

കോൺകാഫാണ് റഫറിയെ വിലക്കിയത്. റഫറിയുടെ പ്രവൃത്തികൾ മാച്ച് ഒഫീഷ്യൽസിനുള്ള തങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. മാർക്കോ അന്റോണിയോ ഒർട്ടിസ് നവ സംഭവത്തിൽ ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ആറ് മാസത്തേക്ക് അദ്ദേഹത്തെ വിലക്കുക തന്നെ ചെയ്യും. അന്ന് നടന്ന മത്സരത്തിൽ സ്പോർട്ടിംഗ് കൻസാസ് സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് ഇന്റർ മിയാമി പരാജയപ്പെടുത്തിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ