MESSI VS RONALDO: അവൻ ഇപ്പോഴും ജയിക്കാനും എല്ലാവരെയും തോൽപ്പിക്കാനും ആഗ്രഹിച്ചു, ക്രിസ്റ്റ്യാനോയുമായിട്ടുള്ള പോരിനെക്കുറിച്ച് ലയണൽ മെസി പറയുന്നത് ഇങ്ങനെ; ഒപ്പം ആ നിർണായക വെളിപ്പെടുത്തലും

ഔദ്യോഗിക ബാലൺ ഡി ഓർ എക്സ് അക്കൗണ്ട് പങ്കിട്ട പുതിയ അഭിമുഖത്തിൽ ലയണൽ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള തന്റെ വൈര്യത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. രണ്ട് പതിറ്റാണ്ട് നീണ്ട പോരാട്ടത്തിൽ മികച്ചവരാകാൻ രണ്ട് സൂപ്പർതാരങ്ങളും പരസ്പരം പ്രേരിപ്പിച്ചതായി അർജന്റീനിയൻ ഇതിഹാസം പറഞ്ഞു.

വർഷങ്ങളായി നിരവധി കളിക്കാരുടെ പരസ്പരമുള്ള പോരാട്ടം ഫുട്‍ബോൾ ലോകം കണ്ടിട്ടുണ്ടെങ്കിലും ആരും മെസ്സിയുടേയും റൊണാൾഡോയുടേയും അടുത്തെത്തുന്നില്ല എന്നതാണ് സത്യം. രണ്ട് ആക്രമണകാരികളും ഫുട്ബോൾ ലോകത്തെ തങ്ങളുടെ കഴിവും മികവും കൊണ്ട് ആവേശത്തിൽ ആറാടിച്ചു എന്ന് പേരാട്ടം.

ഇരുവരും പല പ്രധാനപ്പെട്ട മത്സരങ്ങളുടെ വിധി ഒറ്റയ്ക്ക് തീരുമാനിക്കുകയും അതത് ടീമുകൾക്ക് കിരീടങ്ങൾ നേടുകയും ഓരോ സീസണിലും ശരാശരി 50 ഗോളുകൾ വരെ നേടുന്നതിലേക്ക് കാര്യങ്ങൾ എത്തി. 13 ബാലൺ ഡി ഓർ അവാർഡുകൾ, 10 യൂറോപ്യൻ ഗോൾഡൻ ഷൂസ്, 11 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, മറ്റ് നിരവധി അംഗീകാരങ്ങൾ എന്നിവയുമായി, ഇരുവരും ഇനി ഒരിക്കലും ഇത് പോലെ ഒരു നേർക്കുനേർ പോരാട്ടം ഫുട്‍ബോൾ ലോകം കാണില്ല എന്ന മട്ടിലാണ് കരിയറിൽ ഇപ്പോഴും നിൽകുന്നത്.

മെസി, റൊണാൾഡോയുമായിട്ടുള്ള പോരിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു:

“ഇത് എപ്പോഴും മനോഹരമായിരുന്നു.” എട്ട് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി പറഞ്ഞു. “കായിക ലോകത്തിന്റെ കാര്യത്തിൽ പറഞ്ഞാൽ, അത് വളരെ മനോഹരമായിരുന്നു. ഞങ്ങൾ രണ്ടുപേരും അങ്ങേയറ്റം മത്സരബുദ്ധിയുള്ളവരായതിനാൽ ഞങ്ങൾ പരസ്പരം മികച്ചവരാകാൻ പ്രേരിപ്പിച്ചു. അവൻ എപ്പോഴും എല്ലാം ജയിക്കാൻ ആഗ്രഹിച്ചു, ഞാനും അങ്ങനെ തന്നെ. ഞങ്ങൾക്കും ഫുട്ബോളിനെ സ്നേഹിക്കുന്ന ആളുകൾക്കും ഇത് മനോഹരമായ ഒരു സമയമായിരുന്നു.”

അദ്ദേഹം ഇങ്ങനെ കൂടി പറഞ്ഞു.

“അദ്ദേഹം [ക്രിസ്റ്റ്യാനോ] എപ്പോഴും എല്ലാം ജയിക്കാനും എല്ലാവരെയും തോൽപ്പിക്കാനും ആഗ്രഹിച്ചിരുന്നു,” മെസോ കൂട്ടിച്ചേർത്തു. “ഞങ്ങൾക്കും ഫുട്ബോളിനെ സ്നേഹിക്കുന്ന ആളുകൾക്കും ഇത് വളരെ മനോഹരമായ ഒരു സമയമായിരുന്നുവെന്ന് ഞാൻ കരുതുന്നു. ഇത്രയും നീണ്ട കാലയളവിൽ ഞങ്ങൾ പരസ്പരം പോരാടി. മുകളിൽ എത്താൻ എളുപ്പമാണ്, പക്ഷേ ബുദ്ധിമുട്ടുള്ള ഭാഗം അവിടെ തുടരുക എന്നതാണ്.”

അതേസമയം സമീപ വർഷങ്ങളിൽ ലയണൽ മെസ്സി vs ക്രിസ്റ്റ്യാനോ റൊണാൾഡോ ഫാൻ ഫൈറ്റ് മന്ദഗതിയിലായിട്ടുണ്ടെന്ന് ഊന്നിപ്പറയേണ്ടതാണ്. രണ്ട് കളിക്കാരും യഥാക്രമം MLS, സൗദി ലീഗിനായി യൂറോപ്പ് വിട്ടതിന് ശേഷമാണ് ഇത് സംഭവിച്ചത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം