MESSI VS RONALDO: അവൻ ഇപ്പോഴും ജയിക്കാനും എല്ലാവരെയും തോൽപ്പിക്കാനും ആഗ്രഹിച്ചു, ക്രിസ്റ്റ്യാനോയുമായിട്ടുള്ള പോരിനെക്കുറിച്ച് ലയണൽ മെസി പറയുന്നത് ഇങ്ങനെ; ഒപ്പം ആ നിർണായക വെളിപ്പെടുത്തലും

ഔദ്യോഗിക ബാലൺ ഡി ഓർ എക്സ് അക്കൗണ്ട് പങ്കിട്ട പുതിയ അഭിമുഖത്തിൽ ലയണൽ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള തന്റെ വൈര്യത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. രണ്ട് പതിറ്റാണ്ട് നീണ്ട പോരാട്ടത്തിൽ മികച്ചവരാകാൻ രണ്ട് സൂപ്പർതാരങ്ങളും പരസ്പരം പ്രേരിപ്പിച്ചതായി അർജന്റീനിയൻ ഇതിഹാസം പറഞ്ഞു.

വർഷങ്ങളായി നിരവധി കളിക്കാരുടെ പരസ്പരമുള്ള പോരാട്ടം ഫുട്‍ബോൾ ലോകം കണ്ടിട്ടുണ്ടെങ്കിലും ആരും മെസ്സിയുടേയും റൊണാൾഡോയുടേയും അടുത്തെത്തുന്നില്ല എന്നതാണ് സത്യം. രണ്ട് ആക്രമണകാരികളും ഫുട്ബോൾ ലോകത്തെ തങ്ങളുടെ കഴിവും മികവും കൊണ്ട് ആവേശത്തിൽ ആറാടിച്ചു എന്ന് പേരാട്ടം.

ഇരുവരും പല പ്രധാനപ്പെട്ട മത്സരങ്ങളുടെ വിധി ഒറ്റയ്ക്ക് തീരുമാനിക്കുകയും അതത് ടീമുകൾക്ക് കിരീടങ്ങൾ നേടുകയും ഓരോ സീസണിലും ശരാശരി 50 ഗോളുകൾ വരെ നേടുന്നതിലേക്ക് കാര്യങ്ങൾ എത്തി. 13 ബാലൺ ഡി ഓർ അവാർഡുകൾ, 10 യൂറോപ്യൻ ഗോൾഡൻ ഷൂസ്, 11 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, മറ്റ് നിരവധി അംഗീകാരങ്ങൾ എന്നിവയുമായി, ഇരുവരും ഇനി ഒരിക്കലും ഇത് പോലെ ഒരു നേർക്കുനേർ പോരാട്ടം ഫുട്‍ബോൾ ലോകം കാണില്ല എന്ന മട്ടിലാണ് കരിയറിൽ ഇപ്പോഴും നിൽകുന്നത്.

മെസി, റൊണാൾഡോയുമായിട്ടുള്ള പോരിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു:

“ഇത് എപ്പോഴും മനോഹരമായിരുന്നു.” എട്ട് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി പറഞ്ഞു. “കായിക ലോകത്തിന്റെ കാര്യത്തിൽ പറഞ്ഞാൽ, അത് വളരെ മനോഹരമായിരുന്നു. ഞങ്ങൾ രണ്ടുപേരും അങ്ങേയറ്റം മത്സരബുദ്ധിയുള്ളവരായതിനാൽ ഞങ്ങൾ പരസ്പരം മികച്ചവരാകാൻ പ്രേരിപ്പിച്ചു. അവൻ എപ്പോഴും എല്ലാം ജയിക്കാൻ ആഗ്രഹിച്ചു, ഞാനും അങ്ങനെ തന്നെ. ഞങ്ങൾക്കും ഫുട്ബോളിനെ സ്നേഹിക്കുന്ന ആളുകൾക്കും ഇത് മനോഹരമായ ഒരു സമയമായിരുന്നു.”

അദ്ദേഹം ഇങ്ങനെ കൂടി പറഞ്ഞു.

“അദ്ദേഹം [ക്രിസ്റ്റ്യാനോ] എപ്പോഴും എല്ലാം ജയിക്കാനും എല്ലാവരെയും തോൽപ്പിക്കാനും ആഗ്രഹിച്ചിരുന്നു,” മെസോ കൂട്ടിച്ചേർത്തു. “ഞങ്ങൾക്കും ഫുട്ബോളിനെ സ്നേഹിക്കുന്ന ആളുകൾക്കും ഇത് വളരെ മനോഹരമായ ഒരു സമയമായിരുന്നുവെന്ന് ഞാൻ കരുതുന്നു. ഇത്രയും നീണ്ട കാലയളവിൽ ഞങ്ങൾ പരസ്പരം പോരാടി. മുകളിൽ എത്താൻ എളുപ്പമാണ്, പക്ഷേ ബുദ്ധിമുട്ടുള്ള ഭാഗം അവിടെ തുടരുക എന്നതാണ്.”

അതേസമയം സമീപ വർഷങ്ങളിൽ ലയണൽ മെസ്സി vs ക്രിസ്റ്റ്യാനോ റൊണാൾഡോ ഫാൻ ഫൈറ്റ് മന്ദഗതിയിലായിട്ടുണ്ടെന്ന് ഊന്നിപ്പറയേണ്ടതാണ്. രണ്ട് കളിക്കാരും യഥാക്രമം MLS, സൗദി ലീഗിനായി യൂറോപ്പ് വിട്ടതിന് ശേഷമാണ് ഇത് സംഭവിച്ചത്.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ